Connect with us

Kerala

ബൈക്ക് ഓട്ടം 170 കി.മീ വേഗത്തില്‍; അഭ്യാസത്തിനിറങ്ങിയ സൂപ്പര്‍ ബൈക്കുകള്‍ പിടിച്ചെടുത്ത് എം.വി.ഡി.

Published

on

Share our post

അപകടകരമാം വിധം ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ പിടികൂടാന്‍ പോലീസിന്റെ സഹായത്തോടെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴ് ബൈക്കുകള്‍ പിടിച്ചെടുത്തു.

ഏറെ തിരക്കുള്ള നിരത്തുകളില്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തിയശേഷം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അടുത്തകാലത്തായി കൂടിവരികയാണ്.

ഹെല്‍മെറ്റില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ചാണ് ഇവ പകര്‍ത്തുന്നത്. സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഇവരുടെ ലക്ഷ്യം.

റോഡിലെ മറ്റു വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്ന രീതിയിലാണിത്. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ‘അഭ്യാസി’കളെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കിയത്.

ചവറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ബൈക്കുകളും തെക്കുംഭാഗം, ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധികളായി ഓരോ ബൈക്കുമാണ് പിടിച്ചെടുത്തത്.

അഭ്യാസപ്രകടനം നടത്തിയവരുടെ ഫോണ്‍ നമ്പരും മറ്റും ശേഖരിച്ചായിരുന്നു ‘അഭ്യാസി’കളെ മോട്ടോര്‍ വാഹനവകുപ്പും പോലീസും ചേര്‍ന്നു വലയിലാക്കിയത്. എന്നാല്‍, പലരും ഓടിച്ചിരുന്ന ബൈക്കുകള്‍ സുഹൃത്തുക്കളുടേതായിരുന്നു. ചവറയില്‍ പിടിച്ചെടുത്ത അഞ്ച് ബൈക്കുകളിലും രൂപമാറ്റം വരുത്തിയിരുന്നു.

നിയമാനുസൃതമല്ലാത്ത രീതിയില്‍ രൂപമാറ്റം വരുത്തിയതിനും അപകടകരമാംവിധം നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയതിനും ഇവര്‍ക്കെതിരേ 66,000 രൂപ പിഴ ചുമത്തി.

തെക്കുംഭാഗത്തുനിന്നു പിടിച്ചെടുത്ത ബൈക്കില്‍ രൂപമാറ്റം വരുത്തിയിരുന്നില്ല. എല്ലാ ബൈക്കുകളുടെയും ആര്‍.സി.യും ബൈക്ക് ഓടിച്ചവരുടെ ലൈസന്‍സും റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.

170 കിലോമീറ്ററിലധികം വേഗത്തിലാണ് പലരും ബൈക്ക് ഓടിച്ചിരുന്നതെന്ന് ക്യാമറാ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ബൈക്കുകളുടെ ചീറിപ്പായല്‍.

ഏറെ തിരക്കുള്ള ദേശീയപാതയിലൂടെയായിരുന്നു പലരുടെയും അഭ്യാസപ്രകടനങ്ങള്‍. ഇത്തരം പ്രവണതകള്‍ക്കെതിരേ ഒട്ടേറെപ്പേരാണ് ഇതിനകം പരാതികളുമായി പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും സമീപിച്ചിട്ടുള്ളത്.

എ.എം.വി.ഐ.മാരായ സമീര്‍, അനു എസ്.കുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!