Connect with us

Breaking News

ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്

Published

on

Share our post

തിരുവനന്തപുരം: രാജ്യത്തെ മികച്ച സംരംഭക സംസ്ഥാനമെന്ന നേട്ടത്തിന്റെ നെറുകയിൽ കേരളം. ചെറുകിട–- ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ ‘ബെസ്റ്റ്‌ പ്രാക്ടീസ്‌’ പദ്ധതിയായി കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയെ കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ്‌ സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിലാണ്‌ കേരളത്തിന്‌ ഈ അംഗീകാരം ലഭിച്ചത്‌.
ഇതോടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, -ടൂറിസം, ഐടി മേഖലകൾക്കൊപ്പം കേരളത്തിലെ വ്യവസായമേഖലയും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടു. സംസ്ഥാന വ്യവസായമേഖലയ്‌ക്ക്‌ ദേശീയതലത്തിൽ ഇത്തരമൊരു അംഗീകാരം ഇതാദ്യമാണ്‌.

2022–-23 സാമ്പത്തികവർഷം സംസ്ഥാനത്ത്‌ ഒരുലക്ഷം സംരംഭങ്ങൾക്ക്‌ തുടക്കമിടുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ്‌ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ ‘സംരംഭകവർഷം’.ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത പദ്ധതി എട്ടുമാസത്തിനുള്ളിൽത്തന്നെ ലക്ഷത്തിലേറെ സംരംഭങ്ങൾക്ക്‌ തുടക്കമിട്ട്‌ ലക്ഷ്യം കൈവരിച്ചു.

പദ്ധതി അംഗീകരിച്ച്‌ 235 ദിവസംകൊണ്ട്‌ ലക്ഷ്യം നിറവേറ്റപ്പെട്ടത്‌ ദേശീയ വിലയിരുത്തലിൽ പ്രത്യേകമായി പരാമർശിച്ചു. ലക്ഷ്യം പൂർത്തീകരിച്ച ദിവസത്തെ കണക്കുപ്രകാരം 1,01,353 സംരംഭങ്ങൾക്ക്‌ തുടക്കമായി. 6282 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിനു ലഭിച്ചു. 2,20,500 പേർക്ക്‌ തൊഴിൽ ലഭിച്ചു.

ജനുവരി എട്ടിനു ലഭ്യമായ കണക്കുകൾപ്രകാരം പദ്ധതിയിലൂടെയുള്ള നിക്ഷേപം 7261.54 കോടിയായി ഉയർന്നിട്ടുണ്ട്‌. സംരംഭങ്ങളുടെ എണ്ണം 1,18,509ൽ എത്തി. തൊഴിലുകളുടെ എണ്ണം 2,56,140 ആയി. മലപ്പുറം, എറണാകുളം ജില്ലകളിലായിമാത്രം ഇരുപതിനായിരത്തിലേറെ തൊഴിലവസരം സൃഷ്‌ടിച്ചു. പതിനായിരത്തിൽ കുറവ്‌ തൊഴിലവസരം വ്യാവസായികമായി നിലവിൽ പിന്നിൽ നിൽക്കുന്ന കാസർകോട്‌, ഇടുക്കി, വയനാട്‌ ജില്ലകളിൽമാത്രം.
സംരംഭകവർഷം പദ്ധതി പല മാനങ്ങൾകൊണ്ടും ഇന്ത്യയിലെ പുതുചരിത്രമാണെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തലസൗകര്യം, സംരംഭകരായ വനിതകളുടെ എണ്ണം തുടങ്ങി പദ്ധതി സൃഷ്ടിച്ച റെക്കോഡുകൾ പലതാണ്‌.
ഈ പ്രത്യേകതകൾകൊണ്ടാണ്‌ ദേശീയാംഗീകാരം. പദ്ധതി തുടങ്ങി 235 ദിവസംകൊണ്ട്‌ ലക്ഷ്യം കൈവരിച്ചു–- പി രാജീവ്‌ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!