Connect with us

Breaking News

നടന്നത് 45 കോടിയുടെ തട്ടിപ്പെന്ന് അന്വേഷണസംഘം: അർബൻ നിധിയിൽ പരസ്പരം പഴിചാരി ഡയറക്ടർമാർ

Published

on

Share our post

കണ്ണൂർ:അർബൻ നിധി -എനി ടൈം മണി നിക്ഷേപതട്ടിപ്പുകേസിൽ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് ഡയറക്ടർമാർ.കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത എനി ടൈം മണി ഡയറക്ടർമാരായ ആന്റണി സണ്ണി, ഗഫൂർ, ഷൗക്കത്ത് അലി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ചിലവഴിച്ചത് സംബന്ധിച്ച് പരസ്പരം ആരോപണമുയർത്തിയത്.

സ്വകാര്യ ആവശ്യത്തിനായി അർബൻ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചതായി സമ്മതിച്ച ആന്റണി കൂടുതൽ പണം തട്ടിയെടുത്തത് ഷൗക്കത്ത് അലിയാണെന്ന് ആരോപിച്ചു. ബിനാമികളുടെ അക്കൗണ്ടിലേക്കാണ് ഷൗക്കത്ത് അലി പണം മാറ്റിയതെന്നും തന്നെ അർബൻ നിധിയിലേക്ക് ക്ഷണിച്ചത് ഷൗക്കത്ത് അലിയാണെന്നുമായിരുന്നു ആന്റണിയുടെ വാദം. എട്ടുകോടി രൂപ താൻ എടുത്തുവെന്ന് ആന്റണി സമ്മതിച്ചതായാണ് വിവരം.

നഷ്ടത്തിലായ ട്രാൻസ്‌പോർട് കമ്പനിയെ ലാഭത്തിലാക്കാൻ വേണ്ടി താത്കാലിക തിരിമറിയായിരുന്നു അതെന്നായിരുന്നു ആന്റണിയുടെ വാദം. മറ്റ് ഡയറക്റ്റർമാർ ഇതിന്റെ ഇരട്ടിയിലധികം തട്ടിയെടുത്തെന്നും ആന്റണി ആരോപിച്ചു. ആന്റണിയും ഷൗക്കത്ത് അലിയും ഇതിന് മുൻപും ബിസിനസുകൾ നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.വരും ദിവസങ്ങളിൽ ഷൗക്കത്ത് അലിയുടെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ബാങ്ക് ഇടപാടുകളും സ്വത്ത് കൈമാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും.

അറസ്റ്റിലായവരുടെ പേരിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. ചെന്നൈയിലും തൃശൂരിലും ആന്റണിക്ക് സ്വന്തമായി അറുപതോളം ലോറികൾ ഉണ്ട്. കടം വീട്ടാനായി അവ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്ന് ആന്റണി വെളിപ്പെടുത്തിയിരുന്നു.

അവയുടെ വിൽപന തടയാനുള്ള നീക്കങ്ങളും അന്വേഷണസംഘം സ്വീകരിക്കുന്നുണ്ട്.ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഗഫൂറിനെയും ഷൗക്കത്ത് അലിയേയും തിരികെ ജയിലിൽ അടച്ചു. കമ്പനിയുടെ എച്ച്.ആർ മാനേജരായിരുന്ന മട്ടന്നൂർ സ്വദേശി പി.വി.പ്രഭീഷ് കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ പ്രകാരം 45 കോടിയുടെ തട്ടിപ്പാണ് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെ 23 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!