Connect with us

Breaking News

ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്കു ശേഷം പെരുങ്കളിയാട്ടം ഇന്നു മുതൽ

Published

on

Share our post

ചെറുകുന്ന് : ആയിരംതെങ്ങിലെ ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്കു ശേഷം ഇന്നു മുതൽ 5 വരെ പെരുങ്കളിയാട്ടം നടക്കും. പുനർനിർമാണം പൂർത്തിയായ ക്ഷേത്രത്തിൽ തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണു പുനഃപ്രതിഷ്ഠ നടത്തിയത്.

ഇന്ന് 4ന് അന്നപൂർണേശ്വരി ക്ഷേത്ര പരിസരത്തു നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് 7ന് സംസ്കാരിക സമ്മേളനം, രാത്രി 9ന് കരാല നാടകം. 10ന് മാഞ്ഞാളിയമ്മ, മലങ്കിടാരൻ തെയ്യം കെട്ടിയാടും. മാർച്ച് ഒന്നിന് വൈകിട്ട് 7ന് ആചാര്യ സംഗമം, ആധ്യാത്മിക പ്രഭാഷണം, നീലേശ്വരം അങ്കക്കളരി വേട്ടക്കൊരുമകൻ കൊട്ടാരം, പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം പൂരക്കളി സമിതിയുടെയും പൂരക്കളി. രാത്രി 10നു ധർമ ദൈവങ്ങളുടെ തെയ്യവും ഉണ്ടായിരിക്കും.

2ന് രാത്രി 7 മുതൽ ദേശവാസികളുടെ മെഗാ തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി നൃത്തസന്ധ്യ, 10ന് പുലിയൂർ കണ്ണൻ വെള്ളാട്ടം, പുലി കണ്ടൻ വെള്ളാട്ടം, ധർമ ദൈവങ്ങളുടെ തെയ്യം, പുലിയൂർ കണ്ണൻ, പുലി കണ്ടൻ തെയ്യം എന്നിവ കെട്ടിയാടും. 3ന് പുലർച്ചെ 5ന് വയലാട്ടം, രാത്രി 8ന് ഗാനമേള. തുടർന്ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തെയ്യം കെട്ടിയാടും.ചെറുകുന്ന് ∙

ആയിരംതെങ്ങിലെ ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്കു ശേഷം ഇന്നു മുതൽ 5 വരെ പെരുങ്കളിയാട്ടം നടക്കും. പുനർനിർമാണം പൂർത്തിയായ ക്ഷേത്രത്തിൽ തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണു പുനഃപ്രതിഷ്ഠ നടത്തിയത്.

ഇന്ന് 4ന് അന്നപൂർണേശ്വരി ക്ഷേത്ര പരിസരത്തു നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് 7ന് സംസ്കാരിക സമ്മേളനം, രാത്രി 9ന് കരാല നാടകം. 10ന് മാഞ്ഞാളിയമ്മ, മലങ്കിടാരൻ തെയ്യം കെട്ടിയാടും. മാർച്ച് ഒന്നിന് വൈകിട്ട് 7ന് ആചാര്യ സംഗമം, ആധ്യാത്മിക പ്രഭാഷണം, നീലേശ്വരം അങ്കക്കളരി വേട്ടക്കൊരുമകൻ കൊട്ടാരം, പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം പൂരക്കളി സമിതിയുടെയും പൂരക്കളി. രാത്രി 10നു ധർമ ദൈവങ്ങളുടെ തെയ്യവും ഉണ്ടായിരിക്കും.
4ന് പുലർച്ചെ 5ന് വയലാട്ടം. രാത്രി 8ന് ചാമുണ്ഡേശ്വരി തോറ്റം. 10ന് താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ, 5നു പുലർച്ചെ 5ന് കക്കറ ഭഗവതി, 8ന് വിഷ്ണു മൂർത്തി, 9നു ശ്രീഭൂതം, ഗുളികൻ, വലിയ തമ്പുരാട്ടി, ചെറിയ തമ്പുരാട്ടി, 10ന് ചാമുണ്ഡേശ്വരി, പട്ടക്കാരൻ, കാവൽക്കാരൻ, തുടങ്ങി 39 തെയ്യക്കോലങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 2 ന് വയലാട്ടം, ഹവിസ് കയ്യേൽക്കൽ എന്നിവ നടക്കും.

2ന് രാത്രി 7 മുതൽ ദേശവാസികളുടെ മെഗാ തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി നൃത്തസന്ധ്യ, 10ന് പുലിയൂർ കണ്ണൻ വെള്ളാട്ടം, പുലി കണ്ടൻ വെള്ളാട്ടം, ധർമ ദൈവങ്ങളുടെ തെയ്യം, പുലിയൂർ കണ്ണൻ, പുലി കണ്ടൻ തെയ്യം എന്നിവ കെട്ടിയാടും. 3ന് പുലർച്ചെ 5ന് വയലാട്ടം, രാത്രി 8ന് ഗാനമേള. തുടർന്ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തെയ്യം കെട്ടിയാടും.

4ന് പുലർച്ചെ 5ന് വയലാട്ടം. രാത്രി 8ന് ചാമുണ്ഡേശ്വരി തോറ്റം. 10ന് താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ, 5നു പുലർച്ചെ 5ന് കക്കറ ഭഗവതി, 8ന് വിഷ്ണു മൂർത്തി, 9നു ശ്രീഭൂതം, ഗുളികൻ, വലിയ തമ്പുരാട്ടി, ചെറിയ തമ്പുരാട്ടി, 10ന് ചാമുണ്ഡേശ്വരി, പട്ടക്കാരൻ, കാവൽക്കാരൻ, തുടങ്ങി 39 തെയ്യക്കോലങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 2 ന് വയലാട്ടം, ഹവിസ് കയ്യേൽക്കൽ എന്നിവ നടക്കും.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!