Breaking News
മുദ്രാവാക്യങ്ങൾ കേട്ടുവോ; അലയടിക്കുന്നുണ്ടിപ്പോഴും

കാസർകോട്: എല്ലാ ജാഥകളും തുടങ്ങുന്ന അത്യുത്തര കേരളത്തിൽ, സ്വാതന്ത്ര്യത്തിനും മുമ്പേ ഒരുനാട്ടിട വഴിയിൽ മുഴങ്ങിയ മുദ്രാവാക്യത്തിന്റെ അലകൾ ഇപ്പോഴും ചരിത്രത്തിൽ വീശിയടിക്കുന്നുണ്ട്. 1941 മാർച്ച് 28ന്റെ പകലിൽ കയ്യൂരിൽ തേജസ്വിനിപ്പുഴക്കരയിൽ നടന്നൊരു ജാഥ ചരിത്രമായി വർത്തമാനത്തിലേക്ക് ഇന്നും നടന്നുകയറുകയാണ്.
കാർഷക സമരത്തിൽ മുന്നണിയിലുള്ള കയ്യൂരിലെ കമ്യൂണിസ്‌റ്റ് പാർടി പ്രവർത്തകരെ മാർച്ച് 26ന് പുലർച്ചെ ബ്രിട്ടീഷ് പൊലീസുകാരെത്തി ഭീകരമായി മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചുള്ള ജാഥയാണ് 28ന് പ്രയാണം തുടങ്ങിയത്. കയ്യൂർ പൂക്കണ്ടത്ത് പ്രതിഷേധയോഗം ചേർന്ന് 200 ഓളം വരുന്ന പ്രവർത്തകർ ചെറിയാക്കരയിലേക്ക് നീങ്ങി.
കാക്കി ട്രൗസറും ഷർട്ടും ധരിച്ച വളണ്ടിയർമാരായിരുന്നു ഇതിൽ പകുതിയും. ജാഥ കടന്നുപോയ വഴിയരികിലെ ചായക്കടയിൽ, തലേന്ന് കയ്യൂരിൽ നരനായാട്ട് നടത്തിയ സുബ്രായൻ എന്നൊരു പൊലീസുകാരനുമുണ്ട്.
പൊലീസിനെ കണ്ടതോടെ ജാഥക്കാർക്ക് ആവേശമായി. കമ്യൂണിസ്‌റ്റ് പാർടിയുടെ കൊടി പിടിപ്പിച്ച് സുബ്രായനെ മുന്നിൽ നടത്തി. പാർടി കൊടിപിടിച്ചത് ആ ബ്രിട്ടീഷ് പൊലീസുകാരന് അപമാനമായി തോന്നി. തേജസ്വിനിക്കരയിൽ എടത്തിൽ കടവിലെത്തിയപ്പോൾ, കൈയിലുണ്ടായിരുന്ന കൊടി കെട്ടിയ വടിയെടുത്ത് മുന്നിലുള്ള, പാലായി കൊട്ടനെന്ന വളണ്ടിയറുടെ തലതല്ലിപ്പൊളിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
മറ്റുവളണ്ടിയർമാർ പിന്നാലെ ഓടി. ആസമയത്താണ് പൊടോര കുഞ്ഞമ്പുനായരുടെ നേതൃത്വത്തിൽ മറ്റൊരു ജാഥ എതിരായി വന്നത്. രണ്ടുവശത്തും പാർടി പ്രവർത്തകരെ കണ്ട സുബ്രായൻ, പുഴയിലേക്ക് എടുത്തുചാടി.
വലിയ അടിയൊഴുക്കുള്ള തേജസ്വിനിയിൽ, കാക്കിയുടപ്പിട്ട ആ പൊലീസുകാരൻ മുങ്ങിത്താണു മരിച്ചു. ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടിയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച സംഭവമായി, ജാഥയും സുബ്രായന്റെ മരണവും. ഈ കേസിൽ, തെളിവില്ലാഞ്ഞിട്ടും നാലുസഖാക്കളെ കഴുമരമേറ്റി ബ്രിട്ടീഷ് സർക്കാർ പ്രതികാരം തീർത്തു.
മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പള്ളിക്കൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നീ രണധീരരെ 1943 മാർച്ച് 29ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. പൂക്കണ്ടത്തു നിന്നും ചെറിയാക്കരയിലേക്ക് നീങ്ങിയ ആ ഗ്രാമീണജാഥയുടെ കൃത്യം രണ്ടാംവർഷമാണ് ആ തൂക്കിലേറ്റൽ.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്