Connect with us

IRITTY

കല്ലു അമ്മയുടെ ജീവിതം ചിതലുകൾക്കൊപ്പം; നിയമം വിടാതെ അധികൃതരും

Published

on

Share our post

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് വെണ്ടേക്കുംചാലി‍ൽ കല്ലു അമ്മയുടെ ജീവിതം ചിതലുകൾക്കൊപ്പമാണ്. കിടക്കുന്ന കട്ടിൽ മുതൽ ആകാശക്കാഴ്ചകൾ തുറന്നിടുന്ന മേൽക്കൂര വരെ ചിതലുകൾ കയ്യടക്കി. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട് ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ. മേൽക്കൂരയിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റ് ദ്രവിച്ചതിനാൽ മഴയും വെയിലുമെല്ലാം കിടപ്പുമുറിയിലെത്തും.ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും നിയമതടസ്സം പറ‍ഞ്ഞ് കൈകഴുകുകയാണ് അധികൃതർ.

കൂടെത്താമസിച്ചിരുന്ന അവിവാഹിതനായ മകൻ 2 വർഷം മുൻപ് കോവിഡ് ബാധിച്ച് മരിച്ചു. മകന്റെ പേരിലാണ് വീടും സ്ഥലവും. 6 ആൺമക്കളിൽ നാലുപേരും മരിച്ചു. മകൻ മരിച്ചതോടെയാണ് ഈ 85 വയസ്സുകാരിയുടെ ജീവിതം ഇത്രമേൽ ദുരിതപൂർണമായത്. കല്ലു അമ്മയുടെ പേരിൽ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞാണ് അധികൃതർ വീട് നിഷേധിക്കുന്നത്. മകൾ രജനിയും അവരുടെ രണ്ട് പെൺമക്കളുമാണ് ഉളിക്കലിൽ നിന്നെത്തി ഇപ്പോൾ ഇവരുടെ കൂടെ താമസിക്കുന്നത്. പെൺകുട്ടികളുടെ പഠനവും ഈ വീട്ടിൽ കഷ്ടത്തിലാണ്.

ഇടിഞ്ഞു വീഴാറായ വീടിന്റെ ചോർച്ച പരിഹരിക്കാനെങ്കിലും സഹായിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിയമ തടസ്സം ഇവിടെയും വില്ലനായി.ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കല്ലു അമ്മ വർഷങ്ങളായി മാനസിക പ്രശ്നത്തിനും ചികിത്സയിലാണ്. വീട്ടിൽനിന്നു മാറി മക്കളുടെ കൂടെപ്പോകാനും ഇവർ തയാറല്ല.കല്ലു അമ്മയ്ക്ക് മനഃപൂർവം വീട് നൽകാത്തതല്ലെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പറയുന്നു. ഇവരുടെ പേരിൽ സ്ഥലം ഇല്ലാത്തതാണ് തടസ്സം. നിലവിലുള്ള വീട് നന്നാക്കി നൽകുന്നതിനും ഇതേ പ്രശ്നമുണ്ടെന്ന് ബിന്ദു പറയുന്നു.


Share our post

IRITTY

മാക്കൂട്ടം– പെരുമ്പാടി ചുരം നവീകരണം തുടങ്ങി

Published

on

Share our post

ഇരിട്ടി: തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായി കർണാടകയുടെ അധീനതയിലുള്ള മാക്കൂട്ടം – പെരുമ്പാടി ചുരം പാതയിൽ കേരള അതിർത്തി ഭാഗത്ത് നവീകരണം തുടങ്ങി. കൂട്ടുപുഴപ്പാലം മുതൽ മാക്കൂട്ടം വരെ 1.4 കിലോമീറ്റർ ദൂരം 2.7 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. മഴയ്ക്ക് മുൻപേ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി ഉടമ നാമേര ബല്യപ്പ നവീൻ അറിയിച്ചു.കേരളത്തിലേക്ക് വഴി തുറക്കുന്ന മാക്കൂട്ടം – പെരുമ്പാടി ചുരം പാതയുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു കഴിഞ്ഞ ജനുവരി 10 ന് കൂട്ടുപുഴ പാലം അതിർത്തി വരെ റോഡിൽ സന്ദർശനം നടത്തിയ കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും വിരാജ്പേട്ട എം.എൽ.എ എ.എസ്.പൊന്നണ്ണയും അറിയിച്ചിരുന്നു. നിലവിൽ 3 റീച്ചുകളിലായാണു ചുരം നവീകരിക്കുന്നത്. പെരുമ്പാടി മുതൽ കൂട്ടുപുഴ ഭാഗത്തേക്കുള്ള 2.3 കിലോമീറ്റർ ദൂരം 5 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ വിളിച്ചതായി കർണാടക മരാമത്ത് വിഭാഗം അറിയിച്ചു. അവശേഷിച്ച 12 കിലോമീറ്റർ ചുരംപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനൊപ്പം വിവിധ ഘട്ടങ്ങളിലായി നവീകരണം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Share our post
Continue Reading

IRITTY

കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട;1.5 കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

Published

on

Share our post

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ എസ്‌.പി അനൂജ് പലിവാലിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌.പി ധനഞ്ജയന്റെ മേൽനോട്ടത്തിൽ ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ,എസ്.ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്. 1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗ്ളൂരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.


Share our post
Continue Reading

IRITTY

ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

Published

on

Share our post

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.


Share our post
Continue Reading

Trending

error: Content is protected !!