Kannur
കൃഷ്ണേട്ടൻ അന്തിയുറങ്ങും സ്വന്തം വീട്ടിൽ; വീട് നിർമിച്ച് നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
കടത്തിണ്ണകളിലും ഷെഡുകളിലും മാത്രം കിടന്നുറങ്ങിയ മഴക്കാലങ്ങളാണ് ചെറുതാഴം പീരക്കാം തടത്തിലെ പാണച്ചിറമ്മൽ കൃഷ്ണേട്ടന്റെ ഓർമകളിൽ മുഴുവൻ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കൊച്ചു വീട്ടിൽ മഴയും വെയിലുമേൽക്കാതെ ഇനി കൃഷ്ണേട്ടന് കിടന്നുറങ്ങാം. ഇടിഞ്ഞു വീഴാറായ കൊച്ചു ഷെഡിൽ ഒറ്റക്ക് കഴിയുന്ന 72 കാരന്റെ ദയനീയാവസ്ഥ കണ്ട നാട്ടുകാരും ജനപ്രതിനിധികളും മുൻകൈയെടുത്തു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പി ഷാജിറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതല ഏറ്റെടുത്ത മാസം തന്നെ വീട് നിർമാണം ഏറ്റെടുത്തു. 2016-17 വർഷം പി. എം. എ. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീടിന് ധനസഹായം അനുവദിച്ചു.
പക്ഷെ വീടിനു മുകളിലൂടെ എച്ച്. ടി ലൈൻ കടന്നു പോകുന്നതിനാൽ വീട് പണി പകുതി വഴിയിൽ മുറിഞ്ഞു. അൽപം കാത്തിരിക്കേണ്ടി വന്നെങ്കിലും കെ. എസ്. ഇ. ബി ലൈൻ മാറ്റി സ്ഥാപിച്ചത് പ്രതീക്ഷ നൽകി. ജനകീയ കമ്മിറ്റി രൂപീകരിച്ചു വീട് പണി തുടർന്നു.
2022-23 വാർഷിക പദ്ധതിയിൽ ബ്ലോക്ക്, ജില്ല ഗ്രാമ പഞ്ചായത്ത് വിഹിതവും കേന്ദ്ര വിഹിതവും ഉപയോഗിച്ച് വീട് പണി പൂർത്തീകരിക്കുന്നതിന് തുക നൽകി. 3,68000 രൂപ ചെലവിലാണ് രണ്ട് സെന്റിൽ ഒരു കൊച്ചു വീടൊരുക്കിയത്.
‘അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ ഏറെയുണ്ട്. അടച്ചുറപ്പുള്ള വീട് കിട്ടിയ സന്തോഷം ഒരുപാടാണ്. വെള്ളവും വൈദ്യുതിയുമുണ്ട്. കിടന്നുറങ്ങാൻ ചെറുതാഴം ഗ്രാമപഞ്ചായത്ത് കട്ടിലും തന്നു’- കൃഷ്ണന്റെ വാക്കുകളിൽ നിറയെ സന്തോഷം.
Breaking News
തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം
തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന് ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.കണ്ണൂരിൽ നിന്ന് ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.
പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.ആലക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.
Kannur
കൊതിയൂറും വിഭവങ്ങളുമായി പയ്യാമ്പലത്ത് കുടുംബശ്രീ ഭക്ഷ്യ മേള
കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷനും നബാർഡും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യ മേള രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര വിശിഷ്ടാതിഥിയായി.അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ, മുളയരി പായസം, ഊരുകാപ്പി, പഞ്ചാരപ്പാറ്റ, സീർ പത്തൽ, മന്തി, കിളിപോയി സർബത്ത്, മുഹബ്ബത്ത് സർബത്ത്, മുള സർബത്ത്, ടെണ്ടർ കോക്കനട്ട് പുഡിങ്, റാഫെലോ പുഡിങ്, ഉത്തരേന്ത്യൻ വിഭവങ്ങളായ സേവ് പുരി, ദഹി പുരി, പാനി പുരി, നാടൻ വിഭവങ്ങളായ കപ്പ, മീൻ കറി തുടങ്ങി വിവിധ വിഭവങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
കണ്ണൂർ കോർപറേഷൻ മില്ലെനിയം സ്റ്റാൾ, അട്ടപ്പാടി വനസുന്ദരി സ്റ്റാൾ, കണ്ണപുരം സി.ഡി.എസ്, സൂര്യോദയം, കണ്ണൂർ കോർപറേഷൻ ഖാന പീന, ദുആ ബേക്ക്സ്ചാല, പയ്യാമ്പലം മോളീസ്, എടക്കാട് സാന്ത്വനം, തളിപ്പറമ്പ ഷെഫീസ് ഫുഡ്,കഞ്ഞിരോട് സി.ഡി.എസ് സ്റ്റാൾ, സൂപ്പർ ടേസ്റ്റ് തളിപ്പറമ്പ്,കല്ലൂസ് പയ്യന്നൂർ,സിറ്റി കാറ്ററിംഗ് മലപ്പുറം,ഡബ്ല്യു.എൽ ഹോംമേയ്ഡ് കഫെ തലശ്ശേരി എന്നീ കുടുംബശ്രീ സംരഭകരുടെ ഫുഡ് കോർട്ടുകളാണ് മേളയിലുള്ളത്.ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന, യുവ കേരളം, സാഗർ മാല പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലക്കകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “എസ്പിരിറ്റ് ജീൻ 25 ” അലുമിനി മീറ്റും സംഘടിപ്പിച്ചു. മികച്ച ജോലിയിൽ തുടരുന്ന പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സിനിമാറ്റിക് ഡാൻസ്, വായ്ത്താരി, നാട്ടറിവ് കലാവേദി അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ എന്നിവയും അരങ്ങേറി.
എട്ട് ദിവസം നീണ്ട് നിൽക്കുന്ന ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. പയ്യാമ്പലത്ത് നടന്ന ചടങ്ങിൽകണ്ണൂർ കോർപറേഷൻ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ, കൗൺസിലർമാരായ പി.യു ജയസൂര്യ, കെ.പി അനിത, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, അസി. കോ ഓർഡിനേറ്റർ കെ വിജിത്ത്, ചിറക്കൽ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ പി സാജിത, കോർപറേഷൻ സിഡിഎസ് ചെയർപേഴ്സൺ ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.
Kannur
പകുതിവിലക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി നിരവധി പേർ
കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയുമായി നിരവധി സ്ത്രീകൾ രംഗത്ത്.കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പ്രദേശങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം സ്ത്രീകൾ തട്ടിപ്പിൽ കുടുങ്ങിയിട്ട് ഉണ്ടെന്നും വരും ദിവസങ്ങളിൽ പരാതികളുടെ എണ്ണം വർധിക്കുമെന്നും പോലീസ് കരുതുന്നു.തട്ടിപ്പിന് ചുക്കാൻ പിടിച്ചെന്ന് കരുതുന്നവരിൽ ഒരാളെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരകുളങ്ങര വീട്ടിൽ അനന്തു കൃഷ്ണൻ (26) ആണ് പിടിയിലായത്. സീഡ് സൊസൈറ്റിയുടെ പ്രമോട്ടർമാർ എന്ന പേരിലാണ് തട്ടിപ്പുകാർ അപേക്ഷകരെ സമീപിച്ചത്.അപേക്ഷയോടൊപ്പം പാതിവില നൽകിയാൽ മൂന്ന് മാസത്തിനകം വാഹനം ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് ഒട്ടേറെപ്പേർ 50,000 മുതൽ 60,000 രൂപ വരെ നിക്ഷേപിച്ചു.അനന്തുകൃഷ്ണന്റെ പേരിലുള്ള സ്വകാര്യ കമ്പനികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് ആയിരുന്നു പണം എത്തിയിരുന്നത്.
എന്നാൽ, കാലാവധി കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെയാണ് സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ എത്തിയത്.ജില്ലയിൽ 2024 ജനുവരിയിലാണ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. ഇരിക്കൂർ, എടക്കാട്, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.സ്ത്രീ ശാക്തീകരണത്തിനായി സാമൂഹിക സംരംഭകത്വ വികസന പദ്ധതി പ്രകാരമാണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകുന്നതെന്നാണ് തട്ടിപ്പുകാർ നടത്തുന്ന പ്രചാരണം.വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത (സി എസ് ആർ) ഫണ്ട് ഉപയോഗിച്ചാണ് വാഹനത്തിനുള്ള ബാക്കി തുക കണ്ടെത്തുന്നതെന്നാണ് പ്രചരിപ്പിച്ചത്.അന്വേഷണത്തിൽ ഒരു വൻകിട കമ്പനിയും പദ്ധതിക്ക് സി എസ് ആർ ഫണ്ട് നൽകിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ആളുകൾ അപേക്ഷയുടെ കൂടെ അടക്കുന്ന തുകയുടെ ഒരംശം കൊണ്ട് കുറച്ച് പേർക്ക് വാഹനങ്ങൾ നൽകി അത് പരസ്യപ്പെടുത്തി ആയിരുന്നു കൂടുതൽ പേരെ കുടുക്കിയത്.തയ്യൽ യന്ത്രം, ജല സംഭരണി, ജൈവ വളം പോലുള്ള ചെറിയ സാധനങ്ങൾ വിതരണം ചെയ്താണ് ആദ്യം വിശ്വാസം ആർജിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു