Kannur
രണ്ടുവര്‍ഷത്തിനിടെ കണ്ണൂർ ജില്ലയില്‍ അടഞ്ഞത് 2000 കടകള്‍: ഓണ്‍ലൈൻ കച്ചവടം അടിതെറ്റിക്കുന്നോ?

കണ്ണൂർ:കനത്ത നഷ്ടത്തെ തുടർന്ന് കണ്ണൂർ ജില്ലയിലേതടക്കം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.കൊവിഡിനു ശേഷം ചെറിയൊരുണർവ് പ്രകടമായെങ്കിലും വർദ്ധിച്ചുവരുന്ന ഓണ്‍ലൈൻ ഇടപാട് അടക്കമുള്ള കാരണങ്ങളാല്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
കണ്ണൂരില്‍ മാത്രം രണ്ടു വർഷത്തിനിടെ രണ്ടായിരത്തോളം കടകള്‍ക്ക് താഴുവീണെന്നാണ് വ്യാപാരി സംഘടനാപ്രവർത്തകർ സ്ഥിരീകരിക്കുന്നത്.ദേശീയപാതാ വികസനം കാരണം കച്ചവടസ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രയാസം കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട് .യാത്രാസൗകര്യം കുറഞ്ഞതും വ്യാപാരത്തെ ബാധിച്ചു.മുമ്പ് റോഡിന് ഇരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നിടത്ത് ഇപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി വേണം കടകളിലെത്താൻ.
കണ്ണൂർ ടൗണില്‍ 80 കടകള്‍ പൂട്ടി
പ്രമുഖ പുരുഷ വസ്ത്ര ഷോറും ഉള്‍പ്പെടെ കണ്ണൂർ ടൗണില്‍ മാത്രം പ്രധാനപ്പെട്ട 80 കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. മുമ്പ് നഗരത്തില്‍ ഒന്നോ രണ്ടോ കടകള്‍ പൂട്ടുമ്പോള്‍ പകരം മൂന്നോ നാലോ കടകള്‍ തുറക്കാറുണ്ട്. കൊവിഡിനുമുമ്പ് സംസ്ഥാനത്തെ ഗ്രാമീണമേഖലകളില്‍ നിന്ന് കടകള്‍ അപ്രത്യക്ഷമായി തുടങ്ങിയിരുന്നെങ്കില്‍ ഈ പ്രവണത നഗരപ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഗ്രാമീണമേഖലയില്‍ നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
വ്യാപാരികള്‍ക്ക് മേല്‍ ഓണ്‍ലൈൻ വല
വൻകിട സൂപ്പർ മാർക്കറ്റുകളുടെ വരവും ഉപഭോക്താക്കള്‍ ഓണ്‍ലൈൻ ഷോപ്പിംഗിലേക്ക് ആളുകള്‍ മാറുന്നതും ചെറുകിട വ്യാപാര മേഖലയെ ഉലച്ചുകളയുകയാണ്.
ക്രയശേഷി കുറയുന്നു
ഉപഭോക്താക്കളുടെ ക്രയ ശേഷി കുറയുന്നതാണ് ചെറുകിട വ്യാപാരമേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ വിലയിരുത്തുന്നു. പ്രധാന കാരണം കാർഷിക മേഖലയുടെ തകർച്ചയാണ്. ഉത്പാദന ചെലവിന് അനുസരിച്ച് വില ലഭിക്കാത്തതിനാല്‍ കൃഷി നടത്തിക്കൊണ്ടുപോകാൻ ആളുകള്‍ മടിക്കുന്നു. ഈ കാരണത്താല്‍ ഇവിടത്തെ തൊഴിലാളികള്‍ക്ക് പണിയില്ല. അവരുടെ കൈയില്‍ പണം വന്നാല്‍ മാത്രമെ ഇവിടത്തെ കടകളിലേക്ക് ആളുകളെത്തുകയുള്ളു.ഇതര സംസ്ഥാന തൊഴിലാളികള്‍ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു കിലോ റവ, അരകിലോ തക്കാളി എന്നതില്‍ കൂടുതല്‍ ഒരു സാധനവും വാങ്ങുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേരളത്തിലെ വ്യാപാര മേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ ഇടപെടേണ്ട സാഹചര്യം അതിക്രമിച്ചു. പ്രധാനമായും അടിസ്ഥാന മേഖലയിലെ സാമ്ബത്തിക പ്രതിസന്ധിയെ കുറിച്ച് പഠിക്കണം. അതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്