Connect with us

Kannur

മെഗാ രക്തദാന ക്യാമ്പുമായ് ഡി.വൈ.എഫ്‌.ഐ

Published

on

Share our post

കണ്ണൂർ: തെരുവുകൾ ചുവപ്പിച്ച സമരവഴികളിൽ വേറിട്ട മുന്നേറ്റമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോകതൊഴിലാളി ദിനമായ മെയ് ഒന്നുമുതൽ 31 വരെ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ എന്നീ ആശുപത്രികളെ ഏകോപിപ്പിച്ചാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ, തലശേരി ആശുപത്രികളിൽ 25 യൂണിറ്റ് വീതവും മലബാർ ക്യാൻസർ സെന്ററിൽ 10 യൂണിറ്റ് രക്തവുമാണ് ദിവസേന നൽകുന്നത്. ജില്ലാതല ഉദ്ഘാടനം മെയ് ഒന്നിന് പാനൂരിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ നിർവഹിക്കും. ഒരു മാസം 2500 യൂണിറ്റ് രക്തം മെഗാക്യാമ്പിലൂടെ നൽകും. സേവന സന്നദ്ധതയുടെ ലോക മാതൃകയൊരുക്കുകയാണ് ഡിവൈഎഫ്ഐ. നിപാ, കോവിഡ് തുടങ്ങിയ പ്രതിസന്ധിയുടെ കാലത്ത് ജീവിതം സ്തംഭിച്ചപ്പോൾ ജീവരക്തം നൽകിയാണ്‌ ഡിവൈഎഫ്‌ഐ അതിജീവനമാതൃക സൃഷ്ടിച്ചത്‌. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. നിസ്സഹായരായ മനുഷ്യർക്ക് സ്നേഹപൂർണമായ കരുതലും മരുന്നും ഭക്ഷണവുമെത്തിച്ചത്‌ യുവതയാണ്‌. ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ ആക്രിപെറുക്കി വിറ്റ് ചേർത്തുപിടിച്ചതും ചരിത്രമായി. പുതിയകാലത്തിന്റെ പോരാട്ടത്തിൽ എഴുതിച്ചേർക്കുന്ന ഏടായി മെഗാ രക്തദാനക്യാമ്പ് മാറും.


Share our post

Kannur

മഴ മുന്നറിയിപ്പില്‍ മാറ്റം: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ജാഗ്രതയുടെ ഭാഗമായി അഞ്ച് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം

Published

on

Share our post

കണ്ണൂർ: കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി രാജ്യത്തുനിന്ന് തിരിച്ചയക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ.കെ. വിനോദ് കുമാർ അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ 71 പാക് പൗരന്മാർ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത് കണ്ണൂർ ജില്ലയിലാണ്. ഇവരിൽ എത്രപേർ അനധികൃതമായി കണ്ണൂർ ജില്ലയിൽ താമസിക്കുന്നുവെന്ന് അധികൃതർ ഉറപ്പ് വരുത്തണം. അതോടൊപ്പം അവർക്കെതിരെ എന്ത് അന്വേഷണമാണ് നടത്തിയതെന്നും അധികൃതർ വ്യക്തമാക്കണം.

മത ഭീകരവാദ ശക്തികൾക്ക് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് കണ്ണൂർ. മതഭീകരവാദികളോട് കേരള സർക്കാർ എന്നും മൃദു സമീപനമാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല. മതഭീകരവാദിയായ തടിയന്റവിടെ നസീറിന്റെയും കൂട്ടാളികളുടെയും കേന്ദ്രമാണ് കണ്ണൂർ ജില്ല. ജമ്മുകശ്മീരിൽ തീവ്രവാദ പരിശീലനം നേടി ഇന്ത്യൻ മിലിട്ടറിക്കെതിരെ യുദ്ധം ചെയ്ത് മരണപ്പെട്ടത് കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ മതഭീകരവാദം പൂർണ്ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ കണ്ണൂർ ജില്ലയിലുള്ള പാക്ക് പൗരന്മാരെ കൃത്യമായി നിരീക്ഷിക്കാൻ നടപടി ഉണ്ടാവണം. ഇതിൽ അനധികൃതമായി കണ്ണൂരിൽ താമസിക്കുന്നവരെ ഉടൻതന്നെ കണ്ടെത്തുവാനും തിരികെ അയക്കാനും നടപടി സ്വീകരിക്കണം. കണ്ണൂരിലുള്ള പാക്ക് പൗരന്മാരെ കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Share our post
Continue Reading

Kannur

കരിമ്പം ഫാമിൽ ഇഞ്ചി,മഞ്ഞൾ ടിഷ്യു തൈകൾ റെഡി

Published

on

Share our post

തളിപ്പറമ്പ്‌: ഇഞ്ചിക്കും മഞ്ഞളിനും കീടബാധയില്ലാതെ ഇനി ഇരട്ടി വിളവുണ്ടാകും. അത്യുൽപ്പാദനശേഷിയുള്ളതും ഗുണമേന്മകൂടിയതുമായ തൈകൾ ടിഷ്യുകൾച്ചർ സാങ്കേതികവിദ്യയിലൂടെ തയ്യാറായിരിക്കുകയാണ്‌ കരിമ്പം കൃഷിത്തോട്ടത്തിൽ. പുതിയ രണ്ട്‌ ഉൽപ്പന്നങ്ങളാണ്‌ ജില്ലാ കൃഷിത്തോട്ടത്തിലെ ടിഷ്യു കൾച്ചർ ലാബിൽനിന്ന്‌ കാർഷികമേഖലയിലേക്ക്‌ എത്തുന്നത്‌. നൂതന കാർഷിക സാങ്കേതികവിദ്യകൾ അതിവേഗം കർഷകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി. പ്രതിഭ ഇനം മഞ്ഞൾവിത്തും വരദ ഇനത്തിലുള്ള ഇഞ്ചിവിത്തും ഉപയോഗിച്ച്‌ ഒന്നരവർഷം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ്‌ തൈകൾ വികസിപ്പിച്ചത്‌. പ്രാരംഭഘട്ടം, ശാഖ പെരുക്കൽ, തണ്ട്‌ നീട്ടി എടുക്കൽ, വേര്‌ പിടിപ്പിക്കൽ എന്നീ നാല്‌ ഘട്ടങ്ങളും പൂർത്തിയായി. ആയിരക്കണക്കിന്‌ തൈകളാണ്‌ വളർത്തിയത്‌. കേരള കാർഷിക സർവകലാശാലയിൽനിന്ന്‌ ലഭിച്ച പ്രത്യേക പരിശീലനത്തിനുശേഷമാണ്‌ ടെക്‌നീഷ്യന്മാർ കൂടുതൽ ചെടികൾ ഉൽപ്പാദിപ്പിച്ചത്‌. പൂർണമായും ശീതീകരിച്ച ലാബിൽ പ്രത്യേകം തയ്യാറാക്കിയ ജാറുകളിൽ സൂക്ഷിച്ചിരുന്ന തൈകൾ നിശ്ചിത വളർച്ചയിലെത്തുമ്പോൾ പുറത്തുള്ള നഴ്‌സറിയിൽ ചകിരിച്ചോറ്‌ നിറച്ച പോട്ട്‌ ട്രേകളിലേക്ക്‌ മാറ്റും. വിത്ത്‌ നേരിട്ട്‌ മണ്ണിൽനടുന്ന രീതിയില്ല ഇവിടെ. മുളപ്പിച്ച തൈകളാണ്‌ നടുന്നത്‌. ആദ്യഘട്ടത്തിൽ തണൽ ഒരുക്കണം. നിലവിലുള്ള സമയപരിധിതന്നെയാണ്‌ വിളവെടുക്കാൻ ആവശ്യം. ആവശ്യമായ അടിവളം നൽകണം. തുടർന്ന്‌ സംയോജിത വളപ്രയോഗവും കീടനിയന്ത്രമാർഗങ്ങളും വേണം. തൈകൾ ലഭിക്കാൻ ഒരു പോട്ട്‌ട്രേ തൈക്ക്‌ അഞ്ച്‌ രൂപയാണ്‌ വില. പ്രവൃത്തി ദിവസങ്ങളിൽ കൃഷിത്തോട്ടത്തിലെ കൗണ്ടർവഴി തൈകൾ ലഭിക്കും. ആദ്യഘട്ടത്തിൽ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ 15,000 തൈകൾ വികസിപ്പിച്ചിട്ടുണ്ടെന്നും ആവശ്യക്കാരുണ്ടെങ്കിൽ തൈകൾ വീണ്ടും ഉൽപാദിപ്പിക്കുമെന്നും ഫാം സൂപ്രണ്ട്‌ കെ പി രസ്‌ന അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!