Connect with us

Breaking News

ഡല്‍ഹി പോലീസില്‍ 2,268 ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

Published

on

Share our post

ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികകളിലെ 2,268 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (SSC) അപേക്ഷകള്‍ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് വനിതകള്‍ക്കും അപേക്ഷിക്കാം.

കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) പുരുഷന്‍മാര്‍ മാത്രം

പ്രായപരിധി : 21-30 വയസ്സ്. (01.07.2022 പ്രകാരം) (02.07.1992നും 01.07.2001നും ഇടയില്‍ ജനിച്ചവര്‍). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും മൂന്നും വര്‍ഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.

യോഗ്യത: 10, +2 (സീനിയര്‍ സെക്കന്‍ഡറി) വിജയം/ തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. വാഹന അറ്റകുറ്റപ്പണികളില്‍ പരിജ്ഞാനം.

ശമ്പളം: 21,700 – 69,100 രൂപ

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ, ശാരീരിക പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ. ജനറല്‍ അവയര്‍നെസ് (20 മാര്‍ക്ക്), ജനറല്‍ ഇന്റലിജന്‍സ് (20 മാര്‍ക്ക്), ന്യൂമറിക്കല്‍ എബിലിറ്റി (10 മാര്‍ക്ക്), ഡ്രൈവിങ്/ വാഹന പരിചയം (50 മാര്‍ക്ക്) എന്നിവയാണ് എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. ആകെ 100 മാര്‍ക്ക്. സമയം: 90 മിനിറ്റ്. കേരളത്തില്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ എഴുത്തുപരീക്ഷാ കേന്ദ്രങ്ങളാണ്. (www.ssckkr.kar.nic.in) ശാരീരിക പരിശോധനകള്‍ (PE &MT), ട്രേഡ് ടെസ്റ്റ് എന്നിവ നടക്കുക ഡല്‍ഹിയിലായിരിക്കും.

ഹെഡ് കോണ്‍സ്റ്റബിള്‍ അസിസ്റ്റന്റ് വയര്‍ലെസ് ഓപ്പറേറ്റര്‍(A.W.O)/ ടെലി പ്രിന്റര്‍ ഓപ്പറേറ്റര്‍ (T.P.O)

പ്രായപരിധി: 1827 വയസ്സ് (01.07.2022 പ്രകാരം) (02.07.1995നും 01.07.2004നും ഇടയില്‍ ജനിച്ചവര്‍). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും മൂന്നും വര്‍ഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.

യോഗ്യത: സയന്‍സ്, കണക്ക് വിഷയങ്ങള്‍ പഠിച്ച് 10+2 (സീനിയര്‍ സെക്കന്‍ഡറി) ജയം അല്ലെങ്കില്‍ മെക്കാനിക്കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റം ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (NTC). കംപ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പിങ് പരിജ്ഞാനവും ഉണ്ടായിരിക്കണം.

ശമ്പളം: 25,500-81,100 രൂപ

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ. ജനറല്‍ അവയര്‍നെസ് (20 മാര്‍ക്ക്), ജനറല്‍ സയന്‍സ് (25 വയസ്സ്), മാത്തമാറ്റിക്സ് (25 മാര്‍ക്ക്), റീസണിങ് (20 മാര്‍ക്ക്) കംപ്യൂട്ടര്‍ പരിജ്ഞാനം (10 മാര്‍ക്ക്) എന്നിവയാണ് എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. ആകെ 100 മാര്‍ക്ക്. സമയം: 90 മിനിറ്റ്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ എഴുത്തുപരീക്ഷാ കേന്ദ്രങ്ങളാണ്. (www.ssckkr.kar.nic.in) ശാരീരികപരിശോധനകള്‍ (PE &MT), ട്രേഡ് ടെസ്റ്റ് എന്നിവ നടക്കുക ഡല്‍ഹിയിലായിരിക്കും.

അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി./ എസ്.ടി. വിഭാഗക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം. നിര്‍ദേശങ്ങള്‍ എസ്.എസ്.സി. വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ: www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയശേഷമാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 29. വെബ്‌സൈറ്റ്‌: www.ssc.nic.in


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!