IRITTY
കരിന്തളം – വയനാട് 400 കെ വി ലൈൻ വൈദ്യുതി വകുപ്പിന്റെ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥ തള്ളി കർമ്മ സമിതിയും ജനപ്രതിനിധികളും

ഇരിട്ടി: നിർദിഷ്ട കരിന്തളം – വയനാട് 400 കെ വി വൈദ്യുതിലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനായി കെ. എസ്. ഇ. ബി മുന്നോട്ടു വെച്ച വ്യവസ്ഥകൾ ജനപ്രതിനിധികളും കർമ്മസമിതി അംഗങ്ങളും സ്ഥലം ഉടമകളും തള്ളി. പ്രശ്‌നം പരിഹരിക്കുന്നതിന് വൈദ്യുതി മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ലൈൻ കടന്നുപോകുന്ന നിയോജക മണ്ഡലങ്ങളിലെ എം. എൽ. എമാരുമായി ചർച്ച നടത്തിയിരുന്നു.
ചർച്ചയിൽ ഉയർന്ന നിർദ്ദേശത്തിന്റെ ഭാഗമായി ബുധനാഴ്ച ഇരിട്ടി ഐ. ബി യിൽ യോഗം ചേർന്നിരുന്നു. മേഖലയിലെ ജനപ്രതിനിധികളും സ്ഥലം ഉടമകളും കർമ്മ സമിതി ഭാരവാഹികളും കെ. എസ്. ഇ. ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിയിലും തീരുമാനമായില്ല.
വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ലൈൻ കടന്നു പോകുന്ന നിയോജക മണ്ഡലങ്ങളിലെ എം. എൽ .എമാർ ജനപ്രതിനിധികൾ കർമ്മ സമിതി ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ ചർച്ചകൾ നടത്തണമെന്നും വിപണി വില അടിസ്ഥാനമാക്കിയുള്ള പാക്കേജിന് രൂപം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം ഉണ്ടാകുന്നത് വരെ ഭൂമിയിൽ ഉദ്യോഗസ്ഥർ പ്രവേശിക്കരുതെന്ന് എം.എൽ.എമാരായ സജീവ് ജോസഫും സണ്ണിജോസഫും നിർദ്ദേശിച്ചു.
എടമൺ കൊച്ചിയിലും, മാടക്കത്തറയിലും നടപ്പിലാക്കിയ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥകൾ യോഗത്തിൽ അവതരിപ്പിച്ചു. ഈ പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. 2015ൽ നടപ്പിലാക്കിയ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ച് ഇരട്ടിയുടെ 80 ശതമാനവും ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലത്തിന് ന്യായവിലയുടെ രണ്ട് ഇരട്ടിയുടെ 15 ശതമാനവും 40ശതമാനം എസ്‌ഗ്രേഷ്യയും, വിള നഷ്ടത്തിന് സ്ഥിതി വിവര വകുപ്പിന്റെ വ്യവസ്ഥകൾ അനുസരിച്ചിട്ടുള്ള നഷ്ടപരിഹാരവും നൽകും എന്ന വ്യവസ്ഥയാണ് അധികൃതർ മുന്നോട്ടുവച്ചത്.
ന്യായവില നിർണ്ണയം വലിയ പരാതിയായി നിലനില്‌ക്കെ വിപണി വില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാര പാക്കേജ് അല്ലാതെ മറ്റൊന്നിനും തെയ്യാറല്ലെന്ന് ഉടമകളും ജനപ്രതികളും അധികൃതരെ അറിയിച്ചു. കെ.എസ.്ഇ.ബി അധികൃതർ ഗൂഢനീക്കത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും സ്ഥല ഉടമകളെ യഥാർത്ഥ വസ്തുത അറിയിക്കുന്നില്ലെന്നും കടുത്ത വിമർശനം ഉണ്ടായി. യോഗത്തിൽ നേതൃത്വം നൽകിയ എം.എൽ.എമാരായ സണ്ണി ജോസഫും ,സജീവ് ജോസഫും കെ എസ് ഇ ബിയോട് അതൃപ്തി പ്രകടമാക്കുകയും കുറേക്കൂടി അനുഭാവപൂർവ്വം നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എം. എൽ .എ മാർക്ക് പുറമേ ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, പി . രജനി, സി .ടി. അനീഷ്, ആൻറണി സെബാസ്റ്റ്യൻ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി വാഴപ്പള്ളി , അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്‌സൺ മിനി വിശ്വനാഥൻ തുടങ്ങിയവരും കർമ്മസമിതി പ്രതിനിധികളായ ഫാദർ പയസ് പടിഞ്ഞാറേ മുറിയിൽ, ടോമി കരുവഞ്ചാൽ, കെ. എ. ഫിലിപ്പ്, ജോർജ് കിളിയന്തറ, പൈലി വാത്യാട്ട്, ജോൺസൺ അണിയറ, ബെന്നി പുതിയാമ്പ്രം, ബെന്നി പുത്തൻപറമ്പിൽ, കെ എസ് ഇ ബി ട്രാൻസ് ഗ്രിഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം. കൃഷ്‌ണേന്ദു, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ പി.ബി. അമർനാഥ്, ടി. പി. ഷഹന ഷാഹുൽ, അസിസ്റ്റൻറ് എൻജിനീയർ എം . അബ്ദുൽ കൈസ് എന്നിവരും പങ്കെടുത്തു.
IRITTY
ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
IRITTY
ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന് പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന് മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.
സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല
വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ് പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക് ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന് ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന് എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക് മുൻപ് വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.
IRITTY
തകർന്ന മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: പാടേ തകർന്ന് ഏറെ അപകടാവസ്ഥയിലായ ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ കൂട്ടുപുഴ പാലം മുതൽ ഒന്നരക്കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ നിർവഹിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്