Connect with us

Breaking News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫില്‍നിന്ന് അഞ്ച് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ്.

Published

on

Share our post

തിരുവനന്തപുരം: 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. 15 സീറ്റുകളില്‍ വിജയിച്ചെങ്കിലും ആറ് സിറ്റിങ് സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. ഇതില്‍ അഞ്ചെണ്ണം പിടിച്ചെടുത്തത് യു.ഡി.എഫാണ്. യു.ഡി.എഫ്. 11 ഇടത്ത് വിജയിച്ചു. എല്‍.ഡി.എഫില്‍നിന്ന് ഒരു സീറ്റ് പിടിച്ചെടുത്ത എന്‍.ഡി.എ. രണ്ടിടത്ത് വിജയം നേടി. കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിച്ചതാണ് ഇവിടെ എല്‍.ഡി.എഫിന് തിരിച്ചടിയായത്.

  1. കോതമംഗലം പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു.
  2. പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. 93 വോട്ടിനാണ് രാമചന്ദ്രന്റെ ജയം.
  3. കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ 23-ാം വാര്‍ഡായ കോട്ടൂര്‍ എല്‍.ഡി.എഫ്. നിലനിര്‍ത്തി. കെ.സി. അരിതയാണ് വിജയിച്ചത്.
  4. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം. 241 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിന്റെ അനില്‍ കുമാര്‍ വിജയിച്ചു.
  5. കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് വിജയം. 15-ാം വാര്‍ഡില്‍ പി. മുംതാസ് 168 വോട്ടുകള്‍ക്ക് ജയിച്ചു.
  6. മലപ്പുറം കരുളായി പഞ്ചായത്തിലെ 12-ാം വാര്‍ഡ് ചക്കിട്ടാംമലയില്‍ യു.ഡി.എഫ്. ഭരണം നിലനിര്‍ത്തി. സുന്ദരന്‍ കരുവാടന്‍ ആണ് വിജയിച്ചത്.
  7. കോട്ടയം എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഒഴുക്കനാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ചു.
  8. കോട്ടയം വെളിയന്നൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അനുപ്രിയ സോമന്‍ വിജയിച്ചു.
  9. കോട്ടയം പാറത്തോട് 9-ാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. ജോസിന അന്ന ജോസ് 28 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
  10. കടപ്ലാമറ്റം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യു.ഡി.എഫ്. പിടിച്ചെടുത്തു.ഷിബു പോതമാക്കിയിലിന് 288 വോട്ടിന്റെ ഭൂരിപക്ഷം
  11. കൊല്ലം കോര്‍പറേഷന്‍ മീനത്തുചേരിയില്‍ സി.പി.എമ്മിന്റെ സീറ്റ് ആര്‍.എസ്.പിയിലെ ദീപു ഗംഗാധരന്‍ പിടിച്ചെടുത്തു.
  12. കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ തേവര്‍തോട്ടത്തില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.
  13. പേരാവൂര്‍ മേല്‍മുരിങ്ങോടിയില്‍ എല്‍.ഡി.എഫിന്റെ രാഗിലാഷ് ടി വിജയിച്ചു.
  14. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ വല്ലിയോട്ട് വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ഇ.പി. രാജന്‍ വിജയിച്ചു.
  15. തൃശ്ശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ കല ടീച്ചര്‍ വിജയിച്ചു.
  16. പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ പി.എം. അലി വിജയിച്ചു.
  17. തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് നിലക്കാമുക്കില്‍ എല്‍.ഡി.എഫിന്റെ ബീനാ രാജീവ് വിജയിച്ചു.
  18. ആലപ്പുഴ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍മുക്കം വാര്‍ഡില്‍ എന്‍.ഡി.എ. വിജയിച്ചു. വി.പി. ബിനുവാണ് വിജയിച്ചത്.
  19. ആലപ്പുഴ ജില്ലയിലെ എടത്വാ ഗ്രാമപഞ്ചായത്തിലെ തായങ്കരി വെസ്റ്റില്‍ സ്വതന്ത്ര വിനിതാ ജോസഫ് വിജയിച്ചു.
  20. തൃശ്ശൂരിലെ കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലങ്ങാട് വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ എം.കെ. ശശിധരന്‍ വിജയിച്ചു.
  21. പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ മലമക്കാവ് വാര്‍ഡില്‍ യു.ഡി.എഫിന്റെ പി. ബഷീര്‍ വിജയിച്ചു.
  22. പാലക്കാട് തൃത്താല ഗ്രാമപഞ്ചായത്തിലെ വരണ്ടുകുറ്റിക്കടവ് യു.ഡി.എഫിന്റെ പി.വി. മുഹമ്മദലി വിജയിച്ചു.
  23. പാലക്കാട് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പാട്ടിമലയില്‍ എല്‍.ഡി.എഫിന്റെ കുളക്കുഴി ബാബുരാജ് വിജയിച്ചു.
  24. പാലക്കാട്ടെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂരില്‍ എല്‍.ഡി.എഫിന്റെ പി.ആര്‍. സുധ വിജയിച്ചു.
  25. മലപ്പുറത്തെ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം വാര്‍ഡില്‍ യു.ഡി.എഫിന്റെ ഫിര്‍ദൗസ് വിജയിച്ചു.
  26. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് കൊടലിക്കുണ്ട് വാര്‍ഡില്‍ യു.ഡി.എഫിന്റെ സമീറ വിജയിച്ചു.
  27. മലപ്പുറം തിരുന്നാവായ പഞ്ചായത്തിലെ അഴകത്തുകളം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സോളമന്‍ വിക്ടര്‍ദാസ് വിജയിച്ചു.
  28. വയനാട് സുല്‍ത്താന്‍ബത്തേരി പാലക്കരയില്‍ സ്വതന്ത്രസ്ഥാനാര്‍ഥി പ്രമോദ് കെ.എസ്. വിജയിച്ചു.

Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!