Connect with us

Breaking News

അടുത്തവർഷം മുതൽ കേരള എൻട്രൻസ് ഓൺലൈൻ ആകുന്നു

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈൻ ആകുന്നു. ഐ.ഐ.ടി.കളിലേക്കും എൻ.ഐ.ടി.കളിലേക്കും മറ്റുമുള്ള ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്സാം) മാതൃകയാകും ഇവിടെയും നടപ്പാക്കുന്നത്. ഓഫ്‌ലൈൻ പരീക്ഷ ഈ വർഷം കൂടിയേ ഉണ്ടാകൂ.

ഓൺലൈൻ പരീക്ഷാ നടത്തിപ്പിന പ്രവേശനപരീക്ഷാ കമ്മിഷണർ താൽപര്യ പത്രം ക്ഷണിച്ചു. സ്വകാര്യ ഏജൻസികൾക്കും നൽകാം. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഏറെപ്പേർ എഴുതുന്ന ഓൺലൈൻ പരീക്ഷകൾ നടത്തി പരിചയമുള്ള ഏജൻസികളെയാണ് ഉദ്ദേശിക്കുന്നത്. ഓരോ കേന്ദ്രത്തിലും എത്ര പേരെ അനുവദിക്കാം, ആവശ്യമുള്ള കംപ്യൂട്ടറുകളും നെറ്റ് കണക്‌ഷനും ലഭ്യമാക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചുള്ള താൽപര്യ പത്രം ഈ മാസം 13നകം നൽകണം. പരീക്ഷ ഒന്നിച്ചുനടത്താൻ ഒരു ലക്ഷത്തിലേറെ കംപ്യൂട്ടർ ടെർമിനലുകൾ ലഭ്യമാകണം. ഇതിനുള്ള മറ്റ് സാങ്കേതിക സംവിധാനങ്ങളും വേണം.

നിലവിൽ എം.ബി.എ, എൽ.എൽ.എം, എൽ.എൽ.ബി പ്രവേശനപരീക്ഷകൾ പ്രവേശനപരീക്ഷാ കമ്മിഷണർ ഓൺലൈനായാണ് നടത്തുന്നത്. കൂടുതൽ പേർ പങ്കെടുക്കുന്നതിനാൽ എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ ഈ രീതിയിൽ കമ്മിഷണർക്ക് ഒറ്റയ്ക്ക് നടത്താനാവില്ല. കഴിഞ്ഞവർഷം 1,12,097 വിദ്യാർഥികളാണ് അപേക്ഷിച്ചത്. അതിനാലാണ് പരിചയമുള്ള ഏജൻസികളുടെ സഹകരണം തേടുന്നത്. അതേസമയം, ചോദ്യക്കടലാസ് അപ്‌ലോഡ്‌ ചെയ്യുന്നതും പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നതും പ്രവേശനപരീക്ഷാ കമ്മിഷണർ തന്നെയാകാനാണ് സാധ്യത.

വിദ്യാർഥികൾക്ക് മെച്ചം

ഓൺലൈനാകുന്നത് വിദ്യാർഥികൾക്ക് ഗുണകരമാകും. ഇപ്പോഴത്തെ പരീക്ഷയിൽ ഒ.എം.ആർ ഷീറ്റിൽ ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ പിന്നെ മാറ്റാനാകില്ല. ഓൺലൈൻ പരീക്ഷയിൽ ആദ്യം രേഖപ്പെടുത്തുന്ന ഉത്തരം തെറ്റെന്ന് തോന്നിയാൽ മാറ്റി പുതിയ ഓപ്ഷൻ നൽകാം. ചോദ്യക്കടലാസിന്റെയും ഒ.എം.ആർ ഷീറ്റിന്റെയും അച്ചടി ഒഴിവാക്കാം. ഒ.എം.ആർ ഷീറ്റുകൾ സ്കാൻ ചെയ്യുന്ന ജോലിയും ഒഴിവാകും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!