വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയെ വെറുതെവിട്ടു

Share our post

വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വടകര ജില്ല അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ജോജി തോമസ് കുറ്റക്കാരനല്ലെന്നുകണ്ട് വെറുതേവിട്ടത്.

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. സി.സി.ടി.വി. ദൃശ്യം ഹാജരാക്കിയെങ്കിലും ഇതില്‍ ആളെ വ്യക്തമാകുന്നില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇത് കേസില്‍ നിര്‍ണായകമായി.

2021 ഡിസംബര്‍ 17-നാണ് താലൂക്ക് ഓഫീസ് തീപിടിച്ച് നശിച്ചത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറും കെട്ടിടവും കത്തിനശിച്ചു. നാരായണ സതീഷ് താലൂക്ക് ഓഫീസ് വരാന്തയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പടര്‍ന്നെന്നാണ് കേസ്. പ്രതിക്കുവേണ്ടി ലീഗല്‍ സര്‍വീസ് കമ്മിറ്റി നിയോഗിച്ച പി.വി. സത്യപ്രസാദാണ് ഹാജരായ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!