Kerala
കുതിക്കുമോ, കിതയ്ക്കുമോ ; പ്രതീക്ഷയോടെ റെയിൽ യാത്രികർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർദത്തിനൊടുവിൽ വന്ദേഭാരത് കേരളത്തിൽ എത്തുമ്പോൾ പ്രതീക്ഷയോടെ റെയിൽ യാത്രികർ.
തിരുവനന്തപുരത്തുനിന്ന് കോട്ടയംവഴി കണ്ണൂരിലേക്ക് 501 കിലോമീറ്ററിലാണ് വന്ദേഭാരത് സർവീസ് നടത്തുക. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാകും സ്‌റ്റോപ്പ് എന്നാണ് അറിയുന്നത്.
സംസ്ഥാനത്തെ വേഗമേറിയ ട്രെയിനുകളാണ് രാജധാനിയും ജനശതാബ്ദിയും. രാജധാനിക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താൻ എട്ടു മണിക്കൂറും ജനശതാബ്ദിക്ക് 7.55 മണിക്കൂറും വേണം. വന്ദേഭാരത് എത്തുമ്പോൾ എത്ര സമയലാഭം ഉണ്ടാകുമെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.
അതിന് അനുസരിച്ച് യാത്രാനിരക്കും ആകർഷകമാകണം. ഫ്ലസി നിരക്ക് ബാധകമായതിനാൽ നിശ്ചിത സീറ്റിന് അപ്പുറം വലിയ നിരക്ക് കൊടുക്കേണ്ടിവരുമെന്നാണ് സൂചന.
മൊത്തം സീറ്റിന്റെ അഞ്ചുശതമാനം തൽക്കാൽ സീറ്റാണ്. ഇത് 30 ശതമാനംവരെ ഉയർത്താൻ ദക്ഷിണ റെയിൽവേക്ക് അനുമതിയുണ്ട്. കുട്ടികൾക്കും മുതിർന്ന ആളുടെ ചാർജ് ഈടാക്കും.
കൊച്ചുവേളിയിൽ എത്തി
കേരളത്തിൽ സർവീസ് ആരംഭിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന് അനുവദിച്ച രണ്ട് വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ഒന്ന് വെള്ളി വൈകിട്ട് ആറോടെ കൊച്ചുവേളിയിൽ എത്തി.
ചെന്നൈ പെരമ്പൂരിലെ ഇന്റർഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ നിർമിച്ച ട്രെയിനാണ് പാലക്കാട് വഴി എത്തിയത്. 25ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുമെന്നാണ് പ്രചാരണം. പക്ഷേ, കേന്ദ്ര– -സംസ്ഥാന സർക്കാരുകളോ റെയിൽവേയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റൂട്ട്, ടൈംടേബിൾ, ഫ്‌ളാഗ് ഓഫ് തീയതി എന്നിവയെക്കുറിച്ച് പറയേണ്ടത് റെയിൽവേ ബോർഡാണ്. ഇത്തരം അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസ് പറഞ്ഞു.
അതേസമയം ഫ്‌ളാഗ് ഓഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് പറയുന്നു. 25ന് സംസ്ഥാന സർക്കാരിന്റെ മൂന്നു പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.
പാലക്കാട്, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തിയാണ് ട്രെയിൻ കൊച്ചുവേളിയിൽ എത്തിയത്. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ നടക്കുക ഇവിടെയാകും. കൊച്ചുവേളിയിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു.
16 കോച്ച്
ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേ ഭാരതാണ് കേരളത്തിൽ സർവീസ് നടത്താനിരിക്കുന്നത്. 16 കോച്ച് ഇതിലുണ്ടാകും. അതിൽ 14 ചെയർകാറും രണ്ടെണ്ണം എക്‌സിക്യൂട്ടീവ് ചെയർകാറുമാണ്. ഇരുഭാഗത്തും എൻജിനുണ്ട്.
എൻജിനോടു ചേർന്ന കോച്ചുകളിൽ 44 സീറ്റ് വീതവും മറ്റ് കോച്ചുകളിൽ 78 സീറ്റ് വീതമാണുള്ളത്. 156 സീറ്റ് എക്‌സിക്യൂട്ടീവ് കോച്ചുകളിലുണ്ട്. 1024 സീറ്റ് ചെയർകാറുകളിലും. എല്ലാ കോച്ചുകളും എസിയാണ്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്