ശബരിമല സ്വർണക്കൊള്ള: എസ്. ജയശ്രീ ഇഡിക്ക് മുന്നിലേക്ക്, കൂടുതല്‍ പേരെ ചോദ്യംചെയ്യും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെയാണ് ഇവര്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.
ജയശ്രീ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി. ഇടനിലക്കാരന് കല്‍പേഷും ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതുവരെ മൂന്നുപേരെയാണ് ഇ ഡി ചോദ്യം ചെയ്തത്. വരും ദിവസങ്ങളില്‍ നടന് ജയറാം ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. നാളെയാണ് നടന് ജയറാമിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വര്‍ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണ ഇടപാട് കൂടി നടന്നിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം.
