Connect with us

Breaking News

കുതിക്കാൻ വരുന്നൂ, പുത്തൻപാതകൾ ; എറണാകുളം ജില്ലയിലെ റോഡ്‌ ശൃംഖല വികസിക്കുന്നു

Published

on

Share our post

കൊച്ചി: മുമ്പില്ലാത്തവിധം എറണാകുളം ജില്ലയിലെ റോഡ്‌ ശൃംഖല വികസിക്കുന്നു. രാജ്യത്തിന്‌ സാമ്പത്തിക കുതിപ്പേകുന്ന വ്യവസായ ഇടനാഴികളുടെ ഭാഗമായ ദേശീയപാതകളും സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിന്‌ വേഗമേകുന്ന പാതകളും ഉൾപ്പെടെ നിരവധി പദ്ധതികളാണ്‌ നിർമാണഘട്ടത്തിലുള്ളത്‌. ആ നിരയിൽ ഒടുവിലത്തേതാണ്‌ കഴിഞ്ഞദിവസം കേന്ദ്രാനുമതി ലഭിച്ച അങ്കമാലി-–-കുണ്ടന്നൂർ ബൈപാസ്‌ പദ്ധതി. ദേശീയപാത പദ്ധതികൾക്ക്‌ 25 ശതമാനം പണം മുടക്കുന്നത്‌ സംസ്ഥാന സർക്കാരാണ്‌. നിർമാണം ആരംഭിച്ച എൻ.എച്ച്‌ 66ന്‌ 5589 കോടി രൂപയാണ്‌ നൽകിയത്‌.

മൂത്തകുന്നം–-ഇടപ്പള്ളി 
എൻഎച്ച്‌ 66
ഒരിക്കലും നടപ്പാകില്ലെന്ന്‌ എഴുതിത്തള്ളിയ മൂത്തകുന്നം–-ഇടപ്പള്ളി ദേശീയപാതയുടെ 26 കിലോമീറ്റർ ആറുവരിയാക്കൽ നടക്കുന്നു. പദ്ധതിക്ക്‌ ആവശ്യമായ ഭൂമിയുടെ 98 ശതമാനവും ഏറ്റെടുത്തുകഴിഞ്ഞു. 1300 കോടി രൂപയോളം ഭൂമിവിലയായി സംസ്ഥാന സർക്കാർ നൽകി. ഓറിയന്റൽ സ്‌ട്രക്ചറൽ എൻജിനിയേഴ്‌സിനാണ്‌ നിർമാണകരാർ. 910 ദിവസമാണ്‌ നിർമാണ കാലാവധി.

അങ്കമാലി–-കുണ്ടന്നൂർ ബൈപാസ്‌
ഇടപ്പള്ളി–-അരൂർ ബൈപാസിലെ തിരക്കുകുറയ്‌ക്കാൻ 2016ൽ ആവിഷ്‌കരിച്ച പദ്ധതിയാണിത്‌. എൻഎച്ച്‌ 544ന്റെ തുടർച്ചയെന്നോണം അങ്കമാലി ജങ്‌ഷന്‌ വടക്കുമാറി ആരംഭിച്ച്‌ ആലുവ, കുന്നത്തുനാട്‌, കണയന്നൂർ താലൂക്കുകളിലെ 50 കിലോമീറ്റർ പാത കുണ്ടന്നൂർ ജങ്‌ഷന്‌ തെക്കുഭാഗത്തായി എത്തും. 163 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന നിർദിഷ്‌ട തേനി–-മൂന്നാർ–-കൊച്ചി എൻഎച്ച്‌ 85 ഗ്രീൻഫീൽഡ്‌ പാത തൃപ്പൂണിത്തുറയിലോ പുത്തൻകുരിശ്‌ ഭാഗത്തോ അങ്കമാലി–-കുണ്ടന്നൂർ പാതയുമായി സംഗമിക്കും. ഭൂമിയെടുക്കലിനുള്ള വിജ്ഞാപനവും പാതയുടെ അന്തിമ അലൈൻമെന്റും അടുത്ത മാസത്തോടെ തയ്യാറാകും. നഗരവികസനം കാലടി, പെരുമ്പാവൂർ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്ന പാതയായിരിക്കും ഇത്‌.

കൊച്ചി–-തേനി പാത
നിർദിഷ്ട കൊച്ചി–തേനി ദേശീയപാത (എൻഎച്ച് 85) നിർമാണത്തിന്‌ ഭൂമി ഏറ്റെടുക്കാൻ നടപടി പുരോഗമിക്കുന്നു. കുന്നത്തുനാട്, കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ 19 വില്ലേജുകളിലൂടെയാണ്‌ പാത. ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാർ 1489 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. 10,236 കോടി രൂപയാണ്‌ നിർമാണച്ചെലവ്‌. കുണ്ടന്നൂരിൽ തുടങ്ങി ഇടുക്കിയിലെ ചതുരംഗപ്പാറയിലൂടെ തമിഴ്നാട്ടിലേക്ക്‌ പ്രവേശിക്കുന്ന പാതയുടെ നീളം 163 കിലോമീറ്റർ.

വൈപ്പിൻ–-പള്ളിപ്പുറം 
റോഡ്‌
ഇരുപത്തഞ്ച്‌ കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാനപാത അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരിക്കുന്ന കെഎസ്‌ടിപി പദ്ധതി ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. 36 കോടി രൂപ ചെലവിലാണ്‌ റോഡ്‌ നവീകരിക്കുന്നത്‌. റോഡ്‌ മാർക്കിങ്, സുരക്ഷാ ക്യാമറ, ഇരുവശത്തും കൈവരിയോടുകൂടിയ നടപ്പാത, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതോടൊപ്പം ആറ്‌ പ്രധാന കവലകളുടെ വിപുലീകരണവും നടക്കും.

തീരദേശ, 
മലയോര പാത
ഒമ്പത്‌ ജില്ലകളിലൂടെ കടന്നുപോകുന്ന 613 കിലോമീറ്റർ തീരദേശപാതയുടെ വൈപ്പിൻ–-ചെല്ലാനം ഭാഗത്തിന്റെ ഡിപിആർ, കരാറുകാരായ എൽ ആൻഡ്‌ ടി തയ്യാറാക്കുന്നു. അലൈൻമെന്റിന്‌ അന്തിമരൂപമായി. 6,500 കോടിരൂപ ചെലവിലാണ്‌ തീരദേശ ഹൈവേ നിർമിക്കുന്നത്‌. ഫോർട്ട്‌ വൈപ്പിൻ, പുതുവൈപ്പ്‌ ബീച്ച്‌, മത്സ്യഫെഡ്‌ ടൂറിസ്‌റ്റ്‌ ഓഫീസ്‌, കടപ്പുറം, അണിയിൽ ബീച്ച്‌, കുഴുപ്പിള്ളി ബീച്ച്‌, ചെറായി ബീച്ച്‌ എന്നിവിടങ്ങളിലൂടെ മുനമ്പത്തെത്തും. വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും ബന്ധിപ്പിക്കാനുള്ള സംവിധാനത്തെക്കുറിച്ച്‌ പരിശോധന നടക്കുന്നു.

വിനോദസഞ്ചാരത്തിന്‌ കുതിപ്പാകുന്ന മലയോര ഹൈവേയുടെ 104 കിലോമീറ്ററോളം ജില്ലയിലൂടെ കടന്നുപോകുന്നു. ഹൈവേയുടെ 804 കിലോമീറ്റർ വരുന്ന 54 സ്‌ട്രെച്ചുകളുടെ പ്രവൃത്തികൾ കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് നടത്തുന്നത്. ഇതിന്റെ വിശദ പ്രോജക്ട്‌ റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിച്ചു.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!