Connect with us

Breaking News

കോട്ടയിൽ പാലം യാഥാർഥ്യമാകുന്നു

Published

on

Share our post

ചിറ്റാരിപ്പറമ്പ് : മാലൂർ പഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്കു കുറുകെയുള്ള കോട്ടയിൽ പാലം യാഥാർഥ്യമാകുന്നു. പൈലിങ് ആരംഭിച്ചു. പുതിയ പാലം നിർമിക്കുന്ന സ്ഥലത്തേക്കു യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കാൻ പുഴയുടെ ഇരുഭാഗത്തും റോഡ് നിർമിച്ചു.

നിലവിലുള്ള കോൺക്രീറ്റ് നടപ്പാലത്തിനു സമീപത്തായാണ് പുതിയ പാലം നിർമിക്കുന്നത്. ഇവിടെ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് 80 വർഷത്തെ പഴക്കമുണ്ട്. 2023 ഒക്ടോബറിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണു കരാറുകാരോടു സമയപരിധി പറഞ്ഞിരിക്കുന്നത്.

4.94 കോടി രൂപ ചെലവിട്ടാണ് കോട്ടയിൽ കുണ്ടേരിപ്പൊയിൽ പുഴയ്ക്കു കുറുകെ പാലം നിർമിക്കുന്നത്. പാലത്തിലേക്കുള്ള അനുബന്ധ റോഡിനു സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെയാണ് ഈ തുക ചെലവാകുക.

60 മീറ്ററുള്ള പുതിയ പാലത്തിന് 20 മീറ്റർ വീതമുള്ള 3 സ്പാനുകളാണ് ഉണ്ടാകുക. പാലത്തിലേക്ക് കോട്ടയിൽ ഭാഗത്ത് 90 മീറ്റർ നീളത്തിലും കുണ്ടേരിപ്പൊയിൽ ഭാഗത്ത് 119 മീറ്റർ നീളത്തിലും അനുബന്ധ റോഡ് നിർമിക്കണം. ഇതോടൊപ്പം പുഴയുടെ ഇരുകരകളും ബലപ്പെടുത്തുകയും വേണം.

50 വർഷങ്ങൾക്കു മുൻപു നിർമിച്ച കോൺക്രീറ്റ് നടപ്പാലം ആണു നിലവിൽ പുഴ കടക്കാനുള്ള നാട്ടുകാരുടെ ഏക ആശ്രയം. പുഴ കരകവിഞ്ഞ് ഒഴുകുമ്പോൾ ഇതുവഴി യാത്ര ചെയ്യാൻ കഴിയാറില്ല. നടപ്പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലുമാണ്.

കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും മാത്രമാണു നടപ്പാലം വഴി കടന്നുപോകുന്നത്. പുഴയുടെ ഇരുകരകളിലും ടാർ റോഡും ബസ് സർവീസും നിലവിലുണ്ട്. പുഴയുടെ ഇരുകരകളിലും ഉള്ളവർക്കു വാഹനത്തിൽ 20 മീറ്റർ വീതിയുള്ള പുഴയുടെ മറുകരയിലെത്താൻ നിലവിൽ 6 കിലോമീറ്റർ ദൂരം ചുറ്റി സഞ്ചരിക്കണം.

പാലം യാഥാർഥ്യമാകുന്നതോടെ ചിറ്റാരിപ്പറമ്പിൽ നിന്ന് മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ, കൊട്ടിയൂർ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!