Connect with us

THALASSERRY

സ്വപ്‌നതീരമൊരുങ്ങുന്നു, ആകാശക്കാഴ്‌ചകൾ കാണാൻ

Published

on

Share our post

തലശേരി: തലശേരി കടൽപ്പാലത്തിന്‌ മുകളിലൂടെ സുന്ദരകാഴ്‌ചകൾ ആസ്വദിച്ച്‌ ഇനി യാത്രചെയ്യാം. തലശേരി പൈതൃക ടൂറിസം പദ്ധതി മൂന്നാംഘട്ടത്തിൽ കടൽപ്പാലത്തിന്‌ മുകളിൽ ആകാശപാതയാണ്‌ ഒരുങ്ങുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്‌ബി ബോർഡ്‌ യോഗം 29.75 കോടി രൂപയുടെ പദ്ധതിക്ക്‌ ധനാനുമതി നൽകി. തലശേരിയുടെ സ്വപ്‌നപദ്ധതികളിലൊന്നാണ്‌ ഇതിലൂടെ യാഥാർഥ്യമാകുന്നത്‌.
കരയിൽ നിന്ന് തുടങ്ങി കടൽപ്പാലംചുറ്റി അർധവൃത്താകൃതിയിലാകും ആകാശപാത. ദീപാലങ്കാരങ്ങൾകൂടിയാവുന്നതോടെ കാഴ്‌ചയുടെ പുത്തനനുഭവമാകും. പദ്ധതിരൂപരേഖ തയ്യാറാക്കാനും മറ്റുമായി കിഫ്ബി, കിഡ്ക് (കെ.ഐ.ഐ.ഡി.സി) ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും തലശേരി കടൽപ്പാലത്തിലെത്തി പരിശോധന നടത്തിയിരുന്നു.
തലശേരി കടൽപ്പലവും പരിസരവും ഇതിനകം പ്രധാന ടൂറിസം ഹബ്ബായികഴിഞ്ഞു. സായാഹ്നങ്ങളിൽനൂറുകണക്കിനാളുകളാണ്‌ ഇവിടെ വിശ്രമിക്കാനെത്തുന്നത്‌. ആഘോഷവേളകളിലും അവധിദിനങ്ങളിലും ഇവിടെ ഉത്സവാന്തരീക്ഷമാണ്‌.

ടൂറിസം സർക്യൂട്ടായി വളരും

തലശേരിയുടെ വിനോദസഞ്ചാര വികസനത്തിൽ നിർണായക ചുവടുവയ്‌പാകും ആകാശപാത. തലശേരി – -മാഹി ബൈപ്പാസ്‌ തുറന്നതോടെ വ്യാപാര മാന്ദ്യംനേരിടുന്ന നഗരത്തിലേക്ക്‌ കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇതിലൂടെ സാധിക്കും. ചിത്രത്തെരുവും പിയർറോഡും പെർഫോമിങ്‌ കേന്ദ്രമായ ഫയർടാങ്ക്‌ കുളവും എല്ലാം ചേരുന്നതാണ്‌ കടൽപ്പാലം പരിസരം. ചരിത്രം സ്‌പന്ദിക്കുന്ന ജവഹർഘട്ടും സെന്റ് ആംഗ്ലിക്കൻ ചർച്ചും തലശേരി കോട്ടയും ഓവർബറീസ് ഫോളിയും ഹെർമൻ ഗുണ്ടർട്ട് മ്യൂസിയവും ഉൾപ്പെടുന്ന തലശേരി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമായി ആകാശപാത വരുന്നതോടെ കടൽപ്പാലംമാറും.
തലശേരിയുടെ രുചിവൈവിധ്യത്തിന്റെ കേന്ദ്രംകൂടിയാണിവിടം. പാണ്ടികശാലകൾ പലതും കടകളായി. അതിവേഗം വളരുന്ന തലശേരിയുടെ വികസനത്തിലെ നിർണായക ചുവടുവയ്‌പാണ്‌ ആകാശപാത. ഇതോടെ തലശേരിയുടെ തലപ്പൊക്കം ഇനിയുമേറും.


Share our post

THALASSERRY

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളല്‍ നിലച്ചു

Published

on

Share our post

തലശ്ശേരി : നിരീക്ഷണ കാമറകള്‍ വന്നതോടെ തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച്‌ 27നാണ് കടല്‍ത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉള്‍പ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയില്‍ സ്ഥാപിച്ചത്. മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴ ഉള്‍പ്പെടെ കർശന നടപടികള്‍ ചുമത്തുന്നതിന് നഗരസഭയാണ് കാമറകള്‍ സ്ഥാപിച്ചത്.കടല്‍പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറയിലെ നിരീക്ഷണം നടക്കുന്നത്. വാഹനങ്ങളില്‍ കൊണ്ടുവന്നാണ് കാലങ്ങളായി കടല്‍ത്തീരത്ത് ആളുകള്‍ മാലിന്യം തളളിയിരുന്നത്. അറവുമാലിന്യങ്ങളും ആഴുകിയ പഴവർഗങ്ങളും ഹോട്ടല്‍ മാലിന്യങ്ങളുമടക്കം ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇക്കാരണത്താല്‍ കടല്‍ത്തീരത്ത് നായ ശല്യവും വ്യാപകമാണ്.കടല്‍ക്കരയില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാൻ നഗരസഭ അധികൃതർ മുന്നോട്ടുവന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്. കാമറയില്‍ കുടുങ്ങി പിടിവീഴുമെന്ന് തോന്നിയതോടെ മാലിന്യം തളളുന്നവർ പിറകോട്ടു വലിഞ്ഞു. തമിഴ് നാട്ടില്‍ നിന്നടക്കം മത്സ്യം കയറ്റിയെത്തുന്ന ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നുള്ള മലിന ജലം കടപ്പുറം റോഡില്‍ ഒഴുക്കിവിടുന്നതിനും നിരീക്ഷണ കാമറകള്‍ വന്നതോടെ പരിഹാരമായി. മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കുന്നതും ഇവിടെ പതിവായിരുന്നു. മലിനജലം കുത്തിയൊഴുകിയ റോഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ക്ലീനാണ്. പൊലീസിന്റെ സഹായത്തോടെയാണ് കടല്‍തീരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കിയത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

പോക്സോ കേസിൽ മുങ്ങിയ പ്രതി പിടിയിൽ

Published

on

Share our post

തലശ്ശേരി: പോക്സോ കേസിലെ പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. 2016 ൽ തലശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശ്ശേരി ഗോപാലപേട്ടയിലെ സത്താറിനെയാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എൽ.പി വാറന്റ് അന്വേഷിക്കുന്ന സിവിൽ പൊലീസ് ഓഫിസർമാരായ പി. റിജിൽ, സി.കെ. നിധിൻ എന്നിവരുടെ സമർഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതിയെ പിടികൂടാനാകാതെ അബ്സ്കോണ്ടിങ് ചാർജ് കൊടുത്തതിന് ശേഷം ഒമ്പത് വർഷത്തിലധികമായി മുങ്ങി നടക്കുകയായിരുന്നു പ്രതി.പ്രതിയുടെ ഒരു ഫോട്ടോ പോലും ലഭിച്ചിരുന്നില്ല. എങ്ങനെയെങ്കിലും പ്രതിയെ കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തിൽ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി നൂറുകണക്കിന് സത്താറുമാരെ ഐ.സി.ജെ.എസിൽ പരിശോധിച്ചതിൽനിന്നാണ് ഇതേ പേരിലുള്ള ഒരാൾ കോയമ്പത്തൂർ ജയിലിൽ തടവുകാരനായിരുന്ന വിവരം ലഭിച്ചത്.കോയമ്പത്തൂർ ജയിലിൽ അന്വേഷിച്ചതിൽ തമിഴ്നാട്ടിലെ പൊള്ളാച്ചി സിവിൽ സപ്ലൈ സി.ഐ.ഡി സ്റ്റേഷനിലെ കേസിലാണ് ഇയാൾ ജയിലിൽ കിടന്നതെന്ന് മനസ്സിലായി. ജയിലിൽ നിന്നും പ്രതിയുടെ ലോക്കൽ അഡ്രസ് ശേഖരിച്ച് അന്വേഷിച്ചതിൽ പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോട്ടോ നാട്ടിലെ വിശ്വസ്ഥരെ കാണിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതിയായ സത്താറാണെന്ന് വ്യക്തമായി. പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. സിവിൽ പൊലീസ് ഓഫിസറായ രോഹിത്തും സംഘത്തിലുണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

Trending

error: Content is protected !!