Kannur
‘സിറ്റിസൺ അസിസ്റ്റൻറ്’: പരാതി പരിഹാരം വേഗത്തിലാക്കാൻ സ്ഥിരം സംവിധാനവുമായി ജില്ലയിലെ തദ്ദേശ വകുപ്പ്

കണ്ണൂർ : പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനവുമായി തദ്ദേശസ്വയംഭരണ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പരിഹരിക്കപ്പെടാത്ത പരാതികൾ പരിഗണിക്കാനാണ് സിറ്റിസൺ അസിസ്റ്റന്റ് എന്ന പേരിൽ പരാതി പരിഹാര സംവിധാനം ആരംഭിച്ചത്. ആദ്യ സിറ്റിങ്ങിൽ ജില്ലയിലെ അഞ്ച് ഉപസമിതികൾ പരിഗണിച്ച 56 പരാതികളിൽ 23 എണ്ണം തീർപ്പാക്കി. എഴെണ്ണം ജില്ലാ സമിതിക്ക് കൈമാറി. ബാക്കിയുള്ളവ പുനഃപരിശോധിക്കാൻ നിർദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പരിഹരിക്കപ്പെടാത്ത അപേക്ഷകളാണ് മാസത്തിൽ മൂന്നുതവണ നടക്കുന്ന സ്ഥിരം അദാലത്തിൽ പരിഗണിക്കുക. ഇരുപതോളം തദ്ദേശ സ്ഥാപനങ്ങളുടെ പരാതി പരിഹരിക്കാൻ ഒരു സമിതിയാണ് ഉണ്ടാവുക. ഇത്തരത്തിൽ ജില്ലയിൽ അഞ്ച് സമിതികളുണ്ട്. തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ, ജില്ലാ അസി. ടൗൺ പ്ലാനിംഗ് ഓഫീസർ, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരാണ് സമിതി അംഗങ്ങൾ. lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ഫോൺ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഇവ ഉപസമിതികൾക്ക് പരിഹരിക്കാനായില്ലെങ്കിൽ ജില്ലാ സമിതിക്കും ജില്ലാ സമിതി സംസ്ഥാന സമിതിക്കും കൈമാറും. മാസത്തിൽ രണ്ട് തവണ ചേരുന്ന ജില്ലാ സമിതിയിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, എക്‌സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരാണ് അംഗങ്ങൾ. ജില്ലാ പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷൻ എന്നിവ സംബന്ധിച്ച പരാതികൾ ജില്ലാ സമിതിക്കാണ് നൽകേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കെട്ടിടനിർമ്മാണം, പെർമിറ്റ്, ക്രമവത്കരണം, വിവിധ ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സ്വീകരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും പയ്യന്നൂർ, കല്ല്യാശ്ശേരി ബ്ലോക്കുകളും ഉൾപ്പെടുന്നതാണ് ഒന്നാം ഉപസമിതി. രണ്ടിൽ തളിപ്പറമ്പ്, ഇരിക്കൂർ ബ്ലോക്കുകളും ശ്രീകണ്ഠാപുരം നഗരസഭയും മൂന്നിൽ കണ്ണൂർ, എടക്കാട്, പാനൂർ ബ്ലോക്കുകൾ, പാനൂർ നഗരസഭ എന്നിവയും നാലിൽ തലശ്ശേരി, കൂത്തുപറമ്പ് ബ്ലോക്ക്, തലശ്ശേരി, കൂത്തുപറമ്പ് നഗരസഭ എന്നിവയും അഞ്ചിൽ ഇരിട്ടി, പേരാവൂർ ബ്ലോക്കുകൾ, ഇരിട്ടി, മട്ടന്നൂർ നഗരസഭ എന്നിവയും ഉൾപ്പെടും. ഒന്നുമുതൽ അഞ്ച് വരെയുള്ള സമിതികളെ യഥാക്രമം 9496047028, 9496047029, 9496047030, 9496047031, 9496047032 എന്നീ നമ്പറുകളിൽ പരാതി അറിയിക്കാം. ഫയലുകൾ അനാവശ്യമായി കൈവശം വെക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ പറഞ്ഞു.
കണ്ണൂർ ടൗൺ പ്ലാനിംഗ് ഓഫീസിൽ നടന്ന അഞ്ചാം ഉപസമിതി സിറ്റിങ്ങിൽ തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ വി.പി. ബാബുരാജൻ, ജില്ലാ അസി. ടൗൺ പ്ലാനിംഗ് ഓഫീസർ അരുൺ ചന്ദ്രൻ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. ബാബുരാജ് എന്നിവർ പങ്കെടുത്തു.
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
Kannur
തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.
Kannur
ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്