Connect with us

India

ഇനാക്ടസ്-ഐ.ഐ.ടി ഡല്‍ഹി എസ്.ഐ.ബി ഫിനത്തോണ്‍: ഇപ്പോള്‍ അപേക്ഷിക്കാം

Published

on

Share our post

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്-ഐ.ഐ.ടി ഡല്‍ഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്.ഐ.ബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയറിങ് വിദഗ്ധര്‍, ടെക്നോളജി തല്‍പ്പരര്‍ തുടങ്ങി ഏത് മേഖലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. 18 വയസ്സ് തികഞ്ഞിരിക്കണം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്സനലൈസേഷന്‍ ഓഫ് മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്ഐബി ഫിനത്തോണ്‍ പ്രോഗ്രാമിങ് മത്സരം അരങ്ങേറുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. 

ബാങ്കിങ് മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിബദ്ധതയില്‍ നിന്നാണ് എസ്.ഐ.ബി ഫിനത്തോണ്‍ രൂപമെടുത്തത്. ഓണ്‍ലൈന്‍ സ്‌ക്രീനിങ് ആന്റ് ഷോട്ട്ലിസിറ്റിങ് റൗണ്ട്, ഗ്രാന്‍ഡ് ഫിനാലെ എന്നീ രണ്ടു ഘട്ടങ്ങളിലായാണ് ഹാക്കത്തോണ്‍ നടക്കുക. എന്‍ട്രികള്‍ വിദഗ്ധരടങ്ങുന്ന സമിതി വിലയിരുത്തിയ ശേഷം, ഏറ്റവും നൂതനവും ആകര്‍ഷകവുമായ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന മികവുറ്റ 15 ടീമുകള്‍ക്ക് ഐ.ഐ.ടി ഡല്‍ഹിയില്‍ നടക്കുന്നു.

കോ-ക്രിയേഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ ക്യാംപില്‍ ഐ.ഐ.ടി ഡല്‍ഹി ഫാക്കല്‍റ്റിയുടേയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേയും ഹാക്കത്തോണ്‍ പങ്കാളികളായ മൈന്‍ഡ്ഗേറ്റ് സൊലൂഷന്‍സ്, വണ്‍കാര്‍ഡ്, ഓസ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദഗ്ധരുടേയും ഗൈഡന്‍സും മെന്റര്‍ഷിപ്പും ലഭിക്കും. 2023 നവംബര്‍ 4, 5 തീയതികളില്‍ ഡല്‍ഹി ഐഐടി ക്യാമ്പസിലാണ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക. മത്സരത്തില്‍ മുന്നിലെത്തുന്ന മൂന്ന് ടീമുകള്‍ക്കുമായി ആകെ ആറ് ലക്ഷം രൂപ പാരിതോഷികം ലഭിക്കും. 

ബാങ്കിങ് രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നും മുന്നിലുണ്ട്. നൂതനാശയങ്ങളും കൂട്ടായ പരിശ്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് എസ്ഐബി ഫിനത്തോണ്‍ പ്രതിനിധീകരിക്കുന്നത്. യുവ പ്രതിഭകളേയും മികച്ച ആശയങ്ങളേയും പരിപോഷിപ്പിക്കുകയും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുകയുമാണ് ഈ ഹാക്കത്തോണിന്റെ ലക്ഷ്യം. എസ്ഐബി ഫൈനത്തോണിലൂടെ പുതിയ തലമുറയേയും പുതുതലമുറ സംരംഭകരേയും ശാക്തീകരിക്കുകയും അവരുടെ ക്രിയാത്മക ചിന്തകള്‍ക്ക് പിന്തുണ നല്‍കി, ബാങ്കിങ് മേഖലയുടെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന, സമൂഹത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുന്ന മികച്ച ആശയങ്ങളെ പുറത്തെത്തിക്കുകയുമാണ് ചെയ്യുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ജിഎമ്മും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എ. സോണി പറഞ്ഞു. 

 

 

സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള ഈ സഹകരണം ഇനാക്ടസ്-ഐഐടി ഡല്‍ഹിക്ക് മികച്ച അനുഭവമായിരിക്കും. ഈ പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ പുരോഗമന കാഴ്ച്ചപ്പാടും യുവ പ്രതിഭകളുടെ അതിരുകളില്ലാത്ത ക്രിയാത്മകതയും സംയോജിക്കുകയാണ്. പരിധികള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്ന ഈ ഹാക്കത്തോണ്‍ അവരുടെ പ്രതിഭ തെളിയിക്കാന്‍ മികച്ച വേദിയാകും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ ബാങ്കിങ്ങിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നൂതനാശയങ്ങള്‍ ഈ വേദിയിലൂടെ പുറത്തുവരുമെന്ന് പ്രത്യാശിക്കുന്നു. ഐഐടി ഡല്‍ഹി കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സുബോധ് ശര്‍മ പറഞ്ഞു.  

നൂതനാശയങ്ങളുടെ മത്സരത്തിനൊപ്പം നടക്കുന്ന അനുബന്ധ പരിപാടികളും നെറ്റ്വര്‍ക്കിങ് മീറ്റും പാനല്‍ ചര്‍ച്ചകളും പങ്കെടുക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കും. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://osuthindianbank.com/finathon/എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.


Share our post

India

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

Published

on

Share our post

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.

നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.

4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.


Share our post
Continue Reading

India

ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

Published

on

Share our post

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.

ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.


Share our post
Continue Reading

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!