Connect with us

Kerala

സ്വർണ്ണ പണയ വായ്‌പ; പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: രാജ്യത്ത് സ്വർണ്ണ വില കൂടിയതോടെ സ്വർണ്ണ പണയ വായ്പ എടുക്കുന്നവരുടെ എണ്ണവും കൂടുകയാണ്.അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സ്വർണ്ണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങള്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. ഗോള്‍ഡ് ലോണ്‍ സെഗ് മെന്റിനെ കൂടുതലായി നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. അടുത്തിടെ സ്വർണ്ണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് പല തരം മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ബാങ്ക് പുറപ്പെടുവിച്ചത്. രാജ്യത്ത് സ്വർണ്ണപ്പണയ വായ്പാ വോളിയവും, അനുബന്ധമായി കിട്ടാക്കടവും ഉയർന്ന പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 2024 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ബാങ്കുകളും, എൻ.ബി.എഫ്.സികളും അടക്കം 11,11,398 കോടി രൂപയുടെ ഗോള്‍ഡ് ലോണ്‍ വിതരണം ചെയ്തിരിക്കുന്നു. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച്‌ 27.26% വർധനവാണ്.  സമാന കാലയളവില്‍ കിട്ടാക്കടം 5,307 കോടി രൂപയില്‍ നിന്ന് 6,824 കോടിയായി വർധിക്കുകയും ചെയ്തു.

ഇനി സ്വർണ്ണം പണയം വെക്കുമ്പോള്‍ ലോണ്‍ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി പരിശോധിക്കപ്പെടും. വരുമാനത്തിന് തെളിവ് നല്‍കാതെ ലോണ്‍ അനുവദിക്കില്ല .ലോണ്‍ സ്റ്റാൻഡേർഡ് വിഭാഗത്തില്‍ ഉള്‍പ്പെടുകയും, ലോണ്‍-ടു-വാല്യു (LTV) അനുപാതത്തിനുള്ളില്‍ ആയിരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ വായ്പ പുതുക്കാനോ, ടോപ് അപ് ചെയ്യാനോ സാധിക്കുകയുള്ളൂ സ്വർണ്ണത്തിന്റെ പരിശുദ്ധി, മൂല്യം എന്നിവ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദ്ദേശങ്ങളുമുണ്ട് വ്യക്തിഗത-ബിസിനസ് ആവശ്യങ്ങള്‍ക്ക് ഒരേ സമയം സ്വർണ്ണ വായ്പ നല്‍കില്ല വായ്പയെടുത്ത പണം എത്തരത്തിലാണ് ഉപയോഗിക്കുന്നതെന്ന് ട്രാക്ക് ചെയ്യാനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം ആകെ 1 കിലോഗ്രാം വരെ സ്വർണ്ണാഭരണങ്ങളോ, ഗോള്‍ഡ് കോയിനുകളോ പണയപ്പെടുത്താം. അതേ സമയം കോയിനുകളുടെ ആകെ ഭാരം 50 ഗ്രാമില്‍ അധികമാകരുത്, മാത്രമല്ല കുറഞ്ഞത് 22 ഗ്രാം പരിശുദ്ധിയെങ്കിലുമുള്ള,ബാങ്കുകള്‍ ഇഷ്യു ചെയ്ത പ്രത്യേക കോയിനുകളും ആയിരിക്കണം ബുള്ളറ്റ്, ലംപ്സം പേയ്മെന്റുകളുടെ പരമാവധി വായ്പാ പരിധി 12 മാസമായിരിക്കും കോർപറേറ്റ് ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്ക് സ്വർണ്ണപ്പണയ വായ്പ നല്‍കാം. പരമാധി 5 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ അനുവദിക്കാൻ സാധിക്കും.


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!