ലഹരിമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തു, അമ്മ ജീവനൊടുക്കി; കൊടുംക്രൂരതയ്ക്ക് മരണംവരെ തടവ്

Share our post

ഗുരുഗ്രാം: അമ്മയോട് ചെയ്ത കൊടുംക്രൂരതയ്ക്ക് മകന് മരണംവരെ കഠിനതടവ്. ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസിലാണ് രണ്ടു വര്‍ഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്. 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി.
ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്‌ണോയിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ വിധി പറഞ്ഞത്. അമ്മയ്ക്ക് സംരക്ഷണകവചം തീര്‍ക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്നും വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു.
അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തതെന്നും അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണയില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
ഹരിയാണയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16-ാം തീയതിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
ആത്മഹത്യയ്ക്ക് പിന്നില്‍ ശക്തമായ എന്തോ കാരണമുണ്ടെന്നും മയക്കുമരുന്നിന് അടിമയായ മൂത്തമകന്‍ അമ്മയെയും കുടുംബാംഗങ്ങളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് സ്ത്രീ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും 2020 നവംബര്‍ 21-ാം തീയതി പ്രതിയായ മകനെ പിടികൂടുകയുമായിരുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!