Connect with us

Breaking News

റബ്ബർ കൃഷി മലയോരത്ത് നിന്നും പടിയിറങ്ങുന്നു

Published

on

Share our post

ആലക്കോട്: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ റബ്ബർ കൃഷി മലയോരത്ത് നിന്നും പടിയിറങ്ങുന്നു. നിലവിലുള്ള റബ്ബർ തോട്ടങ്ങൾ പരിചരണമില്ലാതെ നശിക്കുകയും പുതിയതായി റബ്ബർ കൃഷി ചെയ്യാൻ കർഷകർ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് റബ്ബർ പിൻവാങ്ങുന്നത്.റബ്ബർ കൃഷി വ്യാപനത്തിനായി ആറ് പതിറ്റാണ്ട് മുമ്പ് ആലക്കോട്ട് റബ്ബർ ബോർഡ് ആരംഭിച്ച 14 ഏക്കർ വിസ്തൃതിയുള്ള റബ്ബർ നഴ്സറിയിൽ നിന്നും അത്യുൽപ്പാദന ശേഷിയുള്ള ലക്ഷക്കണക്കിന് ബഡ്ഡ് റബ്ബർ തൈകളാണ് ഓരോ വർഷവും കർഷകർക്ക് മിതമായ നിരക്കിൽ വില്പന നടത്തിയിരുന്നത്. ഇതിനു പുറമെ സ്വകാര്യ വ്യക്തികൾ നടത്തിവന്നിരുന്ന ധാരാളം റബ്ബർ നഴ്സറികളുമുണ്ടായിരുന്നു.

റബ്ബറിന് വില കുതിച്ചുയർന്ന നാളുകളിൽ ആദ്യകാലത്ത് കൃഷിചെയ്ത നാടൻ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി പുതിയ ഇനം റബ്ബർ തൈകൾ നട്ട് പിടിപ്പിച്ചു.റബ്ബർ കൃഷിക്ക് റബ്ബർ ബോർഡിൽ നിന്നും സബ്സിഡിയും നൽകി വന്നിരുന്നു. എന്നാൽ റബ്ബറിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിക്കുകയും ഇറക്കുമതി ചെയ്ത സിന്തറ്റിക് റബ്ബർ വിപണി പിടിച്ചെടുക്കുകയും ചെയ്തതോടെ റബ്ബർ കർഷകർ പ്രതിസന്ധിയിലായി. അടുത്തകാലത്തായി കാലാവസ്ഥാ വ്യതിയാനം മൂലം റബ്ബർ ടാപ്പിംഗ് കൃത്യമായി നടക്കാത്ത സ്ഥിതിയുമാണ്. പുതിയ തലമുറയിൽ പെട്ടവർ റബ്ബർ ടാപ്പിംഗ് നടത്തുന്നതും അപൂർവ്വമാണ്.

അടച്ചുപൂട്ടി നഴ്സറികൾനിലവിലുള്ള തോട്ടങ്ങളിൽ നല്ലൊരു പങ്കും ടാപ്പിംഗ് നടത്തുവാൻ ആളില്ലാത്ത സ്ഥിതിയാണ്. ഇതിനെത്തുടർന്ന് പഴയ മരങ്ങൾ മുറിച്ച് മാറ്റുന്നിടത്ത് പുതിയ റബ്ബർ തൈകൾ നടാറില്ല. ആവശ്യക്കാരില്ലാതായതോടെ റബ്ബർ നഴ്സറികൾ ബഹുഭൂരിപക്ഷവും അടച്ചു പൂട്ടി. ദിവസേന ലോഡ് കണക്കിന് റബ്ബർ മരങ്ങൾ മലയോരത്ത് നിന്നും മുറിച്ചു നീക്കുന്നുണ്ട്.മുളയ്ക്കുന്നത് ഹൗസിംഗ് പ്ളോട്ടുകൾമരങ്ങൾ മുറിച്ചു നീക്കിയ സ്ഥലങ്ങൾ അഞ്ചും പത്തും സെന്റുകളാക്കി മുറിച്ചു വിൽക്കുന്നതിനാൽ ഇവിടങ്ങൾ ഹൗസിംഗ് കോളനികളായി മാറുന്നു. കൃഷിയിൽ നിന്നുള്ള വരുമാനം നിലച്ചതോടെ മലയോര മേഖലകളിൽ സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരികയാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!