Connect with us

KOLAYAD

പെരുവക്കാരുടെ കാത്തിരിപ്പിന് വിരാമം; കടലുകണ്ടം പാലം ശനിയാഴ്ച ഗതാഗതത്തിന് തുറന്നുനൽകും

Published

on

Share our post

കോളയാട് : പെരുവ വാർഡിലെ കടലുകണ്ടം, ചന്ദ്രോത്ത്, ആക്കംമൂല ഉന്നതികളിലെ നൂറിലധികം പട്ടികവർഗ കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായ കടലുകണ്ടം പാലം ശനിയാഴ്ച ഗതാഗതത്തിന് തുറന്നു നൽകും. പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ 2005-ൽ പാലം നിർമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഉദ്ഘാടനത്തിന് മുൻപ് തന്നെ പാലം തകർന്നിരുന്നു. നിർമാണത്തിലെ അപാകമാണ് പാലത്തിന്റെ തകർച്ചക്ക് കാരണമെന്ന് അന്ന് ആരോപണമുയരുകയുമുണ്ടായി.

പ്രദേശത്തുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ തകർന്ന പാലത്തിലൂടെ വാഹനങ്ങളും യാത്രക്കാരുടെ നിരന്തര യാത്രയും അപകട സാഹചര്യമുണ്ടാക്കിയിരുന്നു. പാലത്തിലൂടെ വാഹനം കടത്തിവിടാത്ത സാഹചര്യത്തിൽ, രോാഗിയായ യുവതിയെ ട്രോളിയിൽ പുഴക്ക് ഇക്കരെ എത്തിച്ച് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടമായത് വലിയ വാർത്തയായിരുന്നു.

പ്രദേശവാസികളായ ജനപ്രതിനിധികളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് പുതിയ പാലം നിർമ്മിക്കാൻ അധികൃതർ തയ്യാറായത്. നീണ്ട 20 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇവിടെ പുതിയ പാലം യാഥാർഥ്യമാവുന്നത്. കോർപ്പസ് ഫണ്ടിലുൾപ്പെടുത്തിയ പാലത്തിന്റെ അടങ്കൽ തുക 2,29,60,000 രൂപയാണ്. പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിഒ. ആർ .കേളു ശനിയാഴ്ച പാലം ഗതാഗതത്തിന് തുറന്നു നൽകും.

പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലും ഉദ്ഘാടനത്തിന്

പെരുവ വാർഡിലെ ചെമ്പുക്കാവിൽ പട്ടികവർഗ വികസന വകുപ്പിന്റെസ്ഥലത്ത് 60 പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള പ്രീമെട്രിക്ക് ഹോസ്റ്റലിന്റെ നിർമാണവും പൂർത്തിയായി. നിലവിൽ കോളയാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കയുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ അനുവദനിയമായതിനേക്കാൾ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവന്ന സാഹചര്യത്തിലാണ് ചെമ്പുക്കാവിൽ പുതിയ ഒരു ഹോസ്റ്റൽ കൂടി നിർമിച്ചത്. 4,02,39,141 രൂപ ചിലവിട്ടാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ. ആർ .കേളു ശനിയാഴ്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിക്കും.

പെരുവ സ്‌കൂൾ മോഡൽ റസിഡൻഷ്യൽ സ്‌കൂളാവാൻ സാധ്യതയേറി

പെരുവ പാലയത്തുവയൽ യു.പി.സ്‌കൂൾ പേരാവൂർ ബ്ലോക്കിലെ മോഡൽ റസിഡൻഷൽ സ്‌കൂളാവാൻ സാധ്യതയേറി. ചെമ്പുക്കാവിൽ പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റൽ പ്രവർത്തനം തുടങ്ങുന്നതാണ് പെരുവ സ്‌കൂളിന് എം.ആർ.സിയാവാൻ സാധ്യതയൊരുക്കുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ യു.പി.സ്‌കൂൾ വരെയുള്ള പെൺകുട്ടികൾക്കാണ് ചെമ്പുക്കാവിലെ ഹോസ്റ്റൽ അനുവദിക്കുക. കൂടുതൽ കുട്ടികളെത്തുന്നതോടെ പെരുവ സ്‌കൂൾ ഹയർ സെക്കൻഡറിയാക്കാനും സാധ്യതയേറിയിട്ടുണ്ട്.


Share our post

KOLAYAD

കോളയാട്ട് ജനവാസ മേഖലയിൽ പുലിയുടേത് പോലുള്ള കാൽപ്പാടും പന്നിയുടെ ജഡവും

Published

on

Share our post

കോളയാട് : കണ്ണവം വനത്തിനകത്ത് പെരുവയിലെ ജനവാസ മേഖലയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും പന്നിയുടെ ജഡവും കണ്ടെത്തി. പാലയത്തുവയൽ സ്കൂളിനു സമീപം കിഴക്കേച്ചാൽ ഭാഗത്താണിത്. ഇന്നലെ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന്റെ കുറച്ചു ഭാഗം ഭക്ഷിച്ച നിലയിലാണ്.

കായലോടൻ ഗോപിയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയാണു കാൽപ്പാടുകളും ജഡവും കണ്ടത്തെിയത്. കനത്ത ജാഗ്രതയിലാണു ജനങ്ങളും സ്കൂൾ അധികൃതരും. കണ്ണവം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജിജിലിന്റെ നേതൃത്വത്തിൽ കണ്ണവം, നെടുംപൊയിൽ സെക്‌ഷനുകളിലെ വനപാലക സംഘം സ്ഥലത്തെത്തി.

കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ്, സ്കൂൾ പ്രഥമാധ്യാപകൻ എ.ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി.സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്നും ‌പട്രോളിങ് ശക്തമാക്കിയതായും കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജയേഷ്, വിജിഷ, ഗിനിൽ, ബിജേഷ്, ബിജു, വാച്ചർമാർ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.


Share our post
Continue Reading

KOLAYAD

സൈബർ തട്ടിപ്പിനെതിരെ കോളയാടിൽ ബോധവത്കരണ ക്ലാസ്

Published

on

Share our post

കോളയാട്: കണ്ണവം ജനമൈത്രി പോലീസും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷനും കോളയാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സൈബർ തട്ടിപ്പുകളുടെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീജ പ്രദീപൻ, പി. രവി, കെ.വി.ബാലൻ, ജനമൈത്രി പോലീസുകാരായ സത്യൻ, വിശ്വംഭരൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

KOLAYAD

കോളയാട്ടെ വാർഡ് വിഭജനത്തിൽ യു.ഡി.എഫ് പ്രതിഷേധം

Published

on

Share our post

കോളയാട് : പഞ്ചായത്തിൽ വാർഡ് വിഭജനത്തിൽ അശാസ്ത്രീയത ആരോപിച്ച് യു.ഡി.എഫ് രംഗത്ത്. സി.പി.എം നിർദ്ദേശാനുസരണമാണ് വാർഡ് വിഭജനം നടത്തിയതെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. പുതിയ വാർഡായ ചങ്ങലഗേറ്റ് പത്ത് കിലോമീറ്ററോളം വിസ്തൃതവും വോട്ടർമാർക്ക് തീർത്തും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്.

യു.ഡി.എഫ് സ്ഥിരമായി വിജയിക്കുന്ന വാർഡുകളിലൊക്കെ പ്രകൃതിദത്തമായ അതിരുകൾ പരിഗണിക്കാതെ സാങ്കൽപ്പിക അതിരുകളിട്ടാണ് വിഭജനം നടത്തിയത്. വാർഡ് വിഭജനത്തിലെ പക്ഷപാതത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കും.

കെ.എം.രാജൻ അധ്യക്ഷത വഹിച്ചു. സാജൻ ചെറിയാൻ , എം.ജെ.പാപ്പച്ചൻ , കെ.വി.ജോസഫ് , റോയ് പൗലോസ് , അന്ന ജോളി , അഷ്‌റഫ് തവരക്കാടൻ , ജോർജ് കാനാട്ട് , വിൻസി കട്ടക്കയം , ബിജു കാപ്പാടൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!