Connect with us

Breaking News

ഇന്ത്യയിൽ വരാനിരിക്കുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങളുടെ കാലമെന്ന് മുന്നറിയിപ്പ്

Published

on

Share our post

വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ക്ലെവലാൻഡ് ക്ലിനിക്. ആഗോളവത്ക്കരണം, സമ്പദ്‌ വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ളീവ്ലാൻഡ്‌ ക്ലിനിക്കിന്റെ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗം ചെയർമാൻ ഡോ.ജെയിം ഏബ്രഹാമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം ആരോഗ്യ ദുരന്തങ്ങൾ തടയാൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വൈദ്യശാസ്ത്രമാർഗങ്ങൾ രാജ്യം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1.93 കോടി പുതിയ കാൻസർബാധിതരും, ഒരു കോടി കാൻസർ മരണങ്ങളും 2020-ൽ ഉണ്ടായിട്ടുണ്ട്. സ്തനാർബുദമാണ് ഏറ്റവുമധികം ബാധിക്കപ്പെടുന്ന കാൻസർ. നേരത്തെ ശ്വാസകോശ അർബുദമായി കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്. മരണ സംഖ്യയിൽ ഇപ്പോഴും ശ്വാസകോശാർബുദമാണ് മുന്നിൽ.

18 ലക്ഷം മരണം ശ്വാസകോശ അർബുദം മൂലം ഉണ്ടാകുന്നു. ജനസംഖ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ലോകമെമ്പാടുമുള്ള കാൻസർ ബാധിതരുടെ എണ്ണം 2040-ൽ 2.84 കോടിയായി ഉയരുമെന്നാണ് ഗ്ലോബോക്കൻ (ഗ്ലോബൽ കാൻസർ ഒബ്‌സർവേറ്ററി) വിലയിരുത്തുന്നത്. ആഗോളവത്കരണം, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച തുടങ്ങിയ കാരണങ്ങളാൽ ഇതിലെ അപകട സാധ്യത വർധിക്കുകയും ചെയ്തേക്കാം.

പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള കാൻസർ വാക്സിനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ഡിജിറ്റൽ ടെക്നോളജി എന്നിവയുടെ വിപുലീകരണം, ലിക്വിഡ് ബയോപ്സിയിൽ നിന്നുള്ള കാൻസർ രോഗനിർണയം തുടങ്ങിയവ ഇനി ഉപയോഗിക്കണമെന്ന് ഡോ.ജെയിം ഏബ്രഹാം പറഞ്ഞു.

ജീനോമിക് പ്രൊഫൈലിങ്ങിന്റെ ഉപയോഗം, ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യകളുടെ പരിണാമം, വരും തലമുറയുടെ ഇമ്മ്യൂണോ തെറാപ്പികൾ, CAR T സെൽ തെറാപ്പികൾ എന്നിവയാണ് പ്രയോജനപ്പെടുത്തണം. ഡിജിറ്റൽ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ടെലിഹെൽത്ത് പോലെയുള്ള മാർഗങ്ങൾ രോഗികളും രോഗവിദഗ്‌ധരും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സഹായിക്കും.

ഇത്തരം ടെക്‌നോളജികളുടെ വരവ് ഗ്രാമീണ മേഖലയിൽ ഉൾപ്പെടെയുള്ള ആളുകൾക്ക് ഏറെ സഹായകമാകുകയും ചെയ്യും. രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ആളുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഇതെങ്ങനെ ലഭ്യമാക്കുമന്നതാണ് ഇന്ത്യ ഇനിയുള്ള നാളുകളിൽ അഭിമുഖീകരിക്കാൻ പോകുന്ന മറ്റൊരു പ്രതിസന്ധി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ബയോപ്‌സിയിൽ ഉണ്ടാകുന്ന എത്ര ചെറിയ മാറ്റങ്ങളും പാറ്റേണുകളിലെ വ്യത്യാസങ്ങളും കൃത്യമായി വേർതിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനിതക പ്രൊഫൈലിങ് നടത്തിയാൽ സ്തന, വൻകുടൽ കാൻസറുകൾ ചെറുപ്രായത്തിൽ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനാകും.

രക്തസമ്മർദ്ദവും, കൊളസ്ട്രോളും പരിശോധിക്കുന്നത് പോലെ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും പ്രത്യേകമായി കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതിനായുള്ള ചികിത്സകൾക്കും ജനിതക പരിശോധന സഹായിക്കും. കാൻസർ രോഗനിർണയത്തിനായി സ്കാൻ, മാമോഗ്രാം, കൊളോനോസ്കോപ്പി അല്ലെങ്കിൽ പാപ്പ് സ്മിയർ എന്നിവയാണ് നിലവിൽ ഉപയോഗിക്കുന്നത്.

പക്ഷെ ഈ രീതിയിൽ അസുഖം കണ്ടെത്തുമ്പോഴേക്കും വളരെ വൈകിയിരിക്കും. കാൻസർ, സിസ്റ്റിക് ഫൈബ്രോസിസ്, ഹൃദ്രോഗം, പ്രമേഹം, ഹീമോഫീലിയ, സിക്കിൾ സെൽ അസുഖം, എയ്ഡ്സ് എന്നിവ ചികിത്സിക്കുന്നതിനുള്ള വാഗ്ദാനമാണ് ജീൻ തെറാപ്പി മേഖല.

കാൻസർ ചികിത്സയിലെ മറ്റൊരു പ്രവണത ഇമ്മ്യൂണോതെറാപ്പി കീമോതെറാപ്പിയുമായി ബന്ധിപ്പിച്ച് പല കാൻസർ കേസുകളിലും മുഴകൾ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ഒരു സാധാരണ ചികിത്സയായി മാറിക്കഴിഞ്ഞു ഡോ.ജെയിം ഏബ്രഹാം പറഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!