Breaking News
ഇനി അഞ്ചുനാൾ കലാമാമാങ്കത്തിന്റെ രാപ്പകലുകൾ.

കണ്ണൂർ: സർക്കസിന്റെയും കേക്കിന്റെയും ക്രിക്കറ്റിന്റെയും നാട്ടിൽ ഇനി അഞ്ചുനാൾ കലാമാമാങ്കത്തിന്റെ രാപ്പകലുകൾ. കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന് മാർച്ച് ഒന്നിന് തലശ്ശേരി ബ്രണ്ണൻ കോളജിൽ തുടക്കമാകും.
സ്റ്റേജ്-സ്റ്റേജിതരം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി നൃത്തം, സംഗീതം, ദൃശ്യ-നാടകം, ചിത്രം, സാഹിത്യം എന്നിങ്ങനെ അഞ്ചു ഉപവിഭാഗങ്ങളിലായാണ് മത്സരങ്ങൾ. സ്റ്റേജ്-സ്റ്റേജിതര ഇനങ്ങളിൽ ഡോ. പി.കെ. രാജൻ മെമ്മോറിയൽ റോളിങ് ട്രോഫി വെവ്വേറെ നൽകും.
ഉപവിഭാഗങ്ങളിൽ ചാമ്പ്യൻഷിപ് നേടുന്നവർക്ക് ചന്തുമേനോൻ സ്മാരക ട്രോഫി (സാഹിത്യോത്സവം), പഴശ്ശി കേരളവർമ സ്മാരക ട്രോഫി (ചിത്രോത്സവം), ഉബൈദ് സ്മാരക ട്രോഫി (സംഗീതോത്സവം), ചന്ദ്രഗിരി അമ്പു സ്മാരക ട്രോഫി (നൃത്തോത്സവം), വിദ്വാൻ പി. കേളുനായർ സ്മാരക ട്രോഫികളും (ദൃശ്യ-നാടകോത്സവം) കാത്തിരിക്കുന്നുണ്ട്.
141 ഇനങ്ങളിലായി കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 107 കോളജുകളിൽനിന്നായി 4978 കലാകൗമാരക്കാർ അരങ്ങിലെത്തും. കഴിഞ്ഞ തവണത്തേക്കാൾ 21 ഇനങ്ങൾ കൂടി ഇത്തവണയുണ്ട്. ‘കലയുടെ കളിത്തൊട്ടിലിൽ കാലത്തിന്റെ കൈയൊപ്പ്’ പ്രമേയത്തിൽ ബ്രണ്ണൻ കോളജിലെ 10 വേദികളിലായാണ് കലാമത്സരങ്ങൾ.
ബുധനാഴ്ച രാവിലെ 9.30ഓടെ മത്സരങ്ങൾക്ക് തുടക്കമാകും. വൈകീട്ട് മൂന്നിന് ഉദ്ഘാടനം നടക്കും. കലോത്സവത്തിന് മുന്നോടിയായി വിവിധങ്ങളായ പരിപാടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. കലാകൗമാരക്കാരെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ഹരിതസൗഹൃദം കലോത്സവം
തലശ്ശേരി ബ്രണ്ണൻ കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം പൂർണമായും പ്ലാസ്റ്റിക് വിമുക്തമായി നടത്തും. പൂർണമായും ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ കലോത്സവം. കോളജിന്റെ വിവിധ ഭാഗങ്ങളിൽ ഓലക്കുട്ടകൾ സ്ഥാപിച്ചു.
കലോത്സവ നഗരിയിൽ പരമാവധി ജൈവ വസ്തുക്കള്‍ ഉപയോഗിക്കുക, ഉപയോഗിക്കുന്ന അജൈവ വസ്തുക്കള്‍ വലിച്ചെറിയാതെ പ്രത്യേകം തയാറാക്കിയ ഓലക്കുട്ടകളിൽ സമാഹരിക്കുക, ജൈവ വസ്തുക്കള്‍ സ്രോതസ്സിൽ സംസ്കരിക്കുക എന്നീ രീതികളാണ് മാലിന്യ നിയന്ത്രണത്തിനായി ആശ്രയിക്കുന്നത്.
ഇതിന്റെ മുന്നോടിയായി ജില്ല പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം നിർവഹിച്ച് കലോത്സവ നഗരിയിൽ മുഴുവൻ ഓലക്കുട്ട സ്ഥാപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഞ്ജുള, സംഘാടകസമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ, യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ സാരംഗ്, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എസ്. സഞ്ജീവ്, നിവേദ്, പി.കെ. ബിനിൽ തുടങ്ങിയവർ പങ്കെടുത്തു.
വിളംബര റാലി നാളെ
കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ വിളംബര റാലി ചൊവ്വാഴ്ച നടക്കും. ചെണ്ട, മുത്തുക്കുട, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഉച്ചക്ക് രണ്ടിന് ബ്രണ്ണൻ കോളജു മുതൽ ചിറക്കുനി വരെയാണ് വിളംബര ഘോഷയാത്ര നടത്തുക. കോളജ് വിദ്യാർഥികൾ, നാട്ടുകാർ, കലാപ്രേമികൾ എറാലിയിൽ അണിനിരക്കും.
പന്തലിന് കാൽനാട്ടി
കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തലിന് കാൽനാട്ടി. കാൽനാട്ടൽ കർമം മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ നിർവഹിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിൽ 10 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക.
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്