Connect with us

Kannur

ലഹരിക്കെതിരെ ഓട്ടൻ തുള്ളലുമായി ഏഴാം ക്ലാസ്സുകാരി

Published

on

Share our post

പയ്യന്നൂർ(കണ്ണൂർ):ലഹരിക്കടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന അച്ഛനും യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ അദ്ധ്യാപകനുമടക്കം പ്രായഭേദമില്ലാതെ സമൂഹത്തെ ഗ്രസിച്ച ലഹരിയുടെ മാരക വിപത്തിനെതിരെ പരിഹാസശരങ്ങളുയർത്തുകയാണ് നക്ഷത്ര പ്രമോദ് എന്ന ഏഴാം ക്ലാസ്സുകാരി

ഒന്നിനുപിറകെ ഒന്നായി വരുന്ന ദുരന്തങ്ങളിൽ ലഹരിയുടെ സ്വാധീനം രേഖപ്പെടുത്തുന്ന ഈ കാലത്ത് കലയാണ് മികച്ച ആയുധമെന്ന് വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ ഏഴാം ക്ലാസ്സുകാരി തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയാണ്.

ലഹരിക്കെതിരെയുള്ള സർക്കാരിന്റെയും മറ്റ് കൂട്ടായ്മകളുടേയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന ബോധ്യമുള്ളതുകൊണ്ടാണ് താൻ ഇങ്ങനെയൊരു ദൗത്യവുമായി ഇറങ്ങിത്തിരിച്ചതെന്ന് നക്ഷത്ര പറയുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26നായിരുന്നു ‘ലഹരിയിൽ പൊലിയുന്ന സ്വപ്നങ്ങൾ’ എന്ന പേരിൽ ആദ്യാവതരണം നടത്തിയത്. ക്ലബ്ബുകളും വായനശാലകളും ഉൾപ്പെടെ സംസ്ഥാനത്തുടനീളം നിരവധി കേന്ദ്രങ്ങളിൽ നിന്ന് നക്ഷത്രയ്ക്ക് ഓട്ടൻതുള്ളൽ അവതരണത്തിന് ക്ഷണം ലഭിക്കുന്നുണ്ട്.ഓണാഘോഷത്തിന്റെ ഭാഗമായി കൂടുതൽ വേദികളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് നക്ഷത്ര.

പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ പയ്യന്നൂർ കൃഷ്ണൻകുട്ടിയുടെ ശിക്ഷണത്തിലാണ് ഈ മിടുക്കി തുള്ളൽ കല അഭ്യസിക്കുന്നത്. തോമസ് കേളംകൂർ, എ.വി.രഞ്ജിത്ത് എന്നിവരാണ് രചന. എച്ചിലാം വയലിലെ ടി.വി. പ്രമോദിന്റെയും പി.നിഷയുടെയും മകളായ നക്ഷത്ര വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

വിദ്യാർത്ഥിയായ പി.അഭിനവ് സഹോദരനാണ്.നക്ഷത്രങ്ങളുടെ കൂട്ടുകാരിപയ്യന്നൂർ ഏച്ചിലാംവയലിൽ പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ സ്മാരക മോഡൽ പ്ലാനറ്റേറിയത്തിലെ മുഖ്യ അവതാരക കൂടിയാണ് നക്ഷത്ര.

സൗരയൂഥ കാഴ്‌ചകളിൽ തുടങ്ങി ഭൂമിയുടെ ഭ്രമണം, പരിക്രമണം, രാശിചക്രം, രാശി, ജന്മ നക്ഷത്രങ്ങൾ, സംക്രമം, ഞാറ്റുവേല തുടങ്ങി ജ്യോതിശാസ്‌ത്ര സംബന്ധിയായ വിഷയങ്ങൾ അനായാസം കൈകാര്യം ചെയ്യും നക്ഷത്ര.

കോളേജുകൾ ഉൾപ്പെടെയുള്ള വിവിധയിടങ്ങളിലായി ഇതുവരെ ഇരുന്നൂറോളം ക്ലാസുകളാണ് നക്ഷത്ര പൂർത്തിയാക്കിയത്. പ്ലാനറ്റോറിയം ഡമോൺസ്‌ട്രേറ്റർ വെള്ളൂർ കെ.ഗംഗാധരനാണ് നക്ഷത്രയുടെ ഗുരു.


Share our post

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!