IRITTY
ആറളം പറയുന്നു: സൂപ്പറാണ് ഗ്രാമവണ്ടി

ഇരിട്ടി: പുലർച്ചെ ആറ് മണി. കീഴ്‌പ്പള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി കക്കുവ വഴി ആറളം ഫാം ആദിവാസി മേഖലയിലേക്ക്. പാൽപ്പാത്രങ്ങളുമായി ക്ഷീരകർഷകരും ഫാമിലും പുറത്തും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ ആദ്യ ട്രിപ്പിൽ ബസിൽ നിറയെ യാത്രക്കാർ. ആറരവരെ ഗ്രാമവണ്ടി ആറളം ഫാം ആദിവാസി മേഖലയിലെ വിവിധ ബ്ലോക്കുകൾ വഴി രണ്ട് വട്ടം പുലർകാലയോട്ടം.
ഏഴരയോടെ ഇരിട്ടിയിലേക്ക്. വീണ്ടും ഫാമിലെത്തി ആദിവാസികളെ വിവിധ സ്‌റ്റോപ്പുകളിലും ഫാം ഗവ. എച്ച്.എസ്.എസ് വിദ്യാർഥികളെ സ്കൂൾ സ്‌റ്റോപ്പിലും ഇറക്കി ഒമ്പതരയോടെ കണ്ണൂരിലേക്ക്. പകൽ രണ്ടിന് ഇരിട്ടിയിൽ തിരികെയെത്തുന്ന ബസ് വീണ്ടും ആറളം ഫാമിലെത്തി യാത്രക്കാരെ ഫാമിലെ വിവിധ കേന്ദ്രങ്ങളിൽ ഇറക്കി ആറോടെ ഇരിട്ടിയിലെത്തി ആറരക്ക് കീഴ്‌പ്പള്ളിയിൽ ഓട്ടം അവസാനിപ്പിക്കുന്നു.
ജനകീയമാണ് ഈ വണ്ടിയുടെ സേവനം. ആദിവാസി സൗഹൃദത്തിൽ അധിഷ്ടിതമാണ് ഈ ബസിന്റെ ഫാം വഴിയുള്ള കറക്കം.ആറളം പഞ്ചായത്താണ് ജില്ലയിൽ ആദ്യ കെഎസ്‌ആർടിസി ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം കുറിച്ചത്. പട്ടികവർഗക്ഷേമ വകുപ്പും കെ.എസ്.ആർ.ടി.സിയും കൈകോർത്തപ്പോൾ ബസ് യാത്ര ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ ആദിവാസി പുനരധിവാസ മേഖലയിൽ സജീവ സാന്നിധ്യമായി ബസ് എത്തി.
ഇന്ധനച്ചെലവ് ആറളം പഞ്ചായത്ത് നിർവഹിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഏപ്രിൽ 11 ന് വിഷുക്കൈനീട്ടമായാണ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തത്. ദിനംപ്രതി ശരാശരി പതിനായിരം രൂപ വരുമാനത്തോടെയാണ് ഗ്രാമവണ്ടി നാടിന്റെ പ്രതീക്ഷയായി മുന്നേറുന്നത്.
ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. പി രാജേഷ് പറഞ്ഞു. ആറളം ഫാം ജി.എച്ച്.എസ്.എസ് വിദ്യാർഥികൾക്ക് സൗജന്യ പാസ് നൽകുന്ന ഈ ബസ് ആദിവാസി വിദ്യാർഥികളുടെ പഠനവഴിയിലും സഹായമാകുകയാണ്.
ഫാമിൽ 18 കിലോമീറ്റർ ഓടുന്ന ബസിൽ പുനരധിവാസ മേഖലക്കാർക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ മാത്രം. കക്കുവ, പരിപ്പുതോട്, ഓടന്തോട്, വളയഞ്ചാൽ, ആനമുക്ക്, ബ്ലോക്ക് ഏഴ്, ബ്ലോക്ക് 12 എന്നിവയാണ് ബസ്‌സ്‌റ്റോപ്പുകൾ. വിജയത്തിന്റെ ഡബിൾ ബെൽ മുഴക്കുന്ന കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയെ സ്വന്തം ഹൃദയമിടിപ്പ് പോലെ പരിലാളിക്കുകയാണ് ആറളം ആദിവാസി പുനരധിവാസ മേഖല.
IRITTY
ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

ഇരിട്ടി: മലയോര കർഷകരുടെ പ്രതീക്ഷയായ കശുവണ്ടിക്കുണ്ടായ വിലയിടിവും ഉൽപാദനക്കുറവും ഒപ്പം വന്യമൃഗ ശല്യവും, മലയോര മേഖലയിലെ കശുവണ്ടി കർഷകരെ ദുരിതത്തിലാക്കി. തുടക്കത്തിൽ 165 രൂപ ഉണ്ടായിരുന്ന കശുവണ്ടിയുടെ വില വേനൽ മഴ എത്തിയതോടെ 125-130 രൂപയായി മാറി. വേനൽ മഴയിൽ കുതിർന്ന് നിറം മങ്ങിയത്തോടെയാണ് കശുവണ്ടിയുടെ വിലയിൽ കുത്തനെ ഇടിഞ്ഞത്.വേനൽ മഴ ചൂടിന് അൽപം ആശ്വാസം നൽകിയെങ്കിലുംകർഷകർ നിരാശയിലാണ്. വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഴ ഇനിയും പെയ്യാൻ സാധ്യതയുള്ളതിനാൽ ഉൽപാദനത്തെയും ഗണ്യമായി ഇത് ബാധിക്കും. കാലം തെറ്റി പെയ്യുന്ന മഴ പൂ കരിച്ചിലിനും, രോഗ ബാധക്കും കാരണമാകുന്നുണ്ട്.
കൂടാതെ മലയോര മേഖലയിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം കശുവണ്ടി ശേഖരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മുള്ളൻ പന്നി, കാട്ടുപന്നി, മലാൻ തുടങ്ങിയ വന്യ മൃഗങ്ങളെല്ലാം കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മുള്ളൻ പന്നിയും കുരങ്ങും, മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്ന് നശിപ്പിക്കുന്നുമുണ്ട്.കുരങ്ങുകൾ കൂട്ടമായി എത്തി പച്ച അണ്ടി പോലും പറിച്ചു നശിപ്പിക്കുകയും കശുവണ്ടി പൂക്കൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയോരത്ത്മികച്ച വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത നിരവധി ആളുകൾ ഉണ്ട്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
IRITTY
ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.
IRITTY
വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്