Connect with us

Breaking News

ആറളത്ത് ആദിവാസികൾക്കുള്ള വീട് നിർമ്മാണത്തിൽ തട്ടിപ്പ്‌

Published

on

Share our post

കേളകം: ജില്ലയിലെ ആറളം ആദിവാസിമേഖലയിൽ വീട് നിർമാണത്തിന്റെ പേരിൽ വൻ തട്ടിപ്പ്. താമസക്കാരല്ലാത്തവരുടെ പേരിൽ നിർമിച്ചത് വിവിധ ബ്ലോക്കുകളിലായി ഇരുനൂറിലധികം വീടുകൾ. നിർമാണം പൂർത്തിയാകും മുമ്പേ കരാറുകാർ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നവുമായി ആദിവാസികളടക്കം നൂറുകണക്കിന് മനുഷ്യർ ജീവിക്കുന്ന നാട്ടിലാണ് ആറളത്തെ വീട് നിർമാണത്തട്ടിപ്പ്. നിർമാണത്തിലെ അപാകത മൂലം ഭൂരിഭാഗം വീടുകളും താമസയോഗ്യമല്ല. ആറു ലക്ഷം രൂപ മുടക്കി സർക്കാർ പണിതു നൽകിയ വീടുകളിൽ കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങളാണ് താമസക്കാർ.

3500ഓളം ആദിവാസികൾക്കാണ് ആറളത്ത് ഭൂമി പതിച്ചു നൽകിയത്. ഇതിൽ പകുതിയിലധികം പേരും ഇവിടെ താമസത്തിനെത്തിയില്ല. താമസക്കാരല്ലാത്തവരുടെ വിലാസം തപ്പിയെടുത്ത് കരാറുകാർ അവരുടെ വീട്ടിലെത്തും. പിന്നെ പണം വാഗ്ദാനം ചെയ്ത് വീട് നിർമാണത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ട് വാങ്ങും. 30,000 മുതൽ 50,000 രൂപ വരെയാണ് വാഗ്ദാനം. വീട് നിർമാണത്തിനുള്ള തുക അനുവദിക്കപ്പെട്ടാൽ പിന്നെ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് കരാറുകാരാണ്. ആദ്യം മുഴുവൻ ചെക്കുകളിലും ഒപ്പിട്ട് വാങ്ങും. പിന്നെ വീട് നിർമാണം കരാറുകാരന് തോന്നും പടിയാണ്. ഒടുവിൽ വാഗ്ദാനം ചെയ്ത കമീഷൻ തുക പോലും ആദിവാസിക്ക് നൽകാതെ കരാറുകാർ മടങ്ങും. നിർമിച്ച് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഭൂരിഭാഗത്തിന്റെയും കതകും ജനലുകളും പിഴുതെടുത്തിരിക്കുന്നു.

കരാറുകാരും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന ഈ തട്ടിപ്പിലൂടെ സർക്കാറിന് നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. കൊടും കാടിനുള്ളിൽ ആൾ താമസമില്ലാതെ കിടക്കുന്ന വീടുകൾ പലതും ചോർന്നൊലിക്കുന്നവയാണ്. രാജ്യത്തിന് മാതൃകയെന്ന പേരിൽ ആറളത്ത് ആദിവാസികളെ പുനരധിവസിപ്പിക്കപ്പെട്ടത് മുതൽ കൊള്ളയാണ് നടക്കുന്നത്. പുനരധിവാസത്തിന്റെ തുടക്കത്തിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ കീഴിൽ നടത്തിയ ഭവന നിർമാണവും നടത്തിയത് കരാറുകാരായിരുന്നു. അന്ന് നിർമിതിയുടെ നിർമാണ പിഴവിനെതിരെ വിജിലൻസ് അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയിരുന്നു.

നിലവിൽ ആറളം ഫാമിൽ ഒരേക്കർ ഭൂമി വീതം ലഭിച്ച വയനാട് ഉൾപ്പെടെ ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം കുടുംബങ്ങൾ ഇന്നും ആറളത്തെ ഭൂമിയിൽ താമസിക്കാനെത്തിയില്ല. അത്തരത്തിലുള്ള മറ്റ് ജില്ലക്കാരുടെ പ്ലോട്ടുകളിലാണ് തട്ടിപ്പ് നടത്തി തുക കൊള്ളയടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പതിറ്റാണ്ടുകളായി മറ്റ് ജില്ലയിലുള്ളവർക്ക് അനുവദിച്ച് ഏറ്റെടുക്കാത്ത ആറളത്തെ ഭൂമി ഫാമിന്റെ വിവിധ കോണുകളിൽ കുടിൽ കെട്ടി താമസിക്കുന്ന ഭൂരഹിതർക്ക് നൽകണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ആദിവാസി പുനരധിവാസ മേഖലയായ ഏഴ്, 10, 13 ബ്ലോക്കുകളിലായി നിർമിച്ച ആളൊഴിഞ്ഞ വീടുകൾ വലിയ കൊള്ളയുടെ സ്മാരകമാണിന്ന്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!