Connect with us

Kannur

പ്രതീക്ഷയോടെ മത്സ്യമേഖല: ഫിഷറീസിൽ ഇന്നോവേഷൻ കൗൺസിൽ

Published

on

Share our post

കണ്ണൂർ: മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കും അവസരങ്ങളും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നു.ജില്ലയിലെ ഏഴായിരത്തോളം വരുന്ന മത്സ്യതൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും കൗൺസിൽ ഏകജാലക സംവിധാനമെന്ന നിലയിൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും പുതിയ സംരംഭകർക്ക് പ്രോത്സാഹനം നൽകിയും മേഖലയിൽ ഒരു നൂതന വ്യവസായാന്തരീക്ഷം സൃഷ്ടിക്കാനാണ് ഫിഷറീസ് ഇന്നോവേഷൻ കൗൺസിൽ രൂപീകരിക്കുന്നത്.മത്സ്യബന്ധന ,​മത്സ്യസംസ്‌കരണ മേഖലയെ മികച്ച വരുമാനദായക മേഖലയാക്കി മാറ്റുന്നതിനും സംരംഭകത്വ പ്രോത്സാഹനം നൽകുന്നതിനും നിലവിൽ മതിയായ സംവിധാനങ്ങളില്ലാത്ത സാഹചര്യത്തിലാണ് കൗൺസിൽ രൂപീകരിക്കുന്നത്.

 

ഫെസിലിറ്റേഷൻ സെന്ററാകും

ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെഡിസ്‌ക്, നോളജ് മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ആർ.ആൻഡ്.ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, വിദഗ്ധർ, കയറ്റുമതിക്കാർ എന്നിവരുൾപ്പെട്ട ഒരു പ്രധാന ഫെസിലിറ്റേഷൻ കേന്ദ്രമായി ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ പ്രവർത്തിക്കും.മത്സ്യബന്ധന അനുബന്ധ മേഖലകളിൽ സ്റ്റാർട്ട് അപ്പുകൾ ,വ്യവസായ സംരഭകർ,നിക്ഷേപകർ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൂട്ടൽ.ഇതിനായി മത്സ്യബന്ധന മേഖലയിൽ സാദ്ധ്യമായ എല്ലാ വിഭവസ്രോതസ്സുകൾ പ്രയോജനപ്പെടുത്തും. ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് പ്രയോജനപ്പെടുത്തി മത്സ്യബന്ധനമേഖലയെ വാണിജ്യവത്ക്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 

ലക്ഷ്യം സംരംഭകത്വ -തൊഴിൽ അവസരങ്ങൾ

ഗവേഷണ സ്ഥാപനങ്ങൾ സ്റ്റാർട്ട് അപ്പുകൾ ,ചെറുകിട സംരംഭകർ,നിക്ഷേപകർ തമ്മിൽ ആശയ വിനിമയം

സാങ്കേതിക വിദ്യ വികസിപ്പിക്കുകയും വാണിജ്യവൽക്കരിച്ച് സംരഭകത്വ -തൊഴിൽ അന്വേഷകർക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ഏകജാലക സംവിധാനം

 

നോർവേ, വിയത്‌നാം മോഡൽ

കേരളീയം പരിപാടിയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് വിദേശ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സെമിനാറിൽ ഇതുസംബന്ധിച്ച ആശയം ഉയർന്നിരുന്നു.നോർവെ, വിയത്‌നാം തുടങ്ങിയ രാജ്യങ്ങളിലെ മത്സ്യ ഉത്പ്പാദന സംസ്‌ക്കരണ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും ആത്യാധുനിക ഉപകരണങ്ങളും സംസ്ഥാനത്തെ മത്സ്യ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനും ആലോചനയുണ്ട്.


Share our post

Kannur

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

Published

on

Share our post

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.


Share our post
Continue Reading

Kannur

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Continue Reading

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Trending

error: Content is protected !!