മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കൊട്ടിയൂർ സ്വദേശിക്ക് പത്ത് വർഷം തടവും പിഴയും

Share our post

കൊട്ടിയൂർ : മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 10 വർഷം കഠിന തടവിനും 55,000 രൂപാ പിഴ അടക്കാനും ശിക്ഷിച്ചു. കൊട്ടിയൂർ പാൽച്ചുരത്തെ നിഷാദിനെയാണു(27) ശിക്ഷിച്ചത്.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം കഠിന തടവിനും 50000 രൂപ പിഴ അടക്കാനും വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഒരു വർഷം തടവും 5000 രൂപ പിഴയുമാണ് അഡീഷണൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി എ.വി.മൃദുല വിധിച്ചത്.

ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ രണ്ടര മാസം കൂടുതൽ തടവ് അനുഭവിക്കണം. അടച്ചാൽ കുട്ടിക്കു നൽകാനും ഉത്തരവായി.

2017 സെപ്റ്റംബർ 15നാണു സംഭവം. പേരാവൂർ പൊലിസ് ഇൻസ്പെക്ടർ ആയിരുന്ന എ.കുട്ടികൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!