Kerala
ഒരു മുസ്ലീം അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിചുളിക്കാൻ വരട്ടെ, ഗുളികനെയും ദേവിയേയുമൊക്കെ ആരാധിക്കാനൊരു കാരണമുണ്ടെന്ന് മുഹമ്മദാലി

തൃശൂർ: ഇസ്ലാം വിശ്വാസി അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിച്ചുളിക്കുന്നവരോട് വഞ്ചിപ്പുര മുള്ളക്കര വീട്ടിൽ മുഹമ്മദാലി സാഹിബ് പറയും – ” നമ്മടെ ചോറായ ഈ കടല് പോലേണ് ദൈവവിശ്വാസം…പള്ളിയും അമ്പലവുമെല്ലാം ഒന്ന് തന്നേണ്…”കടലിനെ വിശ്വസിക്കുന്നതു പോലെയാണ് പള്ളിയിലും അമ്പലത്തിലുമുള്ള മുഹമ്മദാലിയുടെ വിശ്വാസം.
കയ്പമംഗലം പുത്തൻപള്ളിയിൽ വെളളിയാഴ്ച നിസ്‌കാരം മുടക്കില്ല. അതേ നിഷ്‌ഠയോടെ അയിരൂർ മുത്തപ്പനെയും വണങ്ങും. അയിരൂർ ചാപ്പക്കടവ് ശ്രീ ഗുളികൻ മുത്തപ്പൻ ഭഗവതി ക്ഷേത്രക്കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് ഈ 74കാരൻ. മുപ്പതിലേറെ വർഷമായി ക്ഷേത്രകാര്യങ്ങളിൽ സജീവം.
മതപരിവർത്തനത്തിന്റെയും വർഗ്ഗീയതയുടെയും പേരിൽ വിവാദങ്ങളുയരുമ്പോൾ മതേതരത്വത്തിന്റെ പ്രകാശമാവുകയാണ് മുഹമ്മദാലി.”പ്രാരബ്ധങ്ങളിൽ പഠനം മുടങ്ങി പന്ത്രണ്ടാം വയസീ കടലിൽ പോകാൻ തുടങ്ങീതാണ്. കടലിൽ പോയോർക്കെല്ലാം ദുരിതങ്ങളായിരുന്നു. വഞ്ചി മറിഞ്ഞ് പലരെയും കാണാതായി. അപകടങ്ങളുണ്ടായി.
ദുരിതം കൂടീപ്പോ തീരത്തുള്ളവരെല്ലാം ചേർന്ന് താംബൂലപ്രശ്‌നം നടത്തി. ദേവിയുടെ സാന്നിദ്ധ്യം ഉണ്ടെന്നും യഥാവിധി പ്രതിഷ്ഠിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് ഗുളികൻ മുത്തപ്പനെയും ദേവിയെയും ആരാധിക്കാൻ തുടങ്ങിയത്. വിശ്വാസികളേറെയുണ്ടായി.””-മുഹമ്മദാലി ഓർമ്മിക്കുന്നു.ഇവിടത്തെ വഞ്ചികൾക്ക് അയിരൂർ മുത്തപ്പൻ, തേവർ, വിഷ്ണു, പരശുരാമൻ, തമ്പുരാട്ടി, രാജേശ്വരി എന്നൊക്കെയാണ് പേര്.
ക്ഷേത്രമാകട്ടെ, എല്ലാ മതസ്ഥർക്കും വാതിൽ തുറന്നിട്ടിരിക്കുന്നു. മതേതരമനസുകൾ ഏപ്രിൽ 20 മുതൽ 28 വരെ പ്രതിഷ്ഠാ മഹോത്സവം വിപുലമായി കൊണ്ടാടുകയും ചെയ്‌തു.മഹാബലിപുരത്തെ ശില്പി നാരായണൻ കൊത്തിയ മുത്തപ്പൻ ഭഗവതി വിഗ്രഹം മുഹമ്മദാലിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. അദ്ദേഹം വിഗ്രഹങ്ങൾക്ക് മുമ്പിൽ പ്രാർത്ഥനാനിരതനായത് മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി.
കൊടിക്കൂറ ഉയർത്തിയപ്പോഴും മുന്നിൽ നിറുത്തി.”മൂന്ന് വർഷായി ക്ഷേത്രം പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. അതിലെല്ലാം പങ്കാളിയായി. എല്ലാരും പ്രസിഡന്റാകാൻ നിർബന്ധിച്ചു. ഹിന്ദുമതാചാരം പൂർണമായും അറിയാത്തതിനാൽ വൈസ് പ്രസിഡന്റാകാമെന്ന് സമ്മതിച്ചു.”പ്രായമായതിനാൽ മുഹമ്മദാലി വല്ലപ്പോഴുമേ കടലിൽ പോകൂ.
ആർക്കെങ്കിലും കടലിൽ അപകടമുണ്ടായാൽ ഇരിക്കപ്പൊറുതിയില്ല. ഉടൻ വഞ്ചിയിൽ കേറും.ഭാര്യയും ഗൾഫിലുള്ള മകനും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. അദ്ദേഹത്തിന്റെ വിശ്വാസത്തിന് അവർക്കും എതിർപ്പില്ല.
മുള്ളു കൊള്ളാതെ രക്ഷിക്കാം പുനഃപ്രതിഷ്ഠാസമയത്ത് മുത്തപ്പൻ വെളിച്ചപ്പെട്ടു വന്നപ്പോൾ ചോദിച്ചു, എന്തെങ്കിലും വേണോ എന്ന്. ഒന്നും ഉരിയാടാതെ നിന്ന എന്നെ അനുഗ്രഹിച്ചത്, മുള്ളു കൊള്ളാതെ സംരക്ഷിക്കാം എന്നു പറഞ്ഞായിരുന്നു. ഏത് വിശ്വാസവും ഉറച്ചതാണെങ്കിൽ ഫലം കിട്ടും.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്