Connect with us

Kannur

ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും ‘പ്രിയ’പ്പെട്ടവൾ

Published

on

Share our post

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിറയെ കായ്ക്കുന്ന മുന്തിരിത്തോട്ടമുണ്ട്. ഈ മുന്തിരിത്തോപ്പിന്റെ മധുരത്തിന് പിറകിൽ പ്രിയ എന്ന ഉദ്യോഗസ്ഥയുടെ വലിയ ശ്രമദാനമുണ്ട്. മുന്തിരിത്തോപ്പിൽ മാത്രമല്ല. ജയിൽവളപ്പിൽ നിറയെ പച്ചക്കറിക്കൃഷി പടർന്നുപന്തലിച്ചത് പ്രിയയടക്കമുള്ളവരുടെ ശ്രമഫലം തന്നെ. പ്രിയ ഡ്യൂട്ടിയിലുണ്ടെങ്കിൽ കൃഷി പരിപാലനത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിൽ സൂപ്രണ്ടും ഇന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടുമായ കെ. വേണു പറയുന്നു.

കണ്ണൂർ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഇ.കെ. പ്രിയയുടെ വേർപാട് താങ്ങാനാകുന്നില്ല സഹപ്രവർത്തകർക്ക്. വനിതാ ജയിലിലെ ജീവനക്കാർക്ക് മാത്രമല്ല, ഇവർ ജോലിചെയ്ത ഇടങ്ങളിലുള്ള മുഴുവൻ സഹപ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലും മറ്റും ആ സ്‌നേഹം പങ്കുവയ്ക്കുന്നു. കൃഷിപരിപാലനം, പേപ്പർപേന നിർമാണം, നെറ്റിപ്പട്ട നിർമാണം തുടങ്ങി ജില്ലാ ജയിലിലെ അന്തേവാസികൾ സജീവമായ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു പ്രിയ. അന്തേവാസികളുടെ സങ്കടം കാണാനും അവരുടെ വേദനയെ അറിയാനും പ്രിയ ശ്രമിച്ചു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തെ ഇ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ മൂത്തമകളാണ് പ്രിയ. 14 വർഷമായി ജയിൽ ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുന്നു. 2010 -ൽ കോഴിക്കോട് ജയിലിലാണ് ആദ്യ നിയമനം. പിന്നീട് ഹൊസ്ദുർഗ് ജയിലിലേക്ക് സ്ഥലം മാറ്റമായി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിൽ നിന്നു സ്ഥാനക്കയറ്റം ലഭിച്ച് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലേക്ക് സ്ഥലം മാറി. അവിടെനിന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലിലുമെത്തി. ഒരുവർഷം മുൻപ് അസിസ്റ്റന്റ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് കണ്ണൂർ വനിതാ ജയിലേക്കു മാറി. രണ്ടു തവണ ജയിൽ ഡി.ജി.പി.യുടെ ഗുഡ്‌ സർവീസ് ബഹുമതി ലഭിച്ചു.

ഒരാഴ്ച മുൻപ് പനി പിടിപെട്ടതാണ്. പനിക്കൊപ്പം മഞ്ഞപ്പിത്തം ഉണ്ടായതറിഞ്ഞില്ല. പനി കുറഞ്ഞതോടെ ബുധനാഴ്ച വീണ്ടും ഡ്യൂട്ടിക്കെത്തി. ജോലി ചെയ്യവേ കുഴഞ്ഞുവീണു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ ക്ഷീണം കുറഞ്ഞു. എന്നാൽ സ്വദേശമായ നീലേശ്വരത്തെ ആസ്പത്രിയിലേക്കു മാറ്റാമെന്ന തീരുമാനത്തിൽ ആംബുലൻസിൽ യാത്രയായി. പയ്യന്നൂരെത്തിയപ്പോൾ രോഗം മൂർച്ഛിച്ചു. അവിടെ സ്വകാര്യ ആസ്പത്രിയിൽ കാണിച്ചെങ്കിലും ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്കു മാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണ് പ്രശ്‌നമായതെന്ന് ഡോക്ടർമാർ പറയുന്നു.


Share our post

Kannur

വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

Published

on

Share our post

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.


Share our post
Continue Reading

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു

Published

on

Share our post

പഴയങ്ങാടി: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തിയതിനെ തുടർന്ന് 35000 രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ഡെൽറ്റ കെയർ ഡെന്റൽ ലാബ് എന്ന സ്ഥാപനത്തിന് 15000 രൂപ, നീതി ഇലക്ടിക്കൽസ് ആൻഡ് പ്ലമ്പിങ്, പബാബ് നാഷനൽ ബാങ്ക് എന്നിവക്ക് 10,000 രൂപ വീതം എന്നിങ്ങനെയാണ് 35000 രൂപ പിഴ ചുമത്തിയത്. ഡെൽറ്റ കെയർ ഡെന്റൽ ലാബിൽ നിന്നുള്ള മലിന ജലം പുഴയോട് ചേർന്ന പ്രദേശത്തേക്ക് ഒഴുക്കി വിട്ടതിനും ലാബിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പുഴയോട് ചേർന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തിയത്.പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയുടെ സമീപത്തു കൂട്ടിയിട്ടതിനും കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്. നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലബിങ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഹാർഡ് ബോർഡ്‌ പെട്ടികളും തെർമോക്കോളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചതിനും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗ ശൂന്യമായ ക്ലോസറ്റ്, പ്ലാസ്റ്റിക് കവറുകൾ മുതലായവ കൂട്ടിയിട്ടതിനുമാണ് സ്‌ക്വാഡ് 10000 രൂപ പിഴയിട്ടത്. മൂന്ന് സ്ഥാപന അധികൃതരോടും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്‌, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഡ്രൈവിങ് കടുകട്ടി; ബീച്ചിലേക്കുള്ള 4 റോഡുകളും ഇടുങ്ങിയത്: യാത്രാദുരിതം

Published

on

Share our post

മുഴപ്പിലങ്ങാട്: ഡ്രൈവ് ഇൻ ബീച്ചിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും ബീച്ചിലേക്കുള്ള റോഡുകൾക്ക് പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല.മുഴപ്പിലങ്ങാട് കുളംബസാർ, എ‌ടക്കാട് ടൗൺ, മുഴപ്പിലങ്ങാ‌ട് മഠം, യൂത്ത് എന്നിവി‌ടങ്ങളിലായി 4 റോഡുകളാണ് ഉള്ളത്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ മാത്രം വീതിയുള്ളതാണ് ഈ 4 റോഡുകളും. ബസ് പോലുള്ള വലിയ വാഹനങ്ങൾ പ്രവേശിച്ചാൽ എതിരെനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. 4 റോഡുകളിലും റെയിൽവേ ഗേറ്റ് ഉള്ളതിനാൽ ഗതാഗത ക്ലേശം രൂക്ഷമാണ്. കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളാണ് ബീച്ചിലേക്ക് പോകാൻ സന്ദർശകർ കൂടുതലായും ഉപയോഗിക്കുന്നത്.

റോഡിന്റെ വീതിക്കുറവും റെയിൽവേ ഗേറ്റും കാരണമുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ഇട റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ് സന്ദർശകർക്ക്. ബീച്ച് റോഡുകളിലെ ഈ കുരുക്ക് കാരണം പരിസരവാസികളും യാത്ര നടത്താനാവാതെ ദുരിതത്തിലാണ്.കുളംബസാറിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മേൽപാലം പണിയുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളോളം പഴക്കമുണ്ടെങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല.233.71 കോടി രൂപയുടെ വികസനം 233.71 കോടി രൂപയുടെ വികസന പദ്ധതികളാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് മുതൽ ധർമടം വരെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട നവീകരണം ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ നടത്തുമെന്നാണ് അറിയുന്നത്. നാല് കിലോ മീറ്റർ നീളത്തിലുള്ള ബീച്ചിനോട് ചേർന്ന് ഒരു കിലോമീറ്ററിലധികം നീളത്തിലുള്ള നടപ്പാത, ഇതിൽ 18 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം, സഞ്ചാരികൾക്ക് ഇരിപ്പിടം, കുട്ടികൾക്കുള്ള കളിയിടം, സുരക്ഷാ ജീവനക്കാർക്കുള്ള കാബിൻ, ശുചിമുറികൾ തുടങ്ങിയവയുടെ നിർമാണത്തിന്റെ അവസാനഘട്ട പ്രവൃത്തികളാണ് ബീച്ചിൽ ഇപ്പോൾ നടക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!