Connect with us

Kannur

ഈ ആരോഗ്യകേന്ദ്രത്തിനും ‘ചികിത്സ’ വേണം

Published

on

Share our post

പാനൂർ: സാമൂഹികാരോഗ്യ കേന്ദ്രം അസൗകര്യങ്ങളുടെ കേന്ദ്രമായിരിക്കുകയാണ്. ദിവസേന കേന്ദ്രത്തിലെത്തുന്ന അഞ്ഞൂറിലധികം രോഗികൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിന് അറുതിയാവാൻ ഇനിയുമെത്ര നാൾ കഴിയണം. താലൂക്ക് ആസ്പത്രിയായി ഉയർത്തിയത് രേഖകളിൽ മാത്രം ഒതുങ്ങുന്നതിൽ നാണക്കേട് നാട്ടുകാർക്ക് മാത്രമാണ്.

സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ബോർഡ് മാറ്റി താലൂക്ക് ആസ്പത്രി എന്നാക്കിയതല്ലാതെ ഇതുവരെ മറ്റൊന്നും നടന്നില്ല. ആസ്പത്രിയുടെ ഓഫിസ് മുദ്രപോലും മാറ്റാൻ അധികൃതർ തയാറായിട്ടില്ല. സാമൂഹികാരോഗ്യ കേന്ദ്രം എന്ന സീൽ താലൂക്ക് ആസ്പത്രി എന്നാക്കാൻ അക്കൗണ്ടന്റ് ജനറൽ

വിസമ്മതം പ്രകടിപ്പിച്ചതിനാൽ മാറ്റാൻ കഴിയുന്നില്ലെന്നാണ് വിവരം. ഓഫിസ് മുദ്രപോലും മാറ്റാൻ കഴിയാത്തത് നാണക്കേടായിരിക്കുകയാണ്. 2015ലാണ് താലൂക്ക് ആസ്പത്രിയായി ഉയർത്തി ഉത്തരവ് വന്നത്. എന്നാൽ, താലൂക്ക് ആസ്പത്രിയിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളൊന്നും ഇവിടെ ലഭ്യമല്ല.

പേരിന് 11ഓളം ഡോക്ടർമാരുണ്ടെങ്കിലും മൂന്നോ, നാലോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ഒരു ദിവസം ലഭിക്കുന്നത്. ഇ.എൻ.ടിക്ക് മാത്രമാണ് വിദഗ്ധ ഡോക്ടറുള്ളത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രമാണെങ്കിലും രണ്ടു വിഭാഗങ്ങൾക്കും കാഷ്വാലിറ്റി ഇല്ല.

ജനറൽ ഫിസിഷ്യനും നിലവിലില്ല. ഓപറേഷൻ തിയറ്ററും എക്സ്റേ യൂനിറ്റുമുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. 2020 സെപ്റ്റംബർ 12ന് ആസ്പത്രിക്ക് അഞ്ഞൂറ് മീറ്ററിനുള്ളിൽ യുവതി വീട്ടിൽ പ്രസവിക്കുകയും ഭർത്താവ് ഹോസ്പിറ്റലിലെത്തി കേണപേക്ഷിച്ചിട്ടും പൊലീസും ഫയർഫോഴ്സും ഇടപെട്ടിട്ടും ഡോക്ടർ വീട്ടിൽപോയി പരിശോധിക്കാനോ നഴ്സിനെ അയക്കുവാനോ തയാറാവാത്തതിനെ തുടർന്ന് നവജാതശിശു മരിച്ചിരുന്നു.

ഇതിനെതുടർന്ന് കടുത്ത മനുഷ്യാവകാശ ലംഘനത്തിനും നീതിനിഷേധത്തിനുമെതിരെ മനുഷ്യാവകാശ കമീഷന് മുന്നിൽ പരാതി പോയിരുന്നു. കുറ്റക്കാർക്കെിരെ കേസെടുത്ത് കർശന നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

മനുഷ്യാവകാശ കമീഷൻ സംസ്ഥാന ആരോഗ്യ സെക്രട്ടറിയോട് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നെങ്കിലും താലൂക്ക് ആസ്പത്രി എന്ന ബോർഡ് വെക്കുകയല്ലാതെ ഒരു പുരോഗതിയോ അടിസ്ഥാന സൗകര്യവികസനങ്ങളോ ഉണ്ടായില്ല.

ആരോഗ്യകേന്ദ്രം കൂടുതൽ സൗകര്യങ്ങളൊരുക്കി ടൗണിൽ തന്നെ മറ്റൊരിടത്തേക്കു മാറ്റാൻ സ്ഥലം എം.എൽ.എയായ മുൻ ആരോഗ്യ മന്ത്രി ശൈലജയുടെ നേതൃത്വത്തിൽ പൂക്കോം റോഡിൽ ഒരേക്കർ സ്ഥലം കണ്ടെത്തിയിരുന്നു. കെട്ടിടം പണിയാൻ സർക്കാർ ഫണ്ടും അനുവദിച്ചു. എന്നാൽ, നിലവിൽ ഈ പദ്ധതിയും നിയമക്കുരുക്കിലാണെന്നറിയുന്നു.

സർക്കാർ അവഗണന കാണിക്കുന്നതായി കഴിഞ്ഞ ദിവസം ചേർന്ന ആസ്പത്രി വികസന സമിതി യോഗത്തിൽ കുറ്റപ്പെടുത്തി. താലൂക്ക് ആസ്പത്രിയായി ഉയർത്തി എട്ടു വർഷമായിട്ടും

അടിസ്ഥാന സൗകര്യങ്ങളിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.


Share our post

Kannur

പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.


Share our post
Continue Reading

Kannur

യുവാവിന്റെ മരണം ആസ്‌പത്രിയിലെ ചികില്‍സാപിഴവിനെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ: യുവാവിന്റെ മരണം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ ചികില്‍സാപിഴവിനെ തുടർന്നെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ധനലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. മൂന്നിനു രാത്രി 8.30നാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവായ പി. നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുരുഷോത്തമന്‍-ലത ദമ്പതികളുടെ മകനാണ്. ഭാര്യ: രസ്‌ന. മകള്‍: അനൈന. സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ. മൃതദേഹം ഉച്ചക്ക് 12.30 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.


Share our post
Continue Reading

Kannur

കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.

കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!