Connect with us

Kannur

മികവിന്റെ കളിമുറ്റങ്ങളുമായി കണ്ണൂർ ജില്ല

Published

on

Share our post

കണ്ണൂർ : കായികവികസനത്തിന്‌ അത്യാവശ്യം വേണ്ടത്‌ പശ്ചാത്തല സൗകര്യങ്ങളാണ്‌. കളിയിടങ്ങളില്ലെങ്കിൽ പ്രതിഭകളുണ്ടായാലും മുന്നേറാനാകില്ല. അവർക്ക്‌ മികച്ച പരിശീലനം നൽകാൻ ആധുനിക സംവിധാനമുള്ള സ്‌റ്റേഡിയങ്ങൾ കൂടിയേ തീരൂ. സ്‌റ്റേഡിയങ്ങൾക്കായി വർഷങ്ങളായി മുറവിളി ഉയരാറുണ്ടെങ്കിലും അതൊന്നും യാഥാർഥ്യമാകാറില്ലെന്ന ധാരണയാണ്‌ ഒന്നും രണ്ടും പിണറായി സർക്കാരുകൾ തിരുത്തിയത്‌. പുതിയ സ്‌റ്റേഡിയങ്ങൾ നിർമിക്കുന്നതിനും നിലവിലുള്ളവ പുതുക്കി പണിയുന്നതിനും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിനും വലിയ യത്നമാണ്‌ നടത്തിയത്‌. തലശേരി, കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയങ്ങൾ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക്‌ സ്റ്റേഡിയം, മട്ടന്നൂർ കൊളപ്പ സ്‌റ്റേഡിയം, പിണറായി അബു –ചാത്തുക്കുട്ടി സ്റ്റേഡിയം, ചേലോറ സ്കൂൾ ഗ്രൗണ്ട്, അഴീക്കോട് – മീൻകുന്ന്, കല്യാശേരി ഫുട്ബോൾ ഗ്രൗണ്ടുകൾ എന്നിവ ഇന്ന്‌ മികവിന്റെ കേന്ദ്രങ്ങളാണ്‌.

കളിമൺ മൈതാനങ്ങൾ പുൽത്തകിടികൾക്കും ടർഫുകൾക്കും വഴിമാറി. തലശേരി മുനിസിപ്പൽ സ്‌റ്റേഡിയത്തിലും ബ്രണ്ണൻ കോളേജിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും സിന്തറ്റിക്‌ ട്രാക്ക്‌ അടക്കമുള്ള സ്‌റ്റേഡിയങ്ങളുമായി. പഞ്ചായത്തിൽ ഒരു സ്‌റ്റേഡിയമെന്ന നിലയിലേക്ക്‌ കായികരംഗം വളർച്ചയുടെ പുതിയ ചുവടുവയ്‌ക്കുകയാണ്‌.

കുതിപ്പിനായി കണ്ണൂർ സ്‌പോർട്‌സ്‌ സ്‌കൂൾ

കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷൻ സ്‌കൂളായി മാറിയതോടെ വൻ കുതിപ്പിനൊരുങ്ങുകയാണ്‌. അത്യന്താധുനിക പരിശീലനകേന്ദ്രവും സജ്ജീകരണങ്ങളും തയ്യാറാകുന്നു. രാജ്യാന്തര നിലവാരമുള്ള ബോക്‌സിങ്‌ റിങ്‌ നിർമാണം പൂർത്തിയായി. സ്‌പീഡ്‌ ബാർ, സ്ലം ബോൾ, ബാറ്റിൽ റോപ്‌, വിവിധ ഭാരത്തിലുള്ള 50 മെഡിസിൻ ബോൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്‌. ഗുസ്‌തി താരങ്ങൾക്കുള്ള യെലോ സർക്കിൾ മാറ്റ്‌ സ്വന്തമായുള്ള കായികസ്ഥാപനമാണ്‌ കണ്ണൂർ സ്‌പോർട്‌സ്‌ സ്‌കൂൾ. പുതിയ നിയമ പ്രകാരം ഇത്തരം മാറ്റിലാണ്‌ മത്സരങ്ങൾ നടത്തേണ്ടത്‌. താരങ്ങൾക്ക്‌ പരിശീലനം നൽകുന്നതിന്‌ വിവിധ ഭാരത്തിലും വലിപ്പത്തിലുമുള്ള ഡമ്മികളും എത്തിയിട്ടുണ്ട്‌. ഉന്നത നിലവാരത്തിലുള്ള പുതിയ തയ്‌ക്വാൻഡോ മാറ്റും വാങ്ങിയിട്ടുണ്ട്‌. 21 പേർ ഗുസ്‌തിയും 18 പേർ തയ്‌ക്വാൻഡോയും പരിശീലിക്കുന്നു. ഫ്‌ളഡ്‌ലിറ്റുള്ള രണ്ട്‌ ബാസ്‌ക്കറ്റ്‌ ബോൾ സിന്തറ്റിക്‌ ഇൻഡോർ കോർട്ടും ഉദ്‌ഘാടനത്തിന്‌ തയ്യാറായിട്ടുണ്ട്‌. സ്‌പോർട്‌സ്‌ സ്‌കൂളിലെ ഹോസ്‌റ്റലുകളിൽ മികച്ച ഭക്ഷണമാണ്‌ നൽകുന്നത്‌. കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപയാണ്‌ സ്‌കൂളിന്‌ അനുവദിച്ചത്‌.

ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്‌ കീഴിൽ കണ്ണൂർ വനിതാ കോളേജിൽ ബാസ്‌കറ്റ്‌ബോൾ ഹോസ്‌റ്റലും വയക്കരയിൽ ഹാൻഡ്‌ബോൾ ഹോസ്‌റ്റലും തുടങ്ങി. സംസ്ഥാനത്തെ ആദ്യ ഹാൻഡ്‌ബോൾ ഇൻഡോർ സ്‌റ്റേഡിയവും വയക്കരയിൽ സജ്ജമാകുന്നു. നിർമാണം പൂർത്തിയാക്കാൻ മൂന്ന്‌ കോടി രൂപയാണ്‌ ഇത്തവണ ബജറ്റിൽ അനുവദിച്ചത്‌. മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ച്‌ കോടി രൂപ ചെലവിൽ ഫുട്‌ബോൾ സ്‌റ്റേഡിയവും ബാസ്‌ക്കറ്റ്‌ബോൾ ഇൻഡോർ സ്‌റ്റേഡിയവും നിർമിക്കും. സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലും പയ്യന്നൂർ കോളേജ്‌ (വോളിബോൾ, ഫുട്‌ബോൾ), കണ്ണൂർ എസ്‌എൻ കോളേജ് (ഫുട്‌ബോൾ), മട്ടന്നൂർ കോളേജ്‌ ( വോളിബോൾ), കൃഷ്‌ണമേനോൻ വനിതാ കോളേജ്‌ (വോളിബോൾ, ബാസ്‌കറ്റ്‌ബോൾ) തുടങ്ങിയ കോളേജുകളിലും മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിലും കായിക പരിശീലനത്തിന്‌ സൗകര്യമൊരുക്കുന്നു.

മുണ്ടയാട് നീന്തൽ സമുച്ചയം

മുണ്ടയാട്‌ നീന്തൽ സമുച്ചയത്തിനും റൈഫിൾ റേഞ്ചിനും ഹോസ്‌റ്റലിനുമായി 42 കോടി രൂപയുടെ പദ്ധതിയാണ്‌ തയാറാക്കിയത്‌. കൃഷ്‌ണമേനോൻ വനിതാ കോളേജിൽ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ ടർഫും ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാൻ അഞ്ച്‌ കോടി രൂപയുടെ പദ്ധതിക്കും അനുമതിയായി. തലശേരി ഗുണ്ടർട്ട് റോഡിൽ എട്ട് ലൈനോടുകൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്കോടെയുള്ള സ്‌റ്റേഡിയം കായികരംഗത്തെ മികച്ച നേട്ടമാണ്‌.

കിഫ്‌ബിയിൽ 5.34 കോടി രൂപ വിനിയോഗിച്ചാണ്‌ കൂത്തുപറമ്പ്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്‌റ്റേഡിയം നവീകരിച്ചത്‌. 4.38 കോടി രൂപ വിനിയോഗിച്ച്‌ നിർമിച്ച പട്ടാന്നൂരിലെ ഫുട്‌ബോൾ ടർഫും അഭിമാനനേട്ടമാണ്‌. ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ സിന്തറ്റിക് സ്‌റ്റേഡിയം പ്രവൃത്തി അവസാനഘട്ടത്തിലെത്തി. സംസ്ഥാനത്തെ ഗവ. കോളേജുകളിൽ സായിയുടെ സാമ്പത്തിക പിന്തുണയോടെയുള്ള ആദ്യ മൈതാനമാണിത്. 9.75 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനത്തിൽ കോളേജിന്റെ അധീനതയിലുള്ള 7.54 ഏക്കർ സ്ഥലത്താണ് എട്ട് ലൈൻ സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും നിർമിച്ചത്‌.

ധർമടം ചിറക്കുനിയിലെ അബു–ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയം കിഫ്ബിയിൽനിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്‌. വേങ്ങാട് അന്താരാഷ്ട്ര ഹോക്കി ഗ്രൗണ്ടിന് സ്ഥലമെടുക്കാൻ 20 കോടിയും ബ്രണ്ണൻ കോളേജിലെ ഗ്രൗണ്ട് നവീകരിക്കാൻ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്തുകളിൽ കളിസ്ഥലം നിർമിക്കാൻ അഞ്ച്‌ കോടി രൂപയും പ്രഖ്യാപിച്ചു.


Share our post

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Kannur

സംരംഭകർക്ക് വഴികാട്ടിയായി വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്

Published

on

Share our post

സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകി വ്യവസായ വാണിജ്യ വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പ് ഒരുക്കിയ സംരംഭകർക്കുള്ള ഹെൽപ് ഡെസ്‌കിൽ സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പി എം എഫ് എം ഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളുമാണ് നൽകുന്നത്.

സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം നൽകുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംരംഭകർക്കായി നൽകുന്ന സി എം സ്പെഷ്യൽ അസിസ്റ്റന്റ് സ്‌കീം, ടേം ലോൺ, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള വായ്പ, കോർപറേറ്റ് ലോൺ, സീഡ് ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ ലോൺ സ്‌കീമുകളെക്കുറിച്ചും വിശദവിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ സംരംഭകർക്കുള്ള കൈ പുസ്തകത്തിൽ സംരംഭകർക്ക് ആവശ്യമായ നിരവധി സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംരംഭകർക്കായുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നാനൂറിലധികം യുവജനങ്ങളാണ് സംരംഭക സഹായങ്ങൾക്കായി സ്റ്റാളിൽ എത്തിച്ചേർന്നത്.


Share our post
Continue Reading

Kannur

കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള മെയ് 19ന്

Published

on

Share our post

കണ്ണൂർ: കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് കോമേഴ്‌സിൽ മെയ് 19നു രാവിലെ 9 മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. Plus Two/ ITI /DIPLOMA /Degree/B Tech കഴിഞ്ഞതോ GDA/ANM/GNM/BSC Nursing കോഴ്സുകൾ കഴിഞ്ഞതോ ആയ 18-27 നും ഇടയിൽ പ്രായമുള്ള  തൊഴിലന്വേഷകർക്ക്  മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും NSDC പ്രതിനിധികളിൽ നിന്നും നേരിട്ട് തൊഴിലവസരങ്ങളെ കുറിച്ച് നേരിട്ട് അറിയുവാനുള്ള സുവർണാവസരമാണിത്.

ഇന്ത്യ ഗവൺമെന്റ് ജപ്പാൻ ഗവൺമെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിനും 27 വയസ്സിനും ഇടയുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവീണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മേൽപ്പോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്.

ജപ്പാനിൽ വർദ്ധിച്ചുവരുന്ന വൃദ്ധ ജനതയും കുറഞ്ഞുവരുന്ന ജനസംഖ്യ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ നമുക്കായി തുറന്നു കിട്ടാൻ കാരണമായിട്ടുള്ളത്. 18-27 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ പെൺകുട്ടികൾക്കു മാത്രം ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ  ആണ് ജപ്പാനിൽ നിലവിലുള്ളത്.

ഈ സാഹചര്യത്തിൽ ജപ്പാൻ ഭാഷ പഠിക്കാനും Geriatric Care കോഴ്സ് ചെയ്യുന്നതിനുമായി നമ്മുടെ അക്കാദമിയിൽ കുടുംബശ്രീ മുഖേന ജോയിൻ ചെയ്യുന്ന (CDS Chairperson /പഞ്ചായത്ത് പ്രസിഡന്റിന്റെ referral letter) ഒരു പഞ്ചായത്തിലെ 5 പെൺകുട്ടികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിന്റെ 60 ശതമാനം മാത്രം അടച്ചു കോഴ്സ് പഠിച്ച് ജപ്പാനിൽ എത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം ബാക്കി തുക അടക്കുന്നതിനുള്ള സൗകര്യവും കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി നൽകി വരുന്നു. ജപ്പാനിൽ ജോലി നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ജപ്പാൻ ഭാഷ അറിഞ്ഞിരിക്കണം എന്നതാണ് . അതിനുള്ള പരിശീലനം ഈ അക്കാമിയിൽ നിന്നു ലഭിക്കും.

ഭാഷാ പഠനത്തിന് ശേഷം ജപ്പാനിലേക്ക് പോകുന്നതിനായി ഇന്റർവ്യൂകൾ ഒരുക്കുന്നത്  കേന്ദ്ര ഗവണ്മെന്റ് ഏജൻസി ആയ NSDC Sending Organizations ആണ്. യാത്രാ ചെലവുകൾ, പ്രോസസ്സിംഗ് എന്നിവയ്ക്ക് ആവശ്യമായ ചെറിയ ഒരു ഫീസ്  നേരിട്ട് NSDC സെന്റിങ്  ഓർഗനൈസഷന്  അടക്കേണ്ടതാണ്. NSDC website ആയ   https://nsdcindia.org/specified-skilled-worker സന്ദർശിച്ചാൽ ജപ്പാനിലെ തൊഴിലവസരങ്ങളുടെ പൂർണരൂപം നമുക്ക് മനസിലാകും . ഇപ്പോൾ ലഭ്യമായ ഈ അവസരങ്ങളിലേക്ക് എത്താനാണ് കോളേജ് ഓഫ് കൊമേഴ്സിലെ ലാംഗ്വേജ് അക്കാദമിയിലൂടെ ഉദ്യോഗാർത്ഥികളെ  ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ അറിയാനും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുമായി 8281769555 , 9446353155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.


Share our post
Continue Reading

Trending

error: Content is protected !!