Breaking News
പരിയാരത്ത് പണം കൊടുത്താലും മരുന്നില്ല

പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വിലകൊടുത്താലും മരുന്നുകൾ ലഭിക്കാതായതോടെ രോഗികൾ വലയുന്നു. നിലവിൽ 3 ഫാർമസിയുണ്ടായിട്ടും രോഗികൾക്ക് അവശ്യമരുന്നുകൾ കിട്ടുന്നില്ല.
സർക്കാർ ഫാർമസിയും കാരുണ്യ ഫാർമസിയും ആശുപത്രി വികസന സൊസൈറ്റിയുടെ ഫാർമസിയും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
മരുന്നു വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഡിപ്പോയിൽ ആവശ്യത്തിനു മരുന്ന് എത്താത്തതിനാലാണ് ആശുപത്രിയിൽ മരുന്നു ക്ഷാമമുണ്ടാകുന്നത്.
പ്രതിവർഷം 25 കോടി രൂപയുടെ മരുന്ന് ആവശ്യമാണെന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു.
എന്നാൽ ആരോഗ്യവകുപ്പ് പരിയാരത്ത് നൽകുന്നത് പ്രതിവർഷം 9 കോടി രൂപയുടെ മരുന്നാണ്. ഇതിൽ 7 കോടി രൂപയുടെ മരുന്നു മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പരിയാരത്ത് ലഭിച്ചത്.
സർക്കാർ ഫാർമസിയിൽ പ്രതിസന്ധി രൂക്ഷം
സൗജന്യമായി മരുന്നു വിതരണം നടത്തുന്ന സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷമാണ്. ഒട്ടുമിക്ക മരുന്നുകളും കിട്ടാനില്ല. ഇതിനു പരിഹാരമായാണു സർക്കാരിന്റെ കാരുണ്യ ഫാർമസി പരിയാരം ആശുപത്രിയിൽത്തന്നെ തുടങ്ങിയത്.
ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ ഇവിടെ ലഭിക്കാറുണ്ടായിരുന്നു.മരുന്നുവിലയിൽ നിശ്ചിത ശതമാനം ഇളവും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മരുന്നുക്ഷാമം കാരുണ്യ ഫാർമസിയിലേക്കും ബാധിച്ചു.
സൊസൈറ്റി ഫാർമസിയിലുംമരുന്നില്ല; ദുരൂഹം
മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ മരുന്നും ഇംപ്ലാന്റും കുറഞ്ഞ നിരക്കിൽ രോഗികൾക്കു ലഭ്യമാക്കുന്ന ഫാർമസി ആരംഭിച്ചെങ്കിലും ഇപ്പോൾ ഇതിന്റെ ഗുണങ്ങൾ രോഗികൾക്കു ലഭിക്കുന്നില്ല.
ഇവിടെയും അവശ്യ മരുന്നുകളും മറ്റ് ചികിത്സാ ഉൽപന്നങ്ങളും കിട്ടാനില്ലാതായി. ആശുപത്രി വികസന സൊസൈറ്റിക്ക് ഫണ്ട് ഉണ്ടായിട്ടും ആവശ്യത്തിനുള്ള മരുന്നുകൾ ഫാർമസിയിൽ ലഭ്യമാക്കാത്തതിൽ ദുരൂഹതയുമുണ്ട്.
രാത്രി മരുന്നിനായി വണ്ടി പിടിക്കണം
രാത്രിയിൽ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയാൽ ചില മരുന്നുകൾ ലഭിക്കാൻ ദൂരെയുള്ള പട്ടണത്തിലേക്കു പോകേണ്ടിവരും. ആശുപത്രിയിലെ ഫാർമസിയിൽ ചില മരുന്നുകൾ ലഭിക്കാത്തതിനാലും പരിയാരം ടൗണിലെ സ്വകാര്യ ഫാർമസികൾ രാത്രിയിൽ അടയ്ക്കുന്നതിനാലുമാണിത്.
സർക്കാർ സ്ഥാപനം, ജീവനക്കാരോ..?
കഴിഞ്ഞമാസം 15നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന നടപടി ഉടൻ പൂർത്തിയാക്കണമെന്ന് കർശന നിർദേശമുണ്ടായിട്ടും നടപടി ക്രമങ്ങൾ ഇനിയും പൂർത്തിയായില്ല.
രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിലും പ്രതീക്ഷയിലാണ് ജീവനക്കാർ.നഴ്സുമാർ,ഡോക്ടർമാർ എന്നിവരുടെ ഇന്റഗ്രേഷൻ നടപടിയുടെ ആദ്യ ഘട്ടമാണ് ഇതുവരെ പൂർത്തിയായത്. ഇതിൽ കാർഡിയോളജി, ഡെന്റൽ കോളജ് വിഭാഗത്തിലെ ഡോക്ടർമാരുടെ ഇന്റഗ്രേഷനിൽ നടപടി സ്വീകരിച്ചിട്ടുമില്ല.
സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിൽ സർക്കാർ 1550 തസ്തിക അനുവദിച്ചിരുന്നു. ഇതിൽ നഴ്സ്, ഡോക്ടർ എന്നീ വിഭാഗത്തിലെ 668 ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടിയാണ് പുരോഗമിക്കുന്നത്. മറ്റു ജീവനക്കാരുടെ ഇന്റഗ്രേഷൻ അനിശ്ചിതമായി നീളുകയാണ്.
സർക്കാർ ഏറ്റെടുത്ത് ഏതാണ്ട് 5 വർഷമാകുമ്പോഴാണ് ജീവനക്കാരുടെ പ്രതിസന്ധി അതേരീതിയിൽ തുടരുന്നത്. എന്നാൽ ഉന്നതതല യോഗം കഴിഞ്ഞതിനു ശേഷം ജീവനക്കാരുടെ പ്രശ്നങ്ങൾ തീർക്കാൻ കാര്യമായ നടപടികളുണ്ടാകാത്തതിനാൽ ജീവനക്കാർക്ക് ആശങ്കയുണ്ട്.പല മാസങ്ങളിലും ശമ്പളം വൈകുന്നതോടൊപ്പം ആനുകൂല്യങ്ങളും മുടങ്ങിയതാണു ജീവനക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നത്.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്