THALASSERRY
തലശേരി മേഖലയിലും കോൺഗ്രസിൽ പൊട്ടിത്തെറി

തലശേരി : സഹകരണ സംഘങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ഡി.സി.സി നേതൃത്വത്തിന്റെ നീക്കം തലശേരി മേഖലയിലും കോൺഗ്രസിന് തിരിച്ചടിയാവുന്നു. പാർടിവ്യവസ്ഥകൾ ലംഘിച്ച് സ്വന്തക്കാരെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിനെതിരെ കോൺഗ്രസിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പെരിങ്ങളം കോ–ഓപ് അർബൻ സൊസൈറ്റി, ചൊക്ലി പീപ്പിൾസ് വെൽഫെയർ കോ–ഓപ് സൊസൈറ്റി, ചൊക്ലി വനിതാ സർവീസ് കോ–ഓപ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളാണ് ഡി.സി.സി പിടിച്ചെടുക്കാനിറങ്ങിയത്. ഈ സംഘങ്ങളിലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ വിശദീകരണം പോലും ചോദിക്കാതെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കെ.പി. ദയാനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് നടപടി. ഇതിന് കെ.പി.സി.സി പ്രസിഡന്റിന്റെ ഒത്താശയുമുണ്ട്.
മൂന്ന സംഘങ്ങളിലെയും തെരഞ്ഞെടുപ്പിൽ ഡി.സി.സി നേതൃത്വം കെ.പി.സി.സി സർക്കുലറിന് വിരുദ്ധമായാണ് പ്രവർത്തിച്ചത്. സർക്കുലർ അനുസരിച്ച് പ്രവർത്തിച്ച ഡയറക്ടർമാരെ പാർടിവിരുദ്ധരാക്കി പുറത്താക്കി. പെരിങ്ങളം അർബൻ സൊസൈറ്റിയിൽ 20 വർഷം പ്രസിഡന്റായ ഡിസിസി ഭാരവാഹിയെ വീണ്ടും ഭാരവാഹിയാക്കി. രണ്ടുതവണയിലധികം ഭാരവാഹിയാകാൻ പാടില്ലെന്ന സർക്കുലർ നോക്കുകുത്തിയാക്കിയതിനെ ചോദ്യംചെയ്ത തന്നെ കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെ പാർടിയിൽനിന്ന് പുറത്താക്കിയെന്ന് ദയാനന്ദൻ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് പ്രേമദാസ്, ഡയറക്ടർമാരായ ജയചന്ദ്രൻ അണിയാരം, സുരേഷ്ബാബു ഇല്ലത്ത്, കെ. ഗീത, ശോഭ, സുകുമാരൻ എന്നിവർക്കെതിരെയും അച്ചടക്ക നടപടിയെടുത്തു.
ചൊക്ലി പീപ്പിൾസ് വെൽഫെയർ സൊസൈറ്റി ഭരണം പിടിച്ചെടുക്കാൻ ഡി.സി.സി നേതൃത്വം ആക്രമണമുൾപ്പെടെ നടത്തി. ഒമ്പത് പേർ മത്സരിക്കേണ്ട പാനലിൽ ആറുപേരെ നിർത്താനേ ഡി.സി.സിക്ക് സാധിച്ചുള്ളൂ. കിട്ടിയത് 27 വോട്ടും. മറുഭാഗത്ത് 163 വോട്ടുണ്ട്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും മുൻ ഡി.സി.സി അംഗവുമായ വി.കെ. ഭാസ്കരൻ, ഡി.സി.സി അംഗം അഡ്വ. പി.കെ. രവീന്ദ്രൻ എന്നിവരെ നടപടിക്രമം പാലിക്കാതെ പാർടിയിൽനിന്ന് പുറത്താക്കി. ഡി.സി.സി പാനലിനെതിരെ മത്സരിച്ച ഒമ്പതുപേരിൽ രണ്ടുപേരെമാത്രം പുറത്താക്കിയത് ദുരൂഹമാണെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ വി.കെ. ഭാസ്കരൻ, പി.കെ. രവീന്ദ്രൻ, പി.പി. പ്രേമദാസ്, സുരേഷ്ബാബു ഇല്ലത്ത്, പി.വി. ലക്ഷ്മി, കെ. പ്രദീപ്കുമാർ, കുനിയിൽ സത്യനാഥൻ എന്നിവരും പങ്കെടുത്തു.
THALASSERRY
കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കൻ കേരളം. സ്റ്റീൽ സ്ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്. അനുബന്ധറോഡ് നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ് മാർക്കിങ് തുടങ്ങിയ മിനുക്ക് ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന് പകരമാണ് പാലം. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 27 ഭൂവുടമകളിൽനിന്ന് 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നിർമാണോദ്ഘാടനം നിർവഹിച്ചത്. കൊടുവള്ളിയിൽ പഴയബാങ്ക് കെട്ടിടത്തിന്റെ സമീപത്തുനിന്ന് ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ് മേൽപ്പാലം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചറിലാണ് നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. ഗതാഗതക്കുരുക്കിനോട് വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ് ചോദ്യംചെയ്ത് കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട് റെയിൽവേ ഗേറ്റ് തകർന്ന് ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന് കടന്നുപോവാം.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്