Connect with us

Breaking News

മട്ടന്നൂർ നായിക്കാലിയിൽ പതിയിരിപ്പുണ്ട് അപകടം

Published

on

Share our post

മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.

മഴക്കാലത്തിനുമുൻപ്‌ നിർമാണം നടത്തിയില്ലെങ്കിൽ റോഡ് പൂർണമായും ഇടിഞ്ഞ് ഇതിലൂടെയുള്ള ഗതാഗതം നിർത്തിവെക്കേണ്ടി വരും. ചെങ്കൽലോറികൾ ഉൾപ്പെടെ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ അപകടസാധ്യതയും ഏറെയാണ്.

ഇത് കണക്കിലെടുത്ത് വലിയ വാഹനങ്ങളുടെ സർവീസ് നിരോധിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. 2019-ൽ മട്ടന്നൂർ-മണ്ണൂർ-മരുതായി റോഡിന്റെ നവീകരണ പ്രവൃത്തിക്കിടെയാണ് കനത്ത മഴയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നത്. നായിക്കാലി പാലത്തിന് സമീപം നിർമിച്ച കോൺക്രീറ്റ് ഭിത്തിയും തകർന്നിരുന്നു. പിന്നീട് പലപ്പോഴായി കൂടുതൽ മണ്ണിടിഞ്ഞ് താഴുകയായിരുന്നു. മഴക്കാലത്ത് പുഴയിൽ ജലനിരപ്പ് ഉയർന്നാൽ സ്ഥിതി കൂടുതൽ അപകടകരമാകും.

കഴിഞ്ഞവർഷം തഹസിൽദാരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചാണ് വലിയ വാഹനങ്ങൾ പോകുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരുദിവസംപോലും നിയന്ത്രണം നടപ്പാക്കാനായില്ല. കഴിഞ്ഞവർഷം ജൂലായിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് നിയമസഭയിലും റോഡിന്റെ നിർമാണപ്രവൃത്തി ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചതാണ്.

പാലക്കാട് ഐ.ഐ.ടി. വിഭാഗത്തെ നിർമാണത്തെക്കുറിച്ച് പഠനം നടത്താൻ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പരിഗണിച്ച് ഉടൻ പണി തുടങ്ങുമെന്നുമാണ് പറഞ്ഞത്. പ്രവൃത്തിയുടെ അടങ്കൽ പുതുക്കി നൽകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. പ്രവൃത്തിക്കായി മണ്ണുപരിശോധന നടത്തുകയും സംരക്ഷണഭിത്തിയുടെ നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ പ്രവൃത്തി വീണ്ടും നിലച്ചിരിക്കുകയാണ്.

മട്ടന്നൂർ-മണ്ണൂർ റോഡിന്റെ നിർമാണപ്രവൃത്തി വൈകിയതിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഇപ്പോൾ മട്ടന്നൂർ നഗരസഭാ ഓഫീസ് വരെ താത്‌കാലിക ടാറിങ്‌ നടത്തിയിട്ടുണ്ട്. നായിക്കാലിയിൽ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. നായിക്കാലി, ഹരിപ്പന്നൂർ എന്നിവിടങ്ങളിലാണ് നിർമാണപ്രവൃത്തിക്കിടെ റോഡ് തകർന്നത്. ഇത് വിവാദമായതിനെത്തുടർന്ന് വിജിലൻസ് പരിശോധനയും നടത്തി. 


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!