Kerala
കേരളത്തിൽ എൽ.എൽ.ബി. പ്രവേശനം: ഓപ്ഷൻ രജിസ്റ്റർചെയ്യാം

കേരള പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തിയ ഇൻറഗ്രേറ്റസ് പഞ്ചവത്സര എൽഎൽ.ബി., ത്രിവത്സര എൽഎൽ.ബി. പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷകൾ അടിസ്ഥാനമാക്കി 2024-25ലെ പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്മെൻറ്് പ്രക്രിയകളുടെ ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ www.cee.kerala.gov.in -ൽ ആരംഭിച്ചു.
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി.
ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 25-ന് വൈകീട്ട് മൂന്നുവരെ. മൊത്തം നാല് സർക്കാർ ലോ കോളേജുകൾ (തിരുവനന്തപുരം-120 സീറ്റ്, എറണാകുളം-60, തൃശ്ശൂർ-60, കോഴിക്കോട്-120), 24 സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ എന്നിവയാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നത്.ലഭ്യമായ പ്രോഗ്രാമുകൾ (ഗവൺമെൻറ്): തിരുവനന്തപുരം -ബി.എ. എൽ.എൽ.ബി., എറണാകുളം – ബി.കോം. എൽഎൽ.ബി. (ഓണേഴ്സ്), തൃശ്ശൂർ, കോഴിക്കോട് – ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്).
വിവിധ സ്വാശ്രയ കോളേജുകളിലായി ബി.എ. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി., ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാമുകളുണ്ട്. ചിലത് ഓണേഴ്സ് പ്രോഗ്രാമുകളാണ്.കോളേജുകളുടെ പൂർണപട്ടിക, കോഴ്സ്, സീറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിലെ അലോട്‌മെൻറ് വിജ്ഞാപനത്തിൽ ഉണ്ട്.പ്രവേശനത്തിനായി പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് www.cee.kerala.gov.in വഴി ഓപ്ഷൻ നൽകാം.
* ഓപ്ഷനുകൾ നൽകുന്നതിനുമുൻപ് ഓപ്ഷൻ രജിസ്ട്രേഷൻ ഫീ ആയി 1000 രൂപ അടയ്ക്കണം. പട്ടിക/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാർ എന്നിവർ, 500 രൂപ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി അടയ്ക്കേണ്ടതാണ്. തുക ഓൺലൈൻ ആയി അടയ്ക്കണം.
* അലോട്മെന്റ് ലഭിക്കാത്തവർക്ക് രജിസ്ട്രേഷൻ ഫീ തിരികെലഭിക്കും.
* അലോട്മെൻറ് ലഭിച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവർ, പ്രവേശനം നേടിയശേഷം സീറ്റ് വേണ്ടെന്നു വെക്കുന്നവർ എന്നിവരുടെ ഓപ്ഷൻ രജിസ്ട്രേഷൻ ഫീ പിഴയായി പരിഗണിക്കും. തിരികെ നൽകുന്നതല്ല.
* ഓപ്ഷൻ രജിസ്ട്രേഷൻ ഫീ അടച്ച ശേഷം ‘ഓപ്ഷൻ രജിസ്ട്രേഷൻ’ ലിങ്ക് വഴി, മുൻഗണന നിശ്ചയിച്ച് (ഏറ്റവും താത്‌പര്യമുള്ളത് ആദ്യം, അത് ലഭിക്കാത്തപക്ഷം പരിഗണിക്കേണ്ടത് രണ്ടാമത് എന്നിങ്ങനെ) താത്‌പര്യമുള്ള ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം (ഒരു കോളേജും ഒരു പ്രോഗ്രാമും ചേരുന്നതാണ് ഒരു ഓപ്ഷൻ).
അലോട്മെൻറ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർചെയ്യുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നില്ലെങ്കിൽ അലോട്മെൻറ് നഷ്ടപ്പെടുകയും അലോട്മെൻറ് പ്രക്രിയയിൽനിന്നു പുറത്താവുകയും ചെയ്യും. ഒരിക്കൽ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകൾ ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി എത്തുംമുൻപ് എത്രതവണ വേണമെങ്കിലും ഭേദഗതിചെയ്യാം.
* ഇപ്പോൾ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും തുടർറൗണ്ടിലും പരിഗണിക്കുക. ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ അടുത്തഘട്ടത്തിൽ ഉൾപ്പെടുത്താൻ/രജിസ്റ്റർചെയ്യാൻ കഴിയില്ല.
* ഓപ്ഷൻ രജിസ്ട്രേഷൻ നടത്താത്തവരെ അലോട്മെൻറിനായി പരിഗണിക്കുന്നതല്ല.
അപേക്ഷയിലെ പിശകുകൾ കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓൺലൈൻ ഓപ്ഷൻ നൽകാം. പക്ഷേ, അവർ സെപ്റ്റംബർ 24-ന് വൈകീട്ട് മൂന്നിനകം നിശ്ചിതരേഖകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്ത്, അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ചാൽമാത്രമേ അവരുടെ ഓപ്ഷനുകൾ അലോട്മെൻറിനായി പരിഗണിക്കൂ.
ത്രിവത്സര എൽഎൽ.ബി.
ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 26-ന് വൈകീട്ട് മൂന്നുവരെ
കോളേജുകൾ: നാല് സർക്കാർ ലോ കോളേജുകൾ (തിരുവനന്തപുരം-60 സീറ്റ്, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്-120 സീറ്റുവീതം), 13 സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ എന്നിവയാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. പൂർണപട്ടിക സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് www.cee.kerala.gov.in വഴി ഓപ്ഷൻ നൽകാം.
* ഓപ്ഷനുകൾ നൽകുന്നതിനുമുൻപ് ഓപ്ഷൻ രജിസ്ട്രേഷൻ ഫീ അടയ്ക്കണം. ഓപ്‌ഷൻ രജിസ്ട്രേഷൻ തുക, അടയ്ക്കേണ്ട രീതി, റീഫണ്ട് വ്യവസ്ഥകൾ, ഓപ്ഷൻ നൽകേണ്ട രീതി തുടങ്ങിയവയെല്ലാം പഞ്ചവത്സര എൽഎൽ.ബി.ക്ക് ബാധകമായതുതന്നെയാണ്.
അപേക്ഷയിലെ പിശകുകൾ കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓൺലൈൻ ഓപ്ഷൻ നൽകാം. അവർ 25-ന് വൈകീട്ട് മൂന്നിനകം നിശ്ചിതരേഖകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്ത്, അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ചാൽമാത്രമേ അവരുടെ ഓപ്ഷനുകൾ പരിഗണിക്കൂ.
രണ്ടു പ്രോഗ്രാമുകളുടെയും ആദ്യ അലോട്മെന്റിന്റെയും കോളേജ് പ്രവേശനത്തിന്റെയും സമയക്രമം പിന്നീട് പ്രഖ്യാപിക്കും. സർക്കാർ ലോ കോളേജുകളിലെ മുഴുവൻസീറ്റിലും സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റിലും ഈ പ്രക്രിയ വഴി അലോട്മെൻറ്് നൽകും.
ഫീസ്
രണ്ടു പ്രോഗ്രാമുകളുടെയും 2024-25ലെ ഫീസ് ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, അലോട്മെന്റ് ലഭിക്കുന്നവർ 2023-24ലെ ഫീസാണ് താത്‌കാലികമായി അടയ്ക്കേണ്ടത്. അത് ഇപ്രകാരമാണ്:
* സർക്കാർ ലോ കോളേജുകളിലെ വാർഷിക ട്യൂഷൻ ഫീസ് 1575 രൂപ
* സ്വകാര്യ സ്വാശ്രയ കോളേജ് ഗവൺമെൻറ് സീറ്റ് ഫീസ്: വാർഷിക ട്യൂഷൻ ഫീസ്-36,750 രൂപ, സ്പെഷ്യൽ ഫീ-5250 രൂപ, കോഷൻ ഡിപ്പോസിറ്റ് -5000 രൂപ, തിരികെ ലഭിക്കുന്ന നിക്ഷേപം -50,000 രൂപ.
* 2024-25ലെ ഫീസ് നിർണയിക്കുമ്പോൾ അത് 2023-24ലെ ഫീസിനെക്കാൾ കൂടുതലാണെങ്കിൽ ബാധകമായ അധിക തുക അപ്പോൾ അടയ്ക്കണം.
അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനം നേടുമ്പോൾ കോളേജിൽ ഹാജരാക്കേണ്ട രേഖകളുടെ പട്ടിക ബന്ധപ്പെട്ട വിജ്ഞാപനങ്ങളിൽ നൽകിയിട്ടുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ www.cee.kerala.gov.in -ൽ ലഭിക്കും.
പ്രവേശന സാധ്യതകൾ
2023-ൽ രണ്ടു പ്രോഗ്രാമുകൾക്കും രണ്ട് അലോട്മെൻറുവീതം നടത്തി. രണ്ടാംറൗണ്ടിനുശേഷം ഗവ. കോളേജുകളിലെ സംസ്ഥാനതല അവസാന റാങ്കുകൾ (ജനറൽ റാങ്ക്, കാറ്റഗറി സ്ഥാനമല്ല) ഇപ്രകാരമാണ്.
* അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എൽഎൽ.ബി.: എസ്.എം. -301; ഇ.ഡബ്ല്യു. -1142; ഇ.ഇസഡ്. – 487; എം.യു. -426, ബി.എച്ച്. -838; എൽ.എ. -920; ഡി.വി -1639; വി.കെ. -612; ബി.എക്സ് -913; കെ.യു. -2993, കെ.എൻ. -1879; എസ്.സി. -1593; എസ്.ടി. -3617.
സ്വാശ്രയ വിഭാഗം അവസാന എസ്.എം. റാങ്ക് -3671.
* മൂന്നുവർഷ എൽഎൽ.ബി.: എസ്.എം. -284; ഇ.ഡബ്ല്യു. -1384; ഇ.ഇസഡ്. -505; എം.യു. -545, ബി.എച്ച്. -842; എൽ.എ. -1021; ഡി.വി. -1373; വി.കെ. -541; ബി.എക്സ്. -1209; കെ.യു. -1466; കെ.എൻ. -891; എസ്.സി. -999; എസ്.ടി. -2486.
സ്വാശ്രയ വിഭാഗം അവസാന എസ്.എം. റാങ്ക്: 1243.
ഈ പ്രവണതകൾ 2024 പ്രവേശനത്തിൽ തുടരണമെന്നില്ല
Kerala
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.
‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്