Connect with us

Local News

പേരാവൂർ താലൂക്കാസ്പത്രി ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാൻ എച്ച്.എം.സി അംഗങ്ങളുടെ ശ്രമം

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനുള്ള ചില എച്ച്.എം.സി അംഗങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു.2022 ജൂൺ 26ന് ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലെടുത്ത തീരുമാനമാണ് എച്ച്.എം.സിയിലെ ചിലർ ചേർന്ന് മന:പൂർവം വൈകിപ്പിക്കുന്നത്.

ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ, ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി ഡോ.ബി.സന്തോഷ്, ആസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ, റവന്യൂ അധികൃതർ, മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ എന്നിവർ ചേർന്ന് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണ് പത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമാക്കാതെ ഇഴഞ്ഞ് നീങ്ങുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റടക്കം മുൻ തീരുമാനങ്ങളിൽ നിന്ന് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.ആസ്പത്രി സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുമെന്ന് ആവർത്തിച്ച അദ്ദേഹം ബ്ലോക്കിലേക്കും ബസ് സ്റ്റാൻഡിലേക്കും നടവഴി പ്രായാഗികമാണോയെന്ന് പരിശോധിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

ആസ്പത്രി സ്ഥലത്തുകൂടി റോഡ് അനുവദനീയമാണോയെന്നറിയാൻ സംസ്ഥാന സർക്കാരിന് കത്തയക്കണമെന്നും ബ്ലോക്ക് മുതൽ മൗണ്ട് കാർമൽ വരെ സർക്കാർ നിലപാടറിഞ്ഞ ശേഷം മതിൽ കെട്ടിയാൽ മതി എന്നീ നിർദ്ദേശങ്ങളുമാണ് കെ.ശശീന്ദ്രൻ ഉന്നയിച്ചത്.

ബസ് സ്റ്റാൻഡിൽ നിന്ന് ബ്ലോക്കിലേക്കുള്ള വഴി പ്രാവർത്തികമാണോ എന്ന കാര്യത്തിൽ എ.ജിയുമായി ആലോചിച്ച ശേഷം സർക്കാരിന് കത്ത് നല്കിയാൽ മതിയെന്ന് സി.പി.ഐ പ്രതിനിധി അഡ്വ.എം.ഷാജി നിർദ്ദേശിച്ചു.സർക്കാരിന് കത്ത് നല്കണമെന്ന നിലപാടാണ് കോൺഗ്രസ് അംഗം പൂക്കോത്ത് അബൂബക്കറും സീകരിച്ചത്.

ആസ്പത്രി ഭൂമിയിലൂടെ പൊതുവഴിയോ സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴിയോ നല്കാൻ സാധ്യമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിലപാടെടുത്തു.ആസ്പത്രിയുടെ സമീപത്തുള്ളവർക്ക് രാഷ്ട്രീയക്കാരും പ്രാദേശിക നേതാക്കളും ചേർന്ന് വഴി കണ്ടെത്തണമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു. ആസ്പത്രി ഭൂമിയിലൂടെ സ്വകാര്യ വഴികളോ,പൊതു വഴിയോ അനുവദിക്കില്ലെന്നും മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്തില്ലെന്നുമുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ തീരുമാനം ആസ്പത്രി സൂപ്രണ്ട് യോഗത്തിൽ അറിയിച്ചിട്ടും സർക്കാരിന് കത്ത് നല്കി ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്.

ആസ്പത്രി ഭൂമിയിലെ പൊതുവഴികൾ ഒഴിവാക്കിചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ബേബി കുര്യൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കിയിരുന്നു .ഈ ഹർജിയിൽ അനുകൂല വിധി വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ചില എച്ച്.എം.സി അംഗങ്ങൾ സർക്കാരിന് കത്ത് നല്കി മതിൽ നിർമാണം വൈകിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.


Share our post

India

കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു; ആറ് മരണം: 27 പേർക്ക് പരിക്ക്

Published

on

Share our post

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറ് മരണം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. ന്യാൻഡാരുവ പ്രവിശ്യയിലെ ഓൾ ജോറോറോക്ക്-നകുരുവിലാണ് അപകടം. ഗിച്ചാക്കയിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. നകുരു പ്രവിശ്യയിൽ നിന്ന് ലൈക്കിപിയയിലെ ന്യാഹുരുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് സംഘം പോകുമ്പോഴാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ഗിച്ചാക്കയിലെ 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചത്. പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിള്ളതായാണ് റിപ്പോർട്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. ബസിൽ മുപ്പതിലേറപ്പേരുണ്ടായിരുന്നു. 28 പേർ വിനോദ സഞ്ചാരികളായിരുന്നെന്നും 3 പേർ പ്രാദേശികരായിരുന്നെന്നും പൊലീസ് അറിയിച്ചു.

ന്യാഹുരുരു ടൗണിൽ നിന്നും 41 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ഗിച്ചാക്ക. മലകളും കുന്നുകളുമുള്ള ഈ ഭാഗത്ത് കുത്തനെയുള്ള റോഡിൽ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Local News

യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

Published

on

Share our post

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.

യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു


Share our post
Continue Reading

Trending

error: Content is protected !!