Connect with us

Kerala

മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി; സ്ഥാനം രാജിവെക്കുമെന്ന്‌ ആര്യാടൻ ഷൗക്കത്ത്‌

Published

on

Share our post

മലപ്പുറം : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ധാരണകൾ അവഗണിച്ച്‌ ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച്‌ സ്ഥാനങ്ങൾ രാജിവെക്കാൻ എ ഗ്രൂപ്പ്‌ തീരുമാനം. 16 നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നും പ്രവർത്തകരെ കെ.പി.സി.സി ആസ്ഥാനത്ത്‌ എത്തിച്ച്‌ പ്രതിഷേധം അറിയിക്കാനും മഞ്ചേരിയിൽ ചേർന്ന എ ഗ്രൂപ്പ്‌ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെ.പി.സിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയാണെന്ന് ആര്യാടൻ ഷൗക്കത്ത് യോഗത്തെ അറിയിച്ചു.

മഞ്ചേരിയിലെ പ്രമുഖ നേതാവിന്റെ വീട്ടിൽ ഞായറാഴ്‌ച രാവിലെ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്‌, വി.എ. കരീം, വി. സുധാകരൻ, വീക്ഷണം മുഹമ്മദ്‌, റിയാസ്‌ മുക്കോളി എന്നിവരുൾപ്പെടെ മുപ്പതോളം നേതാക്കൾ പങ്കെടുത്തു. അവഗണനയും അവഹേളനവും സഹിച്ച്‌ മുന്നോട്ടുപോകാനാകില്ല. വിഷയം പരിഹരിച്ചില്ലെങ്കിൽ ഭാരവാഹി സ്ഥാനങ്ങൾ കൂട്ടത്തോടെ രാജിവെക്കും. മഞ്ചേരിയിലേത്‌ രഹസ്യ യോഗമായിരുന്നെങ്കിൽ മണ്ഡലങ്ങളിൽ പലയിടത്തും പരസ്യമായിട്ടായിരുന്നു. 

ജില്ലയിലെ 110 മണ്ഡലങ്ങളിലെയും പ്രസിഡന്റുമാരെ ശനിയാഴ്‌ച രാത്രിയാണ്‌ കെ.പി.സി.സി പ്രഖ്യാപിച്ചത്‌. എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ്‌ വി.എസ്‌. ജോയ്‌, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്‌, ആലിപ്പറ്റ ജമീല, യു.ഡി.എഫ്‌ ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ സി. ഹരിദാസ്‌, ഇ. മുഹമ്മദ്‌കുഞ്ഞി, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം  എന്നിവരുൾപ്പെട്ട കമ്മിറ്റി ജില്ലയിലെ 103 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കി കെ.പി.സി.സി.ക്ക് നൽകിയിരുന്നു. നിലവിലുള്ള ഗ്രൂപ്പുകൾ തുടരാനും തർക്കമുള്ള ഏഴിടത്ത്‌ പിന്നീട്‌ തീരുമാനിക്കാനുമായിരുന്നു ധാരണ. എന്നാൽ 22 മണ്ഡലങ്ങളിൽ ധാരണ തെറ്റിച്ചാണ്‌ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്‌. വി.എസ്‌. ജോയിയെ മുന്നിൽനിർത്തി കെ. സുധാകരൻ ഗ്രൂപ്പുമായി ചേർന്ന്‌ എ.പി. അനിൽകുമാർ എ ഗ്രൂപ്പിനെ വെട്ടിനിരത്തി. ഇവ അനിൽകുമാറും സുധാകരൻ ഗ്രൂപ്പും വീതിച്ചെടുത്തു. നേരത്തെ 110 മണ്ഡലങ്ങളിൽ 97 ഉം 34 ബ്ലോക്കുകളിൽ 28 ഉം എ ഗ്രൂപ്പിനായിരുന്നു. എന്നാൽ ബ്ലോക്ക്‌ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ എ ഗ്രൂപ്പിന് ലഭിച്ചത്‌ ഒമ്പത് സ്ഥാനം മാത്രം.

എ ഗ്രൂപ്പ് നോമിനിയായിരുന്ന ആര്യാടൻ ഷൗക്കത്തിനെ വെട്ടി വി.എസ്. ജോയ് ഡി.സി.സി പ്രസിഡന്റായതോടെയാണ് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞത്. എ ഗ്രൂപ്പ് നോമിനിയായി കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന വി.എസ്. ജോയ് ഡി.സി.സി പ്രസിഡ​ന്റായതോടെ എ.പി. അനിൽകുമാറിനൊപ്പമായി. ഒരുകാലത്ത്‌ ജില്ലയിലെ കോൺഗ്രസിന്റെ എല്ലാമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ, അദ്ദേഹത്തിനൊപ്പംനിന്നവരെ തിരഞ്ഞുപിടിച്ച്‌ വെട്ടിനിരത്തുകയാണ്‌ എന്നാണ്‌ ആക്ഷേപം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!