Connect with us

Breaking News

കാട്ടാമ്പളളി ബാറിലെ കൊലപാതകം: ജിം നിഷാം അഴീക്കോട് അറസ്റ്റില്‍

Published

on

Share our post

വളപട്ടണം:കാട്ടാമ്പളളി കൈരളിബാറില്‍ നിന്നും വളപട്ടണം കീരിയാട് സ്വദേശി ടി.പി റിയാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജിം നിഷാമിനെ പൊലിസ് അറസ്റ്റു ചെയ്തു. അഴീക്കോടു മൂന്നുനിരത്തില്‍നിന്നാണ്  പ്രതിയെ ബുധനാഴ്ച്ച പുലര്‍ച്ചെ പിടികൂടിയത്.

കൊലപാതകത്തിന് ശേഷം അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ നിഷാം അഞ്ചുദിവസമായ ഒളിവിലായിരുന്നു.  കണ്ണൂര്‍അസി.സിറ്റി പൊലിസ് കമ്മിഷണര്‍ ടി.കെ രത്‌നകുമാറിന്റെ  നേതൃത്വത്തില്‍ മയ്യില്‍ സി. ഐ. ടി.പി സുമേഷും സംഘമാണ് പ്രതിയെ കൂടിയത്. 

നിഷാമിനെ ചേമഞ്ചേരിയിലെ ഒരു ലോഡ്ജില്‍ താമസിക്കാന്‍ സഹായിച്ചതിന്ഇയാളുടെ കൂട്ടാളിയായ കൊയിലാണ്ടി സ്വദേശി നജീബിനെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇയാളില്‍ നിന്നാണ് നിഷാം അഴീക്കോട്ടേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

കഴിഞ്ഞ ജൂലായ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം.കാട്ടാമ്പളളി കൈരളി ബാറിലുണ്ടായ തര്‍ക്കത്തിനിടെയാണ് വളപട്ടണത്തെ ഖലാസിയായ റിയാസിനെ അരയില്‍ സൂക്ഷിച്ചകത്തി ഉപയോഗിച്ചു നിഷാം കുത്തിയത്.

നെഞ്ചിന് കുത്തേറ്റ റിയാസിനെ ആദ്യംകണ്ണൂര്‍ ജില്ലാ ആശുപത്രിയിലും നിലഗുരുതരമായതിനെ തുടര്‍ന്ന് ചാലമിംമ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.


Share our post

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Breaking News

മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

Published

on

Share our post

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.


Share our post
Continue Reading

Breaking News

110 പാക്കറ്റ് നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി പിടിയിൽ

Published

on

Share our post

പേരാവൂർ: നിരോധിത പാൻ ഉത്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കായക്കൂൽ വീട്ടിൽ സുജീറിനെയാണ്(40) 85 പാക്കറ്റ് ഹാൻസ്, 25 പാക്കറ്റ് കൂൾ ലിപ്പ് എന്നിവ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങോടി കുരിശുപള്ളി കവലക്ക് സമീപത്തെ ബജാജ് ഷോറൂം പരിസരത്ത് നിന്ന് പാൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെയാണ് എസ്‌ഐ. ടി.അബ്ദുൾ നാസർ,എഎസ്‌ഐ റോബിൻസൺ, സിപിഒ ഷിജിത്ത് എന്നിവർ സുജീറിനെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!