Connect with us

Kannur

മുങ്ങിത്താഴ്ന്ന് സുരക്ഷ: സംസ്ഥാനത്ത് 446 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് ഇപ്പോഴുള്ളത് 159 പേർ

Published

on

Share our post

കണ്ണൂർ‍ : സംസ്ഥാനത്ത് ഓരോ വർഷവും മുങ്ങിമരണങ്ങൾ വർധിക്കുന്നുണ്ടെന്നാണു ദുരന്തനിവാരണ സേനയുടെ കണക്ക്. ഏകദേശം 1200 മുതൽ 1500 പേർക്കു വരെ പ്രതിവർഷം ജീവൻ നഷ്ടമാകുന്നു.

എന്നിട്ടും സംസ്ഥാനത്തെ ബീച്ചുകളിൽ ലൈഫ് ഗാർഡുമാരുടെ സേവനം പേരിനു മാത്രം. നിലവിൽ സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ലൈഫ് ഗാർഡുകൾ മാത്രമാണു പ്രവർത്തിക്കുന്നത്.

446 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് ഇപ്പോഴുള്ളത് 159 പേർ. രാത്രി ഷിഫ്റ്റ് കണക്കാക്കാതെയുള്ള ലൈഫ് ഗാർഡുകളുടെ എണ്ണമാണിത്. രാത്രി ഷിഫ്റ്റ് കൂടി കണക്കാക്കിയാൽ ഈ എണ്ണം ഉയരും.

സംസ്ഥാനത്തെ പ്രധാന 53 ബീച്ചുകളിൽ 25 എണ്ണത്തിലും ഒരു ലൈഫ് ഗാർഡ് പോലുമില്ല. കൊല്ലം, മലപ്പുറം ജില്ലകളിൽ മാത്രമാണ് എല്ലാ ബീച്ചിലും ലൈഫ് ഗാർഡുകളുള്ളത്.

അവിടെയും ആവശ്യത്തിന് ആളില്ല.ബീച്ചിലെത്തുന്ന സഞ്ചാരികളുടെ തിരക്കനുസരിച്ച് ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യത്തിലും നടപടിയില്ല.

സഞ്ചാരികളുടെ അനുപാതത്തിനുസരിച്ച് ലൈഫ് ഗാർഡുകൾക്കായി ഡ്യൂട്ടി പോയിന്റുകൾ കണക്കാക്കണമെന്നും ഒരു ഡ്യൂട്ടി പോയിന്റിൽ ചുരുങ്ങിയത് രണ്ടു ലൈഫ് ഗാർഡുകൾ വേണമെന്ന നിർദേശങ്ങളും നടപ്പായിട്ടില്ല.‌‌‌

വേലിയേറ്റവും വേലിയിറക്കവും ബോട്ട് സർവീസിന് ഭീഷണി

പഴയങ്ങാടി പുഴയിൽ നിലവിൽ 4 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. വേലിയേറ്റവും വേലിയിറക്കവുമാണ് ഇവർക്കു ഭീഷണി. മത്സ്യബന്ധനത്തിനായി വലകെട്ടാൻ പുഴയ്ക്കു കുറുകെ ഒട്ടേറെ കമുകിൻ കുറ്റികൾ കുഴിച്ചിട്ടതും ബോട്ടുകൾക്കു ഭീഷണി തന്നെ.

2 വർഷം മുൻപു കുപ്പം ഭാഗത്തു നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബോട്ടിൽ നിന്നു യാത്രക്കാരനെ പഴയങ്ങാടി ഭാഗത്ത് ഇറക്കാനായി ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ വീണു പരുക്കേറ്റിരുന്നു.

വേലിയിറക്ക സമയത്തു പുഴയിലൂടെ ബോട്ട് സർവീസ് നടത്തുന്നത് അപകടകരമാണ്. കൃത്യമായ ജലപാതയിലൂടെ ബോട്ടുകൾ‍ സർവീസ് നടത്തിയാൽ കുറേ അപകടങ്ങൾ ഒഴിവാകും. എന്നാൽ, ജലപാതയേതെന്നു പോലും പലർക്കുമറിയില്ല.

കണക്കിൽ‍പ്പെടാതെ ബോട്ടുകൾ

ഏതു നിമിഷവും മറ്റൊരു ദുരന്തം കാത്തിരിക്കുകയാണ് പറശ്ശിനിക്കടവിലെ ജല ടൂറിസം മേഖല. ഇവിടെ എത്ര ബോട്ടുകൾ ഓടുന്നുണ്ടെന്ന് ആർക്കുമറിയില്ല. അഗ്നിരക്ഷാസേനയും നഗരസഭാ ഉദ്യോഗസ്ഥരും പലതവണ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഫലമില്ല.

മിക്ക ബോട്ടുകളിലും ലൈഫ് ജാക്കറ്റുകൾ പേരിനു പോലുമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഡബിൾ ഡെക്കർ ബോട്ടിൽ കയറുന്നവർക്കും ലൈഫ് ജാക്കറ്റില്ല.

കഴിഞ്ഞ വർഷം പറശ്ശിനിക്കടവിലെ ബോട്ടുകൾ അഗ്നിരക്ഷാസേന സന്ദർശിച്ചപ്പോൾ ലൈഫ് ജാക്കറ്റുകൾ ബോട്ടിനുള്ളിൽ സുരക്ഷിതമായി പാക്കറ്റ് പൊളിക്കുക പോലും ചെയ്യാതെ സൂക്ഷിച്ച നിലയിലാണു കണ്ടെത്തിയത്.

5 പേർക്കു സഞ്ചരിക്കാവുന്ന ചെറുകിട ബോട്ടുകൾ പറശ്ശിനിക്കടവിലുണ്ട്. എന്നാൽ, ഇത്തരത്തിൽ എത്ര ബോട്ടുകൾ ഉണ്ടെന്നു നഗരസഭാ അധികൃതർ‍ക്കും അറിയില്ല. തൊഴിൽ നികുതിയും ഇവരിൽ നിന്നു കിട്ടാറില്ലെന്നാണു നഗരസഭാ അധികൃതരുടെ വാദം.


Share our post

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!