പുതു വർഷം ഒന്നുമുതല്‍ റേഷൻ ഇടപാടില്‍ അടിമുടി മാറ്റങ്ങള്‍; പുതിയ ആനുകൂല്യങ്ങളും നിര്‍ദേശങ്ങളും ഇങ്ങനെ

Share our post

ന്യൂഡല്‍ഹി: 2025 ജനുവരി ഒന്നുമുതല്‍ റേഷൻ കാർഡ് ഇടപാടുകളില്‍ മാറ്റ൦. ജനുവരി ഒന്നു മുതല്‍ റേഷൻ വിതരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിനൊപ്പം റേഷൻ ഇടപാടില്‍ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്.എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങള്‍ പാലിക്കണം
റേഷൻ കാർഡ് ഉടമകള്‍ ഇ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. കേരളത്തിലെ മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ക്കായി സംസ്ഥാന സർക്കാർ സമയപരിധി നീട്ടി നല്‍കിയിരുന്നു.

2025 ജനുവരി ഒന്നുമുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും. റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.
മുൻപ് ലഭിച്ചിരുന്ന അതേ അളവില്‍ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച്‌ 2.5 കിലോ അരിയും 2.5 കിലോ ഗോതമ്ബും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്ബും ലഭിച്ചിരുന്നെങ്കില്‍ ഇത് രണ്ട് കിലോ ഗോതമ്ബും രണ്ടര കിലോ അരിയുമായി കുറയും

അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കില്‍ അരക്കിലോ ഗോതമ്ബ് അധികമായി ലഭിക്കും. ഇ കെവൈസിപൂർത്തിയാക്കിയില്ലെങ്കില്‍ സമാനമായ റേഷൻ ആനുകൂല്യങ്ങള്‍ ലഭ്യമാകില്ല.
ജനുവരി ഒന്നുമുതല്‍ റേഷൻ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും അർഹരായവർക്ക് ലഭ്യമാകും. ഇ കെവൈസിപൂർത്തിയാക്കിയ റേഷൻ കാർഡ് ഉടമകള്‍ക്ക് 2025 മുതല്‍ 2028വരെ ഈ ആനുകൂല്യം ലഭിക്കും. നഗര പ്രദേശങ്ങളില്‍ മൂന്ന് ലക്ഷം രൂപ വാർഷിക വരുമാനമുള്ള റേഷൻ കാർഡ് ഉടമകള്‍ക്കും 100 ചതുരശ്ര അടി വിസ്തീർണമുള്ള വീടോ വസ്തുവോ നാലുചക്ര വാഹനമോ ഉള്ളവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!