Connect with us

Breaking News

കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികൾ കൂടുതലെന്ന് പഠനം

Published

on

Share our post

കാസർകോട്: സാധാരണ നെൽപ്പാടങ്ങളെ അപേക്ഷിച്ച കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം കൂടുതലെന്ന് പഠനം. പടന്നക്കാട് കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ മൈക്രോബയോളജി വിഭാഗത്തിലെ ബോബി വി. ഉണ്ണികൃഷ്ണൻ, മണ്ണുശാസ്ത്രവിഭാഗത്തിലെ എൻ.കെ. ബിനിത എന്നീ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ജേണലായ ഇക്കോളജിക്കൽ ജെനറ്റിക്‌സ് ആൻഡ് ജീനോമിക്‌സിന്റെ ഓൺലൈൻ പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ധാരാളം ജൈവകാർബണുള്ള, ഉപ്പുവെള്ളം കയറിയിറങ്ങുന്ന ജൈവ ആവാസവ്യവസ്ഥയാണ് കൈപ്പാട്. ഏഴോം പഞ്ചായത്തിലെ കൈപ്പാട് നിലങ്ങളിലും പിലിക്കോട് പ്രദേശത്തെ നെൽപ്പാടങ്ങളിലുമായിരുന്നു താരതമ്യപഠനം.

ഇതിൽ കാർബൺ മണ്ണിലേക്കെത്തുന്ന പ്രക്രിയ നടത്തുന്ന ബാക്ടീരിയ, ഗന്ധകം (സൾഫർ), ഇരുമ്പ് (അയേൺ) എന്നിവ സ്വാംശീകരിച്ച് ജീവിക്കുന്ന ബാക്ടീരിയകളുടെ എണ്ണം കൈപ്പാട് നിലങ്ങളിൽ വളരെ കൂടുതലായാണ് കണ്ടെത്തിയത്. കൂടാതെ വയലാസിൻ, ജെർമിസിടിൻ എന്നീ ആന്റിബയോട്ടിക് ഉത്പാദിപ്പിക്കുന്ന ബാക്ടീരിയ ഇനങ്ങളെയും കണ്ടെത്തി.

അതിലവണ ആവാസവ്യവസ്ഥയിൽ കാണുന്ന ഫംഗസ് ഇനത്തിൽപ്പെട്ട വല്ലീമിയ ഇവിടെ കൂടുതലുള്ളതെന്നും പഠനം പറയുന്നു. ചെടികളുടെ വളർച്ച ത്വരപ്പെടുത്തുന്നതിനും ജൈവവിഘടനത്തിന് സഹായകരവുമായ ഫംഗസുകളായ മോർട്ടിയറല്ല, പ്രൂസ്സിയ, സാവോറിയെല്ല, ബസീടിയോലോബസ് എന്നിവയും അപൂർവമായ സ്‌മെക്‌റ്റൈറ്റ് എന്ന ധാതുലവണവും കൈപ്പാട് നിലങ്ങളിൽ കൂടുതലുണ്ടെന്ന് പഠനത്തിൽ പറയുന്നു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!