Connect with us

Breaking News

ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്‌.ഡി.പി.ഐയെയും കടന്ന്‌ മലപ്പുറത്തെ ദേശീയപാത വികസനം

Published

on

Share our post

മലപ്പുറം : കുപ്രചാരണങ്ങളിൽ തെറ്റിധരിക്കപ്പെട്ട്‌ ആശങ്കയുടെ മുൾമുനയിൽ നാട്ടുകാർ. നഷ്‌ട‌പരിഹാരം കിട്ടില്ലെന്നും കിടപ്പാടംവരെ ഇല്ലാതാകുമെന്നും ഇളക്കിവിട്ട്‌ ജമാഅത്തെ ഇസ്ലാമിയും എസ്‌.ഡി.പി.ഐയും മുസ്ലിംലീഗും. ഭൂമി എറ്റെടുക്കാൻ പോയ ഉദ്യോഗസ്ഥരെ തടയാൻ പ്രകോപിതരായി ജനക്കൂട്ടം. ദേശീയപാത നിർമാണത്തിന്റെ തുടക്കത്തിൽ പ്രക്ഷോഭങ്ങളുടെ വേലിയേറ്റമായിരുന്നു. എന്നാൽ ഇന്ന്‌ കഥ മാറി. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ആറുവരി പാത നിർമാണം അതിവേഗം.

ജമാഅത്തെ ഇസ്ലാമിയും എസ്‌.ഡി.പി.ഐയും 
മുസ്ലിംലീഗും ആളുകളെ സമരത്തിനിറക്കിയ കാലം 
ഓർമയുണ്ടോ? കള്ളപ്രചാരണത്തിന്റെ മുനയൊടിച്ച്‌ എൽ.ഡി.എഫ്‌ സർക്കാർ സ്ഥലമേറ്റെടുക്കൽ 
പൂർത്തിയാക്കി. ദേശീയപാത വികസനം 
യാഥാർഥ്യമാകുകയാണ്‌.

ദേശീയപാത – 66 വികസനം കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്‌. ഒരിക്കലും സാധ്യമാകില്ലെന്ന്‌ പറഞ്ഞ്‌ ഉമ്മൻചാണ്ടി സർക്കാർ ഒഴിവാക്കിയ പദ്ധതിയാണ്‌ ഒന്നാം പിണറായി സർക്കാർ ജനകീയ ഇടപെടലിലൂടെ യാഥാർഥ്യമാക്കിയത്‌. ഭൂമി വിട്ടുനൽകുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും വലിയ നഷ്‌ടപരിഹാരം നൽകിയുമാണ്‌ ചേർത്തുപിടിച്ചത്‌. ദേശീയപാത വികസനത്തിന്റെ കൂടുതൽ ഗുണം ലഭിക്കുന്ന ജില്ലയാണ്‌ മലപ്പുറം. ഇടിമുഴിക്കൽമുതൽ കാപ്പിരിക്കാടുവരെ 74 കിലോമീറ്റർ ആറുവരിയാക്കും.

രാമനാട്ടുകര–വളാഞ്ചേരി, വളാഞ്ചേരി–-കാപ്പിരിക്കാട്‌ എന്നിങ്ങനെ രണ്ട്‌ റീച്ചിലാണ്‌ പ്രവൃത്തി. 4507 കോടിയാണ്‌ ചെലവ്‌. രാമനാട്ടുകര-വളാഞ്ചേരി റീച്ചിന്‌ 2367 കോടിയും വട്ടപ്പാറ–- കാപ്പിരിക്കാട്‌ റീച്ചിന്‌ 2140 കോടിയുമാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌. ഇതിനകം 40 ശതമാനം പ്രവൃത്തി പൂർത്തിയായി. 2024 ജൂലൈ 19നുമുമ്പ്‌ പ്രവൃത്തി പൂർത്തീകരിക്കാനാണ്‌ ധാരണ. ഹൈദരബാദ്‌ കെഎൻആർ കൺസ്‌ട്രക്‌ഷൻ കമ്പനിക്കാണ്‌ (കെഎൻആർസിഎൽ) ചുമതല.
പുതിയ 
2 ബൈപാസ്‌

രണ്ട്‌ ബൈപാസുകളാണ്‌ ദേശീയപാത പ്രവൃത്തി തീരുമ്പോളുണ്ടാവുക. ആദ്യത്തേത്‌ കോഴിച്ചെന പാലച്ചിറമാട്‌ തുടങ്ങി സ്വാഗതമാട്‌ എത്തും. 4.6 കിലോമീറ്ററാണ്‌ ദൂരം. ഇതോടെ ചങ്കുവെട്ടി, എടരിക്കോട്‌ ഭാഗത്തെ ഗതാഗതക്കുരുക്കിന്‌ ശമനമാകും. രണ്ടാമത്തേത്‌ വട്ടപ്പാറ വളവിന്‌ മുകൾഭാഗത്ത്‌ ആരംഭിച്ച്‌ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൻ പാലത്തിനു സമീപം അവസാനിക്കും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന്‌ വലിയ വയഡക്‌റ്റാണ്‌ താഴേക്ക്‌ നിർമിക്കുക. വളാഞ്ചേരി നഗരത്തിലെ തിരക്ക്‌ ഇതോടെ ഇല്ലാതാകും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!