Connect with us

THALASSERRY

സ്വർണം ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

തലശേരി: സ്വർണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന തലശേരി സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സി പി അനുഷിനാനെ (40)യാണ് തലശേരി പൊലീസ്‌ അറസ്റ്റുചെയ്തത്. 2014 മാർച്ച്‌ 23 മുതൽ 25 ഫെബ്രുവരി 2വരെ ഭർത്താവിന്റെ കോഴിക്കോട്ടുള്ള വീട്ടിൽവച്ചും തലശേരിയിലെ സ്വവസതിയിൽവച്ചും ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചെന്നും ഫെബ്രുവരി 18ന്‌ നൽകിയ പരാതിയിൽ പറഞ്ഞു. മാർച്ച് 14ന് വൈകിട്ട് യുവതിയുടെ സഹോദരനെ ഫോണിൽ വിളിച്ചും വധഭീഷണി മുഴക്കി. ഗൂഡല്ലൂരെ ജോലിസ്ഥലത്തുവച്ച്‌ കഴിഞ്ഞദിവസമാണ് യുവാവിനെ പിടികൂടിയത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 10 വർഷംമുമ്പ്‌ വിവാഹിതരായ ദമ്പതികൾക്ക്‌ മൂന്ന്‌ ആൺമക്കളുണ്ട്.


Share our post

THALASSERRY

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒൻപത് പ്രതികള്‍ കുറ്റക്കാര്‍; പത്താം പ്രതിയെ വെറുതെ വിട്ടു

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസില്‍ ഒന്നു മുതല്‍ ഒൻപത് വരെ പ്രതികള്‍ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി വിധിച്ചു. കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം സി.പി.എം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. 2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40ന് ഓട്ടോയിലെത്തിയ ഒരു സംഘം രാഷ്ട്രീയ വിരോധത്താല്‍ സൂരജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.


Share our post
Continue Reading

THALASSERRY

പരീക്ഷ കഴിയും വരെ ശ്രീലക്ഷ്മി അറിഞ്ഞില്ല; കൈപിടിക്കാൻ ഇനി അച്ഛനില്ലെന്ന്

Published

on

Share our post

തലശ്ശേരി: വാഹനാപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛന്റെ അടുത്തേക്ക് എത്രയും വേഗം എത്താനുള്ള തിരക്കിലാണ് ശ്രീലക്ഷ്മി പരീക്ഷാ ഹാളിൽനിന്ന് ഇറങ്ങിയത്. വെളിയിൽ കാത്തുനിന്ന അധ്യാപകരുടെ മുഖം കണ്ടപ്പോഴേ ആ കണ്ണുകൾ നിറഞ്ഞൊഴുകി.പ്ലസ്ടു ഇംഗ്ലിഷ് പരീക്ഷ എഴുതിക്കഴിയുംവരെ ശ്രീലക്ഷ്മി അറിഞ്ഞില്ല, പ്രിയപ്പെട്ട അച്ഛൻ ഇനി തന്റെ ജീവിതത്തിലില്ലെന്ന്. തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സയൻസ് വിദ്യാർഥിയായ ശ്രീലക്ഷ്മിയുടെ അച്ഛൻ കലക്ടറേറ്റ് റിട്ട. ജൂനിയർ സൂപ്രണ്ടും എൻജിഒ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റുമായ കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിന് സമീപം ശിവരഞ്ജിനിയിൽ എൻ.പി. ജയകൃഷ്ണന് (63) വെള്ളിയാഴ്ചയാണ് അപകടത്തിൽ പരുക്കേറ്റത്. സ്കൂട്ടറിൽ വീട്ടിലേക്കു വരുമ്പോൾ ഓണിയൻ ഹൈസ്കൂളിനടുത്ത് പിക്കപ് വാൻ ഇടിക്കുകയായിരുന്നു.

കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ മരിച്ചവിവരം അറിയിക്കാതെ അധ്യാപകർ ശ്രീലക്ഷ്മിയെ സ്കൂളിലേക്കു കൊണ്ടുപോവുകയായിരുന്നു. എന്നും മകൾക്ക് ഉച്ചഭക്ഷണവുമായി എത്തുന്ന ജയകൃഷ്ണൻ അധ്യാപകർക്കും വിദ്യാർഥികൾക്കുമെല്ലാം പരിചിതനാണ്.പരീക്ഷ കഴിഞ്ഞ് ശ്രീലക്ഷ്മി എത്തുമ്പോഴേക്കും മൃതദേഹം വീട്ടിലെത്തിച്ചു. അച്ഛന്റെ ചേതനയറ്റ ശരീരത്തിനടുത്തുനിന്നു വിങ്ങിപ്പൊട്ടിയ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാനാകാതെ അധ്യാപകരും ബന്ധുക്കളും നാട്ടുകാരും സങ്കടപ്പെട്ടു.അഖില കേരള ബാലജനസഖ്യം ശാഖാ സഹകാരി, കോടിയേരി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും ജയകൃഷ്ണൻ പ്രവർത്തിച്ചു. ഭാര്യ ജെ.കെ.ശ്രീജ (പ്രധാനാധ്യാപിക, ഓണിയൻ യുപി സ്കൂൾ). മകൻ രാംസ്വരൂപ് (വിദ്യാർഥി, ഇന്ദിരാഗാന്ധി ഗവ. പോളിടെക്നിക്, മാഹി). സഹോദരങ്ങൾ: പി.കെ.ജനാർദനൻ, അരവിന്ദൻ, വൽസൻ, ശിവാനന്ദൻ, പരേതയായ രമാദേവി.


Share our post
Continue Reading

Breaking News

കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.


Share our post
Continue Reading

Trending

error: Content is protected !!