Connect with us

Kerala

വിരമിക്കാനുള്ളത് ഒരു ലക്ഷത്തിലേറെ ജീവനക്കാര്‍; എൽ.ഡി.സി പരീക്ഷയ്ക്ക് ഒരുങ്ങാം ചിട്ടയോടെ

Published

on

Share our post

ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽ.ഡി.സി., പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സർക്കാർ ഉദ്യോഗം എന്ന മധുരസ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള പരിശ്രമം തുടങ്ങാൻ സമയമായി. ചിട്ടയായ പരിശീലനത്തോടെ 2024-ലെ എൽ.ഡി.സി. പരീക്ഷയിൽ വിജയത്തിന്റെ പൊൻകിരീടം സ്വന്തമാക്കാം. ഒരു ലക്ഷത്തിലേറെ ജീവനക്കാരാണ് വരും വർഷങ്ങളിൽ വിരമിക്കാനിരിക്കുന്നത്

വലുതാണ് നേട്ടം
യോഗ്യതയായി അടിസ്ഥാന വിദ്യാഭ്യാസം SSLC മാത്രം മതി, ചിട്ടയായ പരിശീലനത്തിലൂടെ സാധാരണക്കാർക്കും വിജയിക്കാൻ കഴിയും, മറ്റൊരു തസ്തികയിലുമില്ലാത്തത്ര നിയമനം, മികച്ച പ്രമോഷൻ സാധ്യതകൾ എന്നിവയെല്ലാം എൽ.ഡി. ക്ലാർക്ക് തസ്തികയ്ക്ക് മാത്രമുള്ള ആകർഷണീയതയാണ്. ജനങ്ങളുമായി ചേർന്നുനിൽക്കുന്ന ജോലി സാഹചര്യം, സവിശേഷ അധികാരങ്ങൾ, മികച്ച ശമ്പളഘടന എന്നിവയും ഈ തസ്തികയെ വേറിട്ടതാക്കുന്നു.

ഉയർന്ന യോഗ്യതകൾ നേടിയിട്ടുള്ളവർക്ക് എൽ.ഡി.സി.യിലൂടെ ഉന്നതമായ തസ്തികകളിലേക്ക് എളുപ്പത്തിൽ മാറാനുമാവും. വില്ലേജ് ഓഫീസർ, സബ് രജിസ്ട്രാർ, അസിസ്റ്റന്റ് സെക്രട്ടറി, തഹസിൽദാർ എന്നീ കണ്ണായ ഉദ്യോഗങ്ങളെല്ലാം എൽ.ഡി. ക്ലാർക്കിന്റെ പ്രൊമോഷൻ തസ്തികകളാണ്.’സാധാരണക്കാരന്റെ ഐ.എ.എസ്’ എന്ന് എൽ.ഡി. ക്ലാർക്ക് പരീക്ഷയെ വിശേഷിപ്പിക്കാറുണ്ട്. വിവിധ ജില്ലകളിൽ എൽ.ഡി.സി. റാങ്ക് ലിസ്റ്റിൽ ആദ്യസ്ഥാനങ്ങളിലെത്തുന്നവരുടെ മത്സരനിലവാരവും കാര്യവിവരവും ഈ പ്രയോഗത്തെ ഏതാണ്ട് ശരിവയ്ക്കുന്നതുമാണ്.

ചെറുതല്ല ചുമതലകൾ

കേരളത്തിൽ 110 ഓളം സർക്കാർ വകുപ്പുകളുണ്ട്. ഇവയിൽ ക്ലാർക്ക് തസ്തികയില്ലാത്ത വകുപ്പുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നതും ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുള്ളതുമായ റവന്യൂ, പഞ്ചായത്ത്, കൃഷി, വിദ്യാഭ്യാസം, വ്യവസായം, രജിസ്ട്രേഷൻ, മോട്ടോർ വെഹിക്കിൾ തുടങ്ങിയ വകുപ്പുകളിലൊക്കെ നിർണായകമായ ജോലികൾ നിർവഹിക്കുന്നത് എൽ.ഡി. ക്ലാർക്കുമാരാണ്. ഫയൽ ആരംഭിക്കുന്നതും തീരുമാനമായി അവസാനിക്കുന്നതും എൽ.ഡി. ക്ലാർക്കുമാരുടെ സീറ്റുകളിലാണ്.

വിവിധ വകുപ്പുകളിൽ ലഭിക്കുന്ന പല സ്വഭാവങ്ങളിലുള്ള അപേക്ഷകളും പരാതികളും മറ്റ് തപാലുകളും തങ്ങളുടെ രജിസ്റ്ററിൽ ചേർത്ത് ഫയലുകളാക്കി മാറ്റുന്നത് ക്ലാർക്കുമാരാണ്. വിവിധ രേഖകളിൽ ആദ്യഅഭിപ്രായം രേഖപ്പെടുത്തുന്നതും നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതും എൽ.ഡി. ക്ലാർക്കുമാരുടെ സീറ്റുകളിൽനിന്നാണ്. ഉന്നതാധികാരികളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളെ ഉത്തരവുകളും കത്തുകളുമൊക്കെയായി മാറ്റുന്നതും ക്ലാർക്കുമാരാണ്. ഓരോ വകുപ്പിലെയും നിരവധി ഉത്തരവുകളുടെയും മാർഗരേഖകളുടെയും വിശദാംശങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതും അവ നടപ്പാക്കാൻ നടപടിയെടുക്കുന്നതും ക്ലാർക്കുമാരാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ കാര്യക്ഷമതയുള്ളവരും പ്രാപ്തിയുള്ളവരുമായവർ ഈ ഉദ്യോഗത്തിലെത്തേണ്ടത് സർക്കാർ സംവിധാനത്തിന്റെ മികച്ച പ്രവർത്തനത്തിന് പ്രധാനമാണ്. പരീക്ഷയുടെ ഉയർന്ന നിലവാരം അതിന്റെ സൂചനയാണ്.

ഉയർന്നുപോകാം;സ്ഥാനത്തിലും ശമ്പളത്തിലും

ക്ലാർക്ക് തസ്തികയിലെ സ്ഥാനക്കയറ്റത്തിന്റെ സാമാന്യഘടന ഇപ്രകാരമാണ് – എൽ.ഡി. ക്ലാർക്ക്-സീനിയർ ക്ലാർക്ക്-ഹെഡ്ക്ലാർക്ക്-ജൂനിയർ സൂപ്രണ്ട്-സീനിയർ സൂപ്രണ്ട്-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ഓഫീസർ. വിവിധ വകുപ്പുകളിൽ നിശ്ചിത യോഗ്യതയുള്ള എൽ.ഡി. ക്ലാർക്കുമാർക്ക് മറ്റ് ഉയർന്ന തസ്തികകളിലേക്ക് മാറാനുള്ള അവസരവുമുണ്ട്. ഉദാഹരണത്തിന് പഞ്ചായത്ത് വകുപ്പിൽ ജോലി ലഭിക്കുന്ന എൽ.ഡി.സി.ക്ക് ബിരുദം യോഗ്യതയുള്ള പക്ഷം അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് മാറാനാവും. ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങിയ തസ്തികകളിലേക്ക് ഉയരാനുമാകും.

സഹകരണ വകുപ്പിൽ ജോലി ചെയ്യുന്നവരിൽ എച്ച്.ഡി.സി.യോഗ്യതയുള്ളവർക്ക് ഇൻസ്പെക്ടർ പദവിയിലേക്ക് മാറാം. അതുപോലെതന്നെ പോലീസ് വകുപ്പിലെ എൽ.ഡി. ക്ലാർക്കിന് എസ്.ഐ. തസ്തികയിലേക്കും യോഗ്യതകളുള്ള പക്ഷം മാറാനാവും എൽ.ഡി.ക്ലാർക്ക് തസ്തികയിലെ ഇപ്പോഴത്തെ ശമ്പളം 26,500-60,700 എന്ന സ്കെയിലിലാണ്. നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഡി.എ. ഏഴ് ശതമാനമാണ്. മറ്റൊരു 14 ശതമാനം ഡി.എ. ഇപ്പോൾ കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളം, ഡി.എ., മറ്റാനുകൂല്യങ്ങൾ എന്നിവ ചേർത്ത് നിലവിൽ 31,000 രൂപയ്ക്ക് ഈ തസ്തികയിൽ തുടക്കത്തിൽ ലഭിക്കുക. കുടിശ്ശികയുള്ള ഡി.എ. തുക കൂടി ലഭിക്കുമ്പോൾ പ്രതിമാസം 35,000 ത്തോളം രൂപ ശമ്പളം ലഭിക്കും.

ഒഴിവുകളുടെ പെരുമഴ

1.10 ലക്ഷം ജീവനക്കാരാണ് 2023 മുതൽ 2027 വരെയുള്ള അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്നത്. 2023-ൽ 21,000, 2024-ൽ 21,600, 2025-ൽ 22,185, 2026-ൽ 23424, 2027-ൽ 23714 എന്നിങ്ങനെയാണ് വിരമിക്കുന്നവരുടെ എണ്ണം. ഇതിന്റെ ഫലമായുണ്ടാകുന്ന ഒഴിവുകളിൽ 50 ശതമാനത്തോളം എൽ.ഡി. ക്ലാർക്ക് തസ്തികകളിലാണ് പ്രതിഫലിക്കുക. ഇനി നടക്കാൻ പോകുന്ന പരീക്ഷകളിലൂടെ റാങ്ക് ലിസ്റ്റിൽ കടക്കുന്നവർക്കാണ് മുകളിൽ പറഞ്ഞ ഒഴിവുകളുടെ ഗുണഫലം ലഭിക്കാൻ പോകുന്നത്.

KAS ആകാനും അവസരം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിലേക്കുള്ള എളുപ്പവഴി കൂടിയാണ് ക്ലാർക്ക് തസ്തിക. സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിലേക്കെല്ലാം തന്നെ യോഗ്യതയനുസരിച്ച് ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലിചെയ്യുന്നവർക്ക് നിയമനത്തിനായി നിശ്ചിത എണ്ണം തസ്തികകൾ മാറ്റിവെക്കുന്നുണ്ട്. സർക്കാർ സർവീസിൽപ്രവേശിച്ച് കുറഞ്ഞകാലത്തെ സേവനം പൂർത്തിയാക്കുമ്പോൾ തന്നെ ഉയർന്ന തസ്തികകളിൽ നീക്കിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ജീവനക്കാരന് കഴിയുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലും നോൺ ഗസറ്റഡ് വിഭാഗത്തിലെ ജീവനക്കാർക്ക് മറ്റ് വിഭാഗങ്ങളെപ്പോലെ തുല്യഎണ്ണം ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എന്നിവയെല്ലാം ചെറിയ തസ്തികകളിലുള്ള ജീവനക്കാർക്ക് ഒഴിവുകൾ നീക്കിവെച്ചിരിക്കുന്ന പ്രധാന തസ്തികകളാണ്.

സ്ഥലംമാറ്റം വേഗത്തിൽ

ജില്ലാതലത്തിൽ നിയമനം നടക്കുന്ന ഒരു പ്രധാന തസ്തികയാണ് എൽ.ഡി. ക്ലാർക്കിന്റേത്. എൽ.ഡി. ക്ലാർക്ക് പരീക്ഷയ്ക്ക് ഒരാൾക്ക് ഏത് ജില്ല വേണമെങ്കിലും തിരഞ്ഞെടുക്കാം. പരീക്ഷയിലെ മത്സരനിലവാരത്തിന്റെ കാഠിന്യം കുറയ്ക്കാനായി മറ്റ് ജില്ലകളിൽ അപേക്ഷിച്ച് പരീക്ഷയെഴുതി ജോലി വാങ്ങുന്ന നിരവധി ഉദ്യോഗാർഥികളുണ്ട്. ഇവർക്ക് ജോലി ലഭിച്ചതിനുശേഷം സ്വന്തം ജില്ലകളിലേക്കുള്ള മടങ്ങിവരവും ക്ലാർക്ക് തസ്തികയിൽ താരതമ്യേന എളുപ്പമാണ്. അന്തർജില്ലാ സ്ഥലം മാറ്റമാണ് ഇതിന് ആശ്രയിക്കാവുന്ന മാർഗം.

അടിസ്ഥാന യോഗ്യതയുള്ള എല്ലാവരും അപേക്ഷിക്കുക.


Share our post

Kerala

ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല

Published

on

Share our post

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.

ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.

നാളികേരവില പലഭാഷകളില്‍

വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.


Share our post
Continue Reading

Kerala

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Published

on

Share our post

വടകര ( കോഴിക്കോട് ) : വടകര കുന്നത്തുകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ പിടികൂടിയത്.പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ എം,സുരേഷ് കുമാർ സി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ. ഇ .എം ഡ്രൈവർ പ്രജിഷ് എന്നിവർ ഉണ്ടായിരുന്നു.


Share our post
Continue Reading

Kerala

50,000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും

Published

on

Share our post

തിരുവനന്തപുരം: ഭക്ഷ്യ-വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.

മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് നിലവിൽ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ അറിയിച്ചു. അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാ‍ർ‍ഡുകൾ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ബുധൻ വൈകിട്ട്‌ 4.30 ന് തിരുവനന്തപുരം ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.


Share our post
Continue Reading

Trending

error: Content is protected !!