Kerala
ഹൈസ്കൂൾ പ്രഥമാധ്യാപക പട്ടിക: യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ പരിഗണിച്ചില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ അധ്യാപകരുടെ പട്ടികയും വിവാദത്തിൽ. യോഗ്യതയുള്ള ഹയർ സെക്കൻഡറി അധ്യാപകരെ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.
ഹൈസ്കൂളിൽ നിശ്ചിത പ്രവൃത്തിപരിചയമുള്ളവരെമാത്രം പ്രധാനാധ്യാപക പട്ടികയിലേക്ക് പരിഗണിച്ചാൽ മതിയെന്ന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി (ഡി.പി.സി.) തീരുമാനിച്ചെന്നാണ് ഔദ്യോഗികവാദം. അപേക്ഷ ക്ഷണിച്ചപ്പോൾ ഈ വ്യവസ്ഥ അറിയിച്ചിരുന്നില്ലെന്ന് ഹയർ സെക്കൻഡറി അധ്യാപകർ പറഞ്ഞു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശയനുസരിച്ച് ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഏകീകരണനടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് വിവാദപട്ടിക.
പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിനായി 65 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഹൈസ്കൂളിൽനിന്നും ഹയർ സെക്കൻഡറിയിലേക്കു മാറിയ ഒട്ടേറെ അധ്യാപകരുണ്ട്.
പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് 12 വർഷത്തെ ഹൈസ്കൂൾ പ്രവൃത്തിപരിചയം മാനദണ്ഡമാണെന്നിരിക്കെ, ഇതേ യോഗ്യതയനുസരിച്ച് അപേക്ഷിച്ച ഹയർ സെക്കൻഡറി അധ്യാപകരിൽ ആരും പട്ടികയിൽ ഇടംപിടിച്ചില്ല. ആദ്യമായാണ് ഇങ്ങനെയൊരു നടപടി.
ഹൈസ്കൂളിലുള്ളവർ പ്രധാനാധ്യാപകനും ഹയർ സെക്കൻഡറി അധ്യാപകർ പ്രിൻസിപ്പലുമെന്നാണ് ഖാദർ കമ്മിറ്റി വ്യവസ്ഥ. എന്നാൽ, വകുപ്പുതല ഏകീകരണത്തിനു മാത്രമേ ഉത്തരവിറങ്ങിയിട്ടുള്ളൂവെന്നാണ് സംഘടനകളുടെ വാദം.
ഹൈസ്‌കൂൾ പ്രധാനാധ്യാപകരെ ഹയർ സെക്കൻഡറി പ്രിൻസിപ്പലാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഹയർ സെക്കൻഡറി അധ്യാപകരെ ഹൈസ്‌കൂൾ പ്രധാനാധ്യാപക സ്ഥാനത്തേക്ക് തഴയുന്നുവെന്നാണ് പരാതി.
എതിർപ്പുമായി അധ്യാപകസംഘടനകൾ
യോഗ്യതകളെല്ലാമുണ്ടായിട്ടും ഹയർ സെക്കൻഡറിയിൽ ജോലി ചെയ്യുന്നുവെന്ന ഒറ്റക്കാരണത്താലാണ് പ്രധാനാധ്യാപക പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് എച്ച്.എസ്.ടി.എ. പ്രസിഡന്റ് എം. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് എന്നിവർ കുറ്റപ്പെടുത്തി.
തിരക്കിട്ട് ഡി.പി.സി. ചേർന്ന് ഹയർ സെക്കൻഡറി അധ്യാപകരെ ഒഴിവാക്കിയത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് കെ.എച്ച്.എസ്.ടി.യു. ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ ചോദിച്ചു.
Kerala
സിദ്ധാർഥന്റെ മരണം; പൂക്കോട് സർവകലാശാലയിൽ നിന്ന് 19 വിദ്യാർഥികളെ പുറത്താക്കി

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി സിദ്ധാർഥനെന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ 19 വിദ്യാർഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു.പ്രതികളായ 19 വിദ്യാർഥികളെയാണ് പുറത്താക്കിയത്. മുമ്പ് മറ്റൊരു ക്യാമ്പസിൽ ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. അത് ചോദ്യം ചെയ്ത് സിദ്ധാർഥിന്റെ കുടുംബമുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആ അപ്പീൽ പരിഗണിച്ച കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് സർവകലാശാല ആന്റി റാഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് 19 വിദ്യാർഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങും മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.
Kerala
മാനന്തവാടിയിൽ 252 ലിറ്റർ വിദേശമദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

മാനന്തവാടി: മൂന്ന് വർഷമായി മാനന്തവാടി, കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം എന്നീ സ്ഥലങ്ങളിൽ വ്യാപകമായി മാഹി മദ്യം വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കോഴിക്കോട് കസബ ഗാന്ധി റോഡ് തൊടിയിൽ ജ്യോതിഷ് ബാബു (37), പുൽപ്പള്ളി പാക്കം വെളു കൊല്ലി വട്ടവയൽവി.ടി.അജിത്ത് (28) എന്നിവരെയാണ് ബുധനാഴ്ച രാത്രി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന 252 ലിറ്റർ മാഹി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.ജ്യോതിഷിന്റെ മാനന്തവാടിയിലെ വാടക വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യമുണ്ടായിരുന്നത്. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ഏറെ നാളായി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പോക്‌സോ കേസുകൾ അന്വേഷിക്കാന്‍ പോലീസില്‍ ഇനി പ്രത്യേക വിഭാഗം

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേസുകൾ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. ഇനി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത് ഈ വിഭാഗമായിരിക്കും. നാല് ഡി.വൈ.എസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്. ഇതിനായി 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. എസ്.ഐ മാര്‍ക്കായിരിക്കും യൂണിറ്റിന്റെ ചുമതല. 2012-ലാണ് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമം നിലവിൽ വന്നത്. വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്‍കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്